കറുപ്പുടുത്ത് മലചവിട്ടി ദിലീപ്, തീർത്ഥാടനത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ദിലീപ് സന്നിധാനത്ത്, ഇരുമുടി കെട്ടേന്തി താരം സന്നിധാനത്ത് എത്തിയത് ഇന്ന് രാവിലെ...!

നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ തീർത്ഥാടനത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ നടൻ ദിലീപ് സന്നിധാനത്ത്. കറുപ്പുടുത്ത് ഇരുമുടി കെട്ടേന്തി ദിലീപ് ഇന്ന് രാവിലെയാണ് സന്നിധാനത്ത് എത്തിയത്. താരം നേരത്തെ തന്നെ ശബരിമല ദർശനത്തിന് തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിഷു ഉത്സവത്തിന് തുറന്ന ശബരിമല നട 18ന് അടയ്ക്കും. അതുകൊണ്ട് ദിലീപ് ഇന്ന് തന്നെ എത്താനാണ് സാധ്യത എന്നായിരുന്നു സൂചന.
ദിലീപിന്റെ സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സുരാജും അടക്കമുള്ളവരും ക്രൈംബ്രാഞ്ചിന് മുമ്പിൽ നാളെ ഹാജരാകേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ജ്യോത്സ്യന്മാരുടെ കൂടെ ഉപദേശം പരിഗണിച്ചാണ് ദിലീപിന്റെ ശബരിമല യാത്രയെന്നാണ് സൂചനകൾ. കേസിലെ പുനരന്വേഷണം വീണ്ടും ശക്തമായി നടക്കുമ്പോഴാണ് ദിലീപ് സന്നിധാനത്ത് എത്തിയത് .
നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം ദിലീപ് ശബരിമലയിൽ എത്തിയിരുന്നു. അന്ന് ജയിൽ വാസത്തിനിടെയാണ് വൃതം എടുക്കാൻ തുടങ്ങിയത്. പിന്നീട് ജയിൽ മോചിതനായ ശേഷം പ്രാർത്ഥനയുടെ ഭാഗമായിട്ടായിരുന്നു ദർശനം. ആരും അറിയാതെയായിരുന്നു ദർശനമെങ്കിലും അന്നും വാർത്ത തൽസമയം മാധ്യമങ്ങളിൽ എത്തിയിരുന്നു.
കേസുമായയി ബന്ധപ്പെട്ട് ഭാര്യയും നടിയുമായ കാവ്യ മാധവനെ സാക്ഷിയായി ചോദ്യം ചെയ്യലിന് വിളിപ്പിച്ചരിന്നെങ്കിലും ഇത് ഇതുവരെ നടന്നില്ല. കാവ്യയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഏത് സമയവും ആലുവയിലെ പത്മസരോവരത്തിൽ എത്തുമെന്നും ചോദ്യം ചെയ്യൽ ഉടനില്ലെന്നും റിപ്പോർട്ടുകളുണ്ട്. പങ്കാളിത്തം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തിയശേഷം നോട്ടീസ് നല്‍കി ഉടൻ താരത്തെ വിളിച്ചുവരുത്തുമെന്നും സൂചനയുണ്ട്.
കേസിൽ ഇന്ന് തുടരന്വേഷണ പുരോഗതി റിപ്പോർട്ട് അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിക്കും. അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞ 15 ന് അവസാനിച്ചിരുന്നു. മൂന്നു മാസം കൂടി സാവകാശം ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയെ അറിയിക്കും.
ഇന്ന് നിർണായക തെളിവുകൾ കിട്ടാൻ സാധ്യതയുള്ള ദിവസമാണ്. വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ദിലീപിന് എതിരെ തെളിവുകളുള്ള തന്റെ ലാപ്‌ടോപ്പ് രാമന്‍പിള്ള അസോസിയേറ്റ്‌സ് പിടിച്ചു വെച്ചിരിക്കുകയാണെന്നുമാണ് സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. അഭിഭാഷകര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്‌തെന്നും കോടതിരേഖകള്‍ ഉള്‍പ്പെടെ ഫോണില്‍ ഉണ്ടായിരുന്നുവെന്നും സായ് ശങ്കര്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ ഇന്ന് കൂടുതൽ വെളിപ്പെടുത്തലുകളും തെളിവുകളും സായി അന്വേഷണ സംഗത്തിന് കൈമാറാനാണ് സാധ്യത.
https://www.facebook.com/Malayalivartha
























