ഓഡിയോ ക്ലിപ്സ് സൈബർ വിദഗ്ധന്റെ കൈയ്യിൽ..! തെളിവുകളുള്ള ലാപ്‌ടോപ്പ് രാമന്‍പിള്ള അസോസിയേറ്റ്‌സ് കസ്റ്റഡിയിൽ, അന്വേഷണ സംഘത്തിന് ഇന്ന് തെളിവുകളുടെ ചാകര, നടിയെ ആക്രമിച്ച കേസിൽ ഇനി സുപ്രധാന ദിനങ്ങൾ, ദിലീപിന്റെ കുരുക്കഴിക്കാൻ അടവുകൾ മെനഞ്ഞ് അഭിഭാഷകർ....!

നടിയെ ആക്രമിച്ച കേസിൽ ഇന്ന് നിർണായക തെളിവുകൾ കിട്ടാൻ സാധ്യതയുള്ള ദിവസമാണ്. കാരണം തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിക്കും. അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞ 15 ന് അവസാനിച്ചിരുന്നു. മൂന്നു മാസം കൂടി സാവകാശം ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയെ അറിയിക്കും.
കൂടാതെ വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയിട്ടുണ്ട്.നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതില്‍ സായ് ശങ്കറിന്റെ രഹസ്യമൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു. എറണകുളം സി ജെ എം കോടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ദിലീപിന് എതിരെ തെളിവുകളുള്ള തന്റെ ലാപ്‌ടോപ്പ് രാമന്‍പിള്ള അസോസിയേറ്റ്‌സ് പിടിച്ചു വെച്ചിരിക്കുകയാണെന്നുമാണ് സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. അഭിഭാഷകര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്‌തെന്നും കോടതിരേഖകള്‍ ഉള്‍പ്പെടെ ഫോണില്‍ ഉണ്ടായിരുന്നുവെന്നും സായ് ശങ്കര്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ ഇന്ന് കൂടുതൽ വെളിപ്പെടുത്തലുകളും തെളിവുകളും സായി അന്വേഷണ സംഗത്തിന് കൈമാറാനാണ് സാധ്യത
സാക്ഷികൾക്ക് മൊഴി പഠിപ്പിച്ച് കൊടുക്കുന്നതിന്റെ ഓഡിയോ സായ് ശങ്കർ കേട്ടിട്ടുണ്ടെന്ന് സംവിധായകൻ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നു. കേസിൽ മുമ്പ് ദിലീപിനെതിരെ സാക്ഷി പറഞ്ഞ ഇരുപതോളം സാക്ഷികൾ മൊഴി മാറ്റി പറഞ്ഞിരുന്നു. ഇതിൽ 15 പേരുടെ മൊഴി മാറ്റി മറ്റൊന്ന് പറയാൻ വേണ്ടി പഠിപ്പിച്ച് കൊടുക്കുന്നതിന്റെ ഓഡിയോ സായ് ശങ്കർ കേട്ടിരുന്നു. പിന്നീട് ആ ഓഡിയോ കോപ്പി ചെയ്ത് മാറ്റിയ ശേഷമാണ് ഡിലീറ്റ് ആക്കിയതെന്നും വരും ദിവസങ്ങളില്‍ അത് പുറത്തുവിടുമെന്നും ബാലചന്ദ്രകുമാർ പറയുന്നു.
എന്തായാലും ഈ വെളിപ്പെടുത്തലുകളെ സംബന്ധിച്ചും ചോദ്യം ചെയ്യലിൽ വിവരങ്ങൾ തേടും. അങ്ങനെ സംഭവിച്ചാൽ കോപ്പി ചെയ്ത് മാറ്റിയ ആ ഓഡിയോ ക്ലപ്പ് കേസിൽ നിർണായക വഴിത്തിരിവാകും.മാത്രമല്ല കേസില്‍ ദിലീപിന്‍റെ അഭിഭാഷകരെയടക്കം അടുത്തയാഴ്ച ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സാക്ഷി കാവ്യാ മാധവനെ എന്ന് ചോദ്യം ചെയ്യാന്‍ കഴിയും എന്ന് പറയാനാകാത്ത അവസ്ഥയാലാണ്.പങ്കാളിത്തം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തിയശേഷം നോട്ടീസ് നല്‍കി ഉടൻ താരത്തെ വിളിച്ചുവരുത്തുമെന്നാണ് സൂചന.കൂടാതെ മാധ്യമങ്ങൾക്ക് അന്വേഷണ വിവരങ്ങൾ കൈമാറിയെന്ന പരാതിയിൽ എഡിജിപി എസ് ശ്രീജിത്തും ഇന്ന് വിശദീകരണം നൽകും. ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ബൈജു പൗലോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha
























