ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ

ജീവന്റെ സാന്നിധ്യമില്ലാത്തതിന്റെ പേരില്‍ അറിയപ്പെടുന്ന ചാവുകടലിന് ( Dead Sea) സമീപം അദ്ഭുതകരമായി ശുദ്ധജല തടാകങ്ങളും സസ്യങ്ങളും മത്സ്യങ്ങളും പ്രത്യക്ഷപ്പെട്ടു. കടുത്ത ഉപ്പുരസം കാരണം ജീവികള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത ഈ പ്രദേശത്തുണ്ടായ മാറ്റങ്ങള്‍, 2,500 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ബൈബിള്‍ പ്രവചനങ്ങള്‍ സത്യമാകുന്നതിന്റെ സൂചനയാണെന്നാണ് വിശ്വാസികളുടെ അവകാശവാദം.ലോകാവസാനം, ക്രിസ്തുവിന്റെ രണ്ടാം വരവ്, പ്രകൃതിയിലെ മാറ്റങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ബൈബിളിലെ എസെക്കിയേല്‍, സെഖര്യാ എന്നീ പ്രവാചകന്മാര്‍ പ്രവചിച്ച കാര്യങ്ങള്‍ക്ക് സമാനമാണ് ഈ സംഭവങ്ങളെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
ശാസ്ത്രജ്ഞരുടെ വിശദീകരണം
എന്നാല്‍ ഇത് ലോകാവസാനത്തിന്റെയോ അദ്ഭുതങ്ങളുടെയോ തുടക്കമല്ലെന്നും കൃത്യമായ ശാസ്ത്രീയ കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ചാവുകടലിലെ വെള്ളത്തിന്റെ അളവ് അതിവേഗം കുറഞ്ഞു വരുമ്പോള്‍, ഭൂമിക്കടിയിലുള്ള ശുദ്ധജല സ്രോതസ്സുകള്‍ പുറത്തേക്ക് വരുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം. ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് താഴേക്ക് ഒഴുകിയെത്തുന്ന മഴവെള്ളം ഭൂഗര്‍ഭ പാറകള്‍ക്കിടയിലൂടെ ഇത്തരം കുഴികളില്‍ (sinkholes) എത്തിച്ചേരുകയും പുതിയ ചെറിയ ആവാസവ്യവസ്ഥകള്‍ രൂപപ്പെടുകയും ചെയ്യുകയാണ്.
ചാവുകടല്‍ വറ്റുന്നത് മൂലം പ്രദേശത്ത് അയ്യായിരത്തിലധികം ഭൂമിയിടിച്ചില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും, ഇത് പരിസ്ഥിതി നാശത്തിന്റെ ഭാഗമാണെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha




















