കേരളത്തിലെ ഗുരുതര സ്ഥിതി കേന്ദ്രസര്‍ക്കാരിനെ അറിയിക്കും; അമിത്ഷാ കേരളത്തിലെത്തുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും; സംസ്ഥാനത്തെ കൊലപാതകങ്ങളും അക്രമസംഭവങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ നടപടിയെടുക്കാൻ ഒരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

സംസ്ഥാനത്തെ കൊലപാതകങ്ങളും അക്രമസംഭവങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിലെ ഗുരുതര സ്ഥിതി കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു . ഈ വരുന്ന 29ന് കേന്ദ്ര ആഭ്യന്ത മന്ത്രി അമിത്ഷാ കേരളത്തിലെത്തുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കിയിരിക്കുകയാണ്.
കെ.സുരേന്ദ്രന്‍ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് എല്ലാ സഹായങ്ങളും ഒത്താശയും നല്‍കുന്നത് പിണറായി വിജയന്‍ സര്‍ക്കാരാണെന്ന ആരോപണം ഉയർത്തിയിരുന്നു . പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേസുകളില്‍ സി.ബി.ഐ അന്വേഷണം നടത്തുന്നതിനെ പിണറായി സര്‍ക്കാര്‍ എതിർക്കുന്നത് ചൂണ്ടിക്കാട്ടി കെ സുരേന്ദ്രൻ പറയുന്നത് ഇരുവർക്കും തമ്മിൽ ഒത്താശ ഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നാണ്.
എസ്.ഡി.പി.ഐ നടത്തുന്ന കൊലപാതകങ്ങളിലെ പ്രതികളെ പോലീസും സി.പി.എമ്മും സഹായിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഒന്നും ഇല്ലാത്ത വിധത്തിലുള്ള തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനത്തിന് കേരളസര്‍ക്കാര്‍ സഹായം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു സംസ്ഥാനത്തും കേരളത്തില്‍ രൂപപ്പെട്ടിട്ടുള്ള ഗുരുതര സ്ഥിതിയില്ല. രാ ജ്യത്തി നുമുഴുവന്‍ ഭീഷണിയായി മാറുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു . പാലക്കാട്ടെയും ആലപ്പുഴയിലെയും വയാലാറിലെയുമൊക്കെ കൊലപാതകങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി മാറ്റുവാനാണ് ശ്രമം നടക്കുന്നത്.
എന്നാൽ രാജ്യം നേരിടുന്ന വലിയ വിപത്താണിത് എന്നാണ് കെ സുരേന്ദ്രൻ പറയുന്നത്. മുന്‍കേസുകളിലെല്ലാം പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിലും പോലീസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു . പാലക്കാട്ടെ സഞ്‌ജിത്തിന്റെ കൊലപാതകത്തിന്റെ അന്വേഷണത്തില്‍ അലംഭാവം ഉണ്ടായി. അപ്പോഴായിരുന്നു ഹൈക്കോടതിയില്‍ സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ എസ്.ഡി.പി.ഐക്ക് അനുകൂല നിലപാടാണവിടെ സ്വീകരിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത സര്‍ക്കാര്‍ പ്രതികളുടെ വാദം കേള്‍ക്കണമെന്ന വിചിത്രമായ കാരണമാണ് പറഞ്ഞത്.
സി.ബി.ഐ വന്നാല്‍ ഗൂഢാലോചന പുറത്തുവരുമെന്ന ഭയത്താല്‍ തീവ്രവാദികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചതെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞു . എന്തായാലും ആഭ്യന്തരമന്ത്രിയോട് ഈ കാര്യം പറയുമ്പോൾ എന്ത് തരത്തിലുള്ള ഒരു നടപടിയാണ് കേന്ദ്ര സ്വീകരിക്കാരിക്കുന്നത് എന്ന് ഉറ്റുനോക്കുകയാണ് കേരള രാഷ്ട്രീയം. വർധിക്കുന്ന രാഷ്ട്രീയ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി കേന്ദ്രം സ്വീകരിക്കുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha

























