Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചു: ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ല; തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്ന് ആത്മഹത്യാക്കുറിപ്പ്: എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ ആണ് എറിഞ്ഞത്... ഗുരുതര ആരോപണങ്ങൾ


പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസും, മുസ്‌ലിം ലീഗും കമ്മിറ്റിയിൽ എന്ത് സമീപനം സ്വീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു...


കാവിപ്പതാക വിവാദത്തിൽ.. ജില്ലാ കളക്ടർ 'ഓം' ആലേഖനം ചെയ്ത കാവിപ്പതാകയേന്തിയത് വിവാദമായി.. കോൺഗ്രസ് ഘടകം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു..


യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി..മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ ഞങ്ങളുടെ സൈന്യം മടിക്കില്ല’– ഇറാൻ വിദേശകാര്യ മന്ത്രി..വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു..


'സ്വർണ്ണം കട്ടത് ആരപ്പാ-സഖാക്കളാണ് അയ്യപ്പാ..'പ്രതിപക്ഷത്തെ ചൊടിപ്പിച്ച് ഭരണപക്ഷത്തെ താരമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി..സഭയിൽ പാട്ട് കച്ചേരി..

ഹൃദ്വിൻ വെള്ളത്തിനടിയിൽ ഉള്ളത് ആരും അറിഞ്ഞില്ല; ഹൃദ്വിനെ കണ്ടെത്തിയത് മൂന്നാൾ പൊക്കത്തിൽ വെള്ളം ഒഴുക്കിക്കളഞ്ഞ്, സ്‌കൂൾ, കോളേജ് പഠനകാലത്ത് മിടുക്കനായ വിദ്യാർത്ഥി! 10 വർഷംമുമ്പ് ഹൃദയാഘാതംമൂലം പിതാവ് മരിച്ച അതേദിനത്തിൽ മകനും; വേദനയായി അഷ്മിനും!

17 APRIL 2022 03:06 PM IST
മലയാളി വാര്‍ത്ത

നാടിനെ നടുക്കിക്കൊണ്ടാണ് ഹൃദ്വിനും അഷ്മിനും ഈ ലോകത്തോട് വിടപറഞ്ഞത്. 10 വർഷംമുമ്പ് ഹൃദയാഘാതംമൂലം പിതാവ് മരിച്ച അതേദിനത്തിൽ തന്നെ മകന് ദാരുണമരണം സംഭവിച്ചതിന്റെ നടുക്കത്തിലാണ് ഏവരും. വിലങ്ങാട് പുഴയിൽ ഹൃദ്വിൻ, ബന്ധുവായ ആലപ്പാട്ട് ആഷ്മിൻ എന്നിവരാണ് ശനിയാഴ്ച കൂടല്ലൂർ കയത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദ്വിന്റെ സഹോദരി ഹൃദ്യയെ രക്ഷിക്കുകയായിരുന്നു. വിലങ്ങാട് പരേതനായ കൂവത്തോട്ട് പേപ്പച്ചന്റെയും മെർലിയുടെയും മകനാണ് ഹ്യദ്വിൻ (21). മെർലിയുടെ സഹോദരി മഞ്ജുവിന്റെയും ആലപ്പാട്ട് സാബുവിന്റെയും മകളാണ് മരിച്ച ആഷ്മിൻ (14).

വിഷു-ഈസ്റ്റർ അവധി ആഘോഷിക്കാനായി ബംഗളൂരുവിൽ നിന്നും വിലങ്ങാടുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഹൃദ്വിനും കുടുംബവും. ഇതിനിടയിലാണ് സംഭവം ഉണ്ടാകുന്നത്. പത്തുവർഷംമുമ്പ് തന്നെ ഏപ്രിൽ 16-നാണ് ഹൃദ്വിന്റെ അച്ഛൻ കൂവത്തോട്ട് പേപ്പച്ചൻ ഹൃദായാഘാതംമൂലം മരിച്ചത്. അങ്ങനെ പിതാവിന്റെ മരണശേഷമാണ് ഹൃദ്വിന്റെ കുടുംബം ബംഗളൂരുവിലേക്ക് താമസമാക്കുകയായിരുന്നു. ഹൃദ്വിൻ സ്‌കൂൾ, കോളേജ് പഠനകാലത്ത് തന്നെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു.

സംഭവദിവസം രാവിലെ പതിനൊന്നോടെ വിലങ്ങാട് അങ്ങാടിക്കടുത്തെ പമ്പ് ഹൗസിന് സമീപത്തെ കൂടല്ലൂർ കയത്തിലാണ് അപകടം നടന്നത്. ഇതിനുസമീപം താമസിക്കുന്ന മാതൃസഹോദരി മഞ്ജുവിന്റെ വീട്ടിലേക്ക് വന്നതായിരുന്നു ഹൃദ്വിനും സഹോദരി ഹൃദ്യയും. ഇരുവരും ആഷ്മിനൊപ്പം കുളിക്കാനിറങ്ങുന്നതിനിടയിൽ കാൽവഴുതി കയത്തിൽ പോയതാണെന്നാണ് സൂചന. തടയണ കെട്ടിയതിനാൽ തന്നെ മൂന്നാൾ ഉയരത്തിൽ വെള്ളമുണ്ടായിരുന്നതായി സൂചന. ഹൃദ്വിന്റെ അമ്മ മെർലിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം ഇത്തരത്തിൽ നടത്തിയത്.

അതോടൊപ്പം തന്നെ ആദ്യം ആഷ്മിനെയും പിന്നീട് ഹൃദ്യയെയും കരക്കെത്തിക്കുകയുണ്ടായി. പിന്നീടാണ് ഒരാൾകൂടി വെള്ളത്തിലുണ്ടെന്ന് അറിയാൻ കഴിഞ്ഞത്. തടയണയിൽനിന്ന് വെള്ളം ഒഴുക്കിയും മറ്റുമാണ് ഹൃദ്വിനെ നാട്ടുകാർ കരക്കെത്തിച്ചത്. എന്നാൽ കരക്കെത്തിച്ചപ്പോൾത്തന്നെ മരിച്ചിരുന്നു. ബാംഗ്ലൂരിൽ സിഎ വിദ്യാർത്ഥിയാണ് ഹൃദ്വിൻ. വിലങ്ങാട് സെയ്ന്റ് ജോർജ് ഹൈസ്‌കൂൾ വിദ്യാർത്ഥിനിയാണ് ആഷ്മിൻ. അമീഷ, എയ്മിൻ എന്നിവർ സഹോദരങ്ങളാണ്. ഇരുവരുടെയും സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് വിലങ്ങാട് സെയ്ന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ നടക്കുകയുണ്ടായി.

അതേസമയം, വിലങ്ങാട് വാണിമേൽപ്പുഴയും നരിപ്പറ്റ പഞ്ചായത്തിന്റെ വാളൂക്കുപുഴയും സംഗമിക്കുന്ന കൂടല്ലൂർ കയത്തിലാണ് ദാരുണമായ അപകടമുണ്ടായത്. വാണിമേൽപ്പുഴയുടെ വിവിധ ഭാഗങ്ങളിലെ കയങ്ങളിൽ അപകടങ്ങൾ പതിവാണ്. വിലങ്ങാട് പമ്പ്ഹൗസിനടുത്തുവെച്ച് ബഹളം കേൽക്കുകയുണ്ടായി. ഇതിനുപിന്നാലെ വിലങ്ങാട് അങ്ങാടിയിൽനിന്ന് ആളുകൾ കുതിച്ചെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബിനോയ് തോമസ് ചിലമ്പിക്കുന്നേൽ, ബിനീഷ് എബ്രഹാം നാഗതിങ്കൽ, സോയൂസ് പുളിക്കൽ, ലിബിൻ പുത്തൻപുരയിൽ, കെഎൻ പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

 

 

എന്നാൽ വള്ളത്തിൽ മുങ്ങി പൊങ്ങിയ ആഷ്മിനെ കരയ്‌ക്കെത്തിച്ചപ്പോൾ തന്നെ ജീവനുണ്ടായിരുന്നു. കിലോമീറ്ററുകൾ അകലെയുളള കല്ലാച്ചിയിലെ സ്വകാര്യാശുപത്രിയിൽ എത്തിയ ശേഷമാണ് മരണം സംഭവിച്ചത്. വാണിമേൽ പരിസരത്ത് മതിയായ ചികിത്സാസൗകര്യമുണ്ടായിരുന്നുവെങ്കിൽ കൃത്യസമയത്ത് കുട്ടിയെ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാണിച്ചു. മൃതദേഹങ്ങൾ വടകര ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത് വലിയ തമാശയായിപ്പോയി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാവന സിപിഎം സ്ഥാനാര്‍ത്ഥി?  (50 minutes ago)

15 വർഷം മുമ്പ് ഫുകുഷിമയിൽ സംഭവിച്ചത്! വീണ്ടും ആണവ നിലയം ഉണരുമ്പോൾ... ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം  (52 minutes ago)

ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; നാളെ പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെ നിർണായക നീക്കം  (56 minutes ago)

ഇന്ത്യയില്‍ തുടര്‍ച്ചയായി ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

ഉമ്മന്‍ ചാണ്ടി എന്റെ കുടുംബം തകര്‍ത്തുവെന്ന് മന്ത്രി ഗണേശ് കുമാര്‍  (1 hour ago)

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു  (1 hour ago)

വിജയ്‌യുടെ ടിവികെയ്ക്ക് വിസില്‍ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (1 hour ago)

CCTV-യിൽ അസ്വാഭാവികമായി ഒന്നുമില്ല- പോലീസ്..ചിത്രീകരിച്ചത് 7 വീഡിയോ, അറിവുണ്ടായിട്ടും പരാതിനൽകിയില്ല,  (1 hour ago)

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ  (2 hours ago)

ഭോജ്ശാല ക്ഷേത്രംകമല്‍ മൗല പള്ളി തര്‍ക്കം: ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രാര്‍ഥിക്കാമെന്ന് സുപ്രീം കോടതി  (2 hours ago)

യുഎഇയിൽ കനത്ത ജാഗ്രത മരം കോച്ചുന്ന തണുപ്പ്... ഒപ്പം കാറ്റും മഴയും !! കാഴ്ചപരിധി കുറയും കാലാവസ്ഥ മാറ്റങ്ങൾ തുടരുമെന്ന് അറിയിപ്പ്  (2 hours ago)

നവ വധുവിനെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി  (2 hours ago)

കെഎസ്ആര്‍ടിസിയില്‍ വമ്പന്‍ പരിഷ്‌കാരം നടപ്പാക്കി മന്ത്രി ഗണേശ് കുമാര്‍  (3 hours ago)

കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു...  (3 hours ago)

പ്രകമ്പനം ജനുവരി 30ന്: റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends