പ്രതികളെ തിരിച്ചറിഞ്ഞു! എല്ലാത്തിനേം തുക്കിയെടുക്കാൻ വിജയ് സാക്കറെ പാലക്കാട്ടേക്ക് ഒന്നിനേം വെറുതെ വിടില്ല

പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്ന് എഡിജിപി വിജയ് സാക്കറെ. എ.സുബൈർ (43) വധക്കേസ് പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികൾ നിരീക്ഷണത്തിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ശ്രീനിവാസൻ (44) വധക്കേസില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം നിരീക്ഷണത്തിലാണ്. ചിലര്‍ കസ്റ്റഡിയിലുണ്ട്. രണ്ട് കേസും അന്വേഷിക്കുന്നത് രണ്ട് പ്രത്യേക സംഘമാണെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രിത കൊലപാതകം തടയുക എളുപ്പമല്ലെന്നും പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നും വിജയ് സാക്കറെ പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയ സെക്രട്ടറി കുപ്പിയോട് എ.സുബൈർ (43), ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസൻ (44) എന്നിവരാണു കൊല്ലപ്പെട്ടത്.
സുബൈറിന്റെ പോസ്റ്റ്മോർട്ടം നടപടികൾ നടക്കുന്നതിനിടെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലാമുറി ജംക്‌ഷനു സമീപമുള്ള കടയിൽ ശ്രീനിവാസനെ അക്രമികൾ വെട്ടിവീഴ്ത്തുകയായിരുന്നു. സുബൈറിന്റെ കൊലപാതകത്തിൽ 4 പേരെ കസ്റ്റഡിയിലെടുത്തിരുന്നു.സുബൈറിന്റെ കൊലപാതകം ആർഎസ്എസ് ആസൂത്രണം ചെയ്തതാണെന്നു പോപ്പുലർ ഫ്രണ്ടും ശ്രീനിവാസന്റെ കൊലപാതകം പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും ചേർന്നു നടത്തിയതാണെന്നു ബിജെപിയും ആരോപിച്ചു. സുബൈറിന്റെ കൊലപാതകത്തിൽ 4 പേരെ കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45നു പള്ളിയിൽനിന്നു പിതാവിനോടൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്ന സുബൈറിനെ എലപ്പുള്ളി നോമ്പിക്കോട്ടുവച്ച് അക്രമി സംഘം കാറിടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു. പിതാവ് അബൂബക്കറിന്റെ ദൃക്‌സാക്ഷിമൊഴിപ്രകാരം 2 കാറുകളിലായി 5 പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്ന ത്. ബൈക്കിൽനിന്നു വീണ് അബൂബക്കറിനും പരുക്കുണ്ട്.
സുബൈറിനെ ഇടിച്ചിട്ട കാർ കഴിഞ്ഞ നവംബറിൽ കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് സഞ്ജിത്തിന്റെ പേരിലുള്ളതാണ്. സഞ്ജിത്ത് കൊല്ലപ്പെടുന്നതിനു മുൻപു തന്നെ കാർ വർക്‌ഷോപ്പിൽ നൽകിയിരുന്നതായും പിന്നീട് വീട്ടിലേക്കു വാഹനം കൊണ്ടുവന്നിട്ടില്ലെന്നും കുടുംബം അറിയിച്ചു. കൊല്ലപ്പെടുംമുൻപ് സഞ്ജിത്തിനെ ആക്രമിച്ചതിനു സുബൈറിന്റെ പേരിൽ കേസുണ്ടെന്നു പൊലീസ് വ്യക്തമാക്കി. സുബൈറിന്റെ കബറടക്കം നടത്തി. ഭാര്യ സീനത്ത്. മക്കൾ: സുഹൈബ്, സഹദ്, സജാദ്.
സുബൈറിന്റെ പോസ്റ്റ്മോർട്ടം നടപടികൾ നടക്കുന്നതിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലാമുറി ജംക്‌ഷനു സമീപമുള്ള കടയിൽ ശ്രീനിവാസനെ അക്രമികൾ വെട്ടിവീഴ്ത്തിയത്. 3 ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗ സംഘത്തിലെ 3 പേർ അകത്തുകയറി ശ്രീനിവാസനെ വെട്ടി. സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. സെക്കൻഡ്ഹാൻഡ് ഇരുചക്രവാഹനങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് ശ്രീനിവാസൻ.
സമൂഹമാധ്യമങ്ങളിൽ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ അറസ്റ്റ് ചെയ്യുമെന്നും ഗ്രൂപ്പുകളും അഡ്മിൻമാരും സൈബർ ഡോം നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. പാലക്കാട് ജില്ലയിൽ 20നു വൈകിട്ട് 6 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി. ജില്ലയിൽ 6 കമ്പനി സായുധ പൊലീസിനെ വിന്യസിക്കാൻ ഡിജിപി നിർദേശിച്ചു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെയെ പാലക്കാട്ടേക്ക് അയച്ചു. 2 കൊലപാതകങ്ങളും പ്രത്യേക സംഘം അന്വേഷിക്കും.
https://www.facebook.com/Malayalivartha

























