നൂറ്റാണ്ടുകളുടെ പഴക്കം, കുട്ടനാട്ടിലെ ക്ഷേത്രസമുച്ചയം അടിത്തറയോടെ ആറടിയോളം ഉയര്‍ത്തുന്നു

കുട്ടനാട്ടിൽ ക്ഷേത്രസമുച്ചയം ആറടിയോളം ഉയര്‍ത്തുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മങ്കൊമ്പ് ശ്രീ ഭഗവതിക്ഷേത്രം ആണ് ഉയര്‍ത്തുന്നത്. വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ഇത്തരത്തിലൊരു നടപടി. 2018ല പ്രളയത്തിനുശേഷം പലതവണ ക്ഷേത്രത്തിലും പരിസരങ്ങളിലും വെള്ളം കയറി.ഇത് ഭക്തരെ ഏറെ ബുദ്ധിമൂട്ടിച്ചിരുന്നു.
ഇപ്പോൾ ഭക്തര്‍ മുന്‍കൈയടുത്താണ് ക്ഷേത്രസമുച്ചയം ഉയര്‍ത്തുന്ന നടപടികളിലേക്ക് കടന്നിരിക്കുന്നത്. യന്ത്രസഹായത്തോടെയാണ് ക്ഷേത്ര സമുച്ചയം അടിത്തറയോടെ ഉയര്‍ത്ത്.കുട്ടനാട് താലൂക്കിൽ, മങ്കൊമ്പിൽ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രമാണ് മങ്കൊമ്പ് ശ്രീ ഭഗവതീക്ഷേത്രം. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ (എ. സി. റോഡ്) മങ്കൊമ്പ് ജങ്ഷനിൽനിന്ന് ഏകദേശം 2 കി.മി. വടക്ക് മാറി ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നു.
മലയാളനാടിന്റെ പുണ്യമായ പമ്പാനദിയുടെയും മണിമലയാറിന്റേയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ ദേവിയുടെ ദാരുവിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിനുമുന്നിൽ സ്വർണ്ണക്കൊടിമരമുണ്ട്. അഞ്ചുനേരമാണ് ഇവിടെ പൂജ.
തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രത്തിന്റെ കാരാണ്മ കുളങ്ങര ഇല്ലക്കാർക്കാണ്. ശബരിമലയിലെ തന്ത്രാധികാരം കൊണ്ട് പ്രസിദ്ധരായ താഴമൺ തന്ത്രികൾക്കാണ് ഇവിടെയും തന്ത്രകർമ്മങ്ങൾക്ക് അധികാരം. ശിവൻ, ഗണപതി, അയ്യപ്പൻ എന്നീ ഉപദേവതകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha























