ഹൃദ്വിൻ വെള്ളത്തിനടിയിൽ ഉള്ളത് ആരും അറിഞ്ഞില്ല; ഹൃദ്വിനെ കണ്ടെത്തിയത് മൂന്നാൾ പൊക്കത്തിൽ വെള്ളം ഒഴുക്കിക്കളഞ്ഞ്, സ്‌കൂൾ, കോളേജ് പഠനകാലത്ത് മിടുക്കനായ വിദ്യാർത്ഥി! 10 വർഷംമുമ്പ് ഹൃദയാഘാതംമൂലം പിതാവ് മരിച്ച അതേദിനത്തിൽ മകനും; വേദനയായി അഷ്മിനും!
നാടിനെ നടുക്കിക്കൊണ്ടാണ് ഹൃദ്വിനും അഷ്മിനും ഈ ലോകത്തോട് വിടപറഞ്ഞത്. 10 വർഷംമുമ്പ് ഹൃദയാഘാതംമൂലം പിതാവ് മരിച്ച അതേദിനത്തിൽ തന്നെ മകന് ദാരുണമരണം സംഭവിച്ചതിന്റെ നടുക്കത്തിലാണ് ഏവരും. വിലങ്ങാട് പുഴയിൽ ഹൃദ്വിൻ, ബന്ധുവായ ആലപ്പാട്ട് ആഷ്മിൻ എന്നിവരാണ് ശനിയാഴ്ച കൂടല്ലൂർ കയത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദ്വിന്റെ സഹോദരി ഹൃദ്യയെ രക്ഷിക്കുകയായിരുന്നു. വിലങ്ങാട് പരേതനായ കൂവത്തോട്ട് പേപ്പച്ചന്റെയും മെർലിയുടെയും മകനാണ് ഹ്യദ്വിൻ (21). മെർലിയുടെ സഹോദരി മഞ്ജുവിന്റെയും ആലപ്പാട്ട് സാബുവിന്റെയും മകളാണ് മരിച്ച ആഷ്മിൻ (14).
വിഷു-ഈസ്റ്റർ അവധി ആഘോഷിക്കാനായി ബംഗളൂരുവിൽ നിന്നും വിലങ്ങാടുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഹൃദ്വിനും കുടുംബവും. ഇതിനിടയിലാണ് സംഭവം ഉണ്ടാകുന്നത്. പത്തുവർഷംമുമ്പ് തന്നെ ഏപ്രിൽ 16-നാണ് ഹൃദ്വിന്റെ അച്ഛൻ കൂവത്തോട്ട് പേപ്പച്ചൻ ഹൃദായാഘാതംമൂലം മരിച്ചത്. അങ്ങനെ പിതാവിന്റെ മരണശേഷമാണ് ഹൃദ്വിന്റെ കുടുംബം ബംഗളൂരുവിലേക്ക് താമസമാക്കുകയായിരുന്നു. ഹൃദ്വിൻ സ്‌കൂൾ, കോളേജ് പഠനകാലത്ത് തന്നെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു.
സംഭവദിവസം രാവിലെ പതിനൊന്നോടെ വിലങ്ങാട് അങ്ങാടിക്കടുത്തെ പമ്പ് ഹൗസിന് സമീപത്തെ കൂടല്ലൂർ കയത്തിലാണ് അപകടം നടന്നത്. ഇതിനുസമീപം താമസിക്കുന്ന മാതൃസഹോദരി മഞ്ജുവിന്റെ വീട്ടിലേക്ക് വന്നതായിരുന്നു ഹൃദ്വിനും സഹോദരി ഹൃദ്യയും. ഇരുവരും ആഷ്മിനൊപ്പം കുളിക്കാനിറങ്ങുന്നതിനിടയിൽ കാൽവഴുതി കയത്തിൽ പോയതാണെന്നാണ് സൂചന. തടയണ കെട്ടിയതിനാൽ തന്നെ മൂന്നാൾ ഉയരത്തിൽ വെള്ളമുണ്ടായിരുന്നതായി സൂചന. ഹൃദ്വിന്റെ അമ്മ മെർലിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം ഇത്തരത്തിൽ നടത്തിയത്.
അതോടൊപ്പം തന്നെ ആദ്യം ആഷ്മിനെയും പിന്നീട് ഹൃദ്യയെയും കരക്കെത്തിക്കുകയുണ്ടായി. പിന്നീടാണ് ഒരാൾകൂടി വെള്ളത്തിലുണ്ടെന്ന് അറിയാൻ കഴിഞ്ഞത്. തടയണയിൽനിന്ന് വെള്ളം ഒഴുക്കിയും മറ്റുമാണ് ഹൃദ്വിനെ നാട്ടുകാർ കരക്കെത്തിച്ചത്. എന്നാൽ കരക്കെത്തിച്ചപ്പോൾത്തന്നെ മരിച്ചിരുന്നു. ബാംഗ്ലൂരിൽ സിഎ വിദ്യാർത്ഥിയാണ് ഹൃദ്വിൻ. വിലങ്ങാട് സെയ്ന്റ് ജോർജ് ഹൈസ്‌കൂൾ വിദ്യാർത്ഥിനിയാണ് ആഷ്മിൻ. അമീഷ, എയ്മിൻ എന്നിവർ സഹോദരങ്ങളാണ്. ഇരുവരുടെയും സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് വിലങ്ങാട് സെയ്ന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ നടക്കുകയുണ്ടായി.
അതേസമയം, വിലങ്ങാട് വാണിമേൽപ്പുഴയും നരിപ്പറ്റ പഞ്ചായത്തിന്റെ വാളൂക്കുപുഴയും സംഗമിക്കുന്ന കൂടല്ലൂർ കയത്തിലാണ് ദാരുണമായ അപകടമുണ്ടായത്. വാണിമേൽപ്പുഴയുടെ വിവിധ ഭാഗങ്ങളിലെ കയങ്ങളിൽ അപകടങ്ങൾ പതിവാണ്. വിലങ്ങാട് പമ്പ്ഹൗസിനടുത്തുവെച്ച് ബഹളം കേൽക്കുകയുണ്ടായി. ഇതിനുപിന്നാലെ വിലങ്ങാട് അങ്ങാടിയിൽനിന്ന് ആളുകൾ കുതിച്ചെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബിനോയ് തോമസ് ചിലമ്പിക്കുന്നേൽ, ബിനീഷ് എബ്രഹാം നാഗതിങ്കൽ, സോയൂസ് പുളിക്കൽ, ലിബിൻ പുത്തൻപുരയിൽ, കെഎൻ പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
എന്നാൽ വള്ളത്തിൽ മുങ്ങി പൊങ്ങിയ ആഷ്മിനെ കരയ്‌ക്കെത്തിച്ചപ്പോൾ തന്നെ ജീവനുണ്ടായിരുന്നു. കിലോമീറ്ററുകൾ അകലെയുളള കല്ലാച്ചിയിലെ സ്വകാര്യാശുപത്രിയിൽ എത്തിയ ശേഷമാണ് മരണം സംഭവിച്ചത്. വാണിമേൽ പരിസരത്ത് മതിയായ ചികിത്സാസൗകര്യമുണ്ടായിരുന്നുവെങ്കിൽ കൃത്യസമയത്ത് കുട്ടിയെ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാണിച്ചു. മൃതദേഹങ്ങൾ വടകര ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.
https://www.facebook.com/Malayalivartha





















