Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

കാറിൽ വെച്ച് ആദ്യം പറഞ്ഞത് നീ സഹകരിക്കണം, ഇതിന്റെ പിറകില്‍ ഒരു ക്വട്ടേഷനുണ്ട്! പിന്നാലെ പാഞ്ഞത് ആ ഫോൺ വിളി.. അതിന്റെ ദൃക്‌സാക്ഷിയായിരുന്നു പി ടി തോമസ്! നടുക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

30 APRIL 2022 04:14 PM IST
മലയാളി വാര്‍ത്ത

എറണാകുളം ഗാന്ധി സ്‌ക്വയറില്‍ ഫ്രണ്ട്‌സ് ഓഫ് പിടി ആന്റ് നേച്ചര്‍ എന്ന സംഘടനയുടെ നേതൃത്വലാണ് രവീന്ദ്രന്‍ സത്യഗ്രഹ സമരം ഇരിക്കുന്നത്. ഇതാദ്യമായാണ് സിനിമ മേഖലയില്‍ നിന്ന് അതിജീവിതയ്ക്ക് പിന്തുണയുമായി നടന്‍ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. കേസ് അഞ്ച് വര്‍ഷം പിന്നിടുമ്പോഴും അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം നടത്തുന്നുണ്ടെന്നാരോപിച്ചാണ് പ്രതിഷേധം. വലിയ പിന്തുണയാണ് കൊച്ചിയില്‍ നടത്തുന്ന സമരത്തിന് ലഭിക്കുന്നത്. പി ടി തോമസിന്റെ ഭാര്യ ഉമ തോമസ്, സംവിധായകന്‍ ആലപ്പി അഷ്‌റഫ് അടക്കമുള്ള പ്രമുഖരും നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു.

പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് ആലപ്പി അഷ്‌റഫ് അന്തരിച്ച എം എല്‍ എ പി ടി തോമസ് കേസില്‍ സ്വീകരിച്ച ധീരമായ നിലപാടിനെ സംവിധായകന്‍ ആലപ്പി അഷ്‌റഫ് പ്രശംസിച്ചു. പി ടി തോമസ് ആണ് ഇത് തുടങ്ങിവച്ചതെന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞു. ഈ സംഭവത്തില്‍ ഒരു ധീരമായ നിലപാട് സ്വീകരി്ച വ്യക്തിയാണ് പി ടി തോമസ്. അതിന് ഒരു പ്രധാന കാരണമുണ്ട്. അന്ന് ആ ഭീകര രാത്രിയില്‍ നടന്‍ ലാലിന്റെ വീട്ടില്‍ ആക്രമിക്കപ്പെട്ട നടിയെ കൊണ്ടെത്തിക്കുമ്പോള്‍, നടിയുടെ അവസ്ഥ കണ്ട് പിടിയൊക്കെ മനസ് തകര്‍ന്ന് നില്‍ക്കുമ്പോള്‍ കൊണ്ടാക്കിയ ഡ്രൈവര്‍ മാര്‍ട്ടിന്‍ എന്നയാള്‍ അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാള്‍ രക്ഷപ്പെടുന്നതിനിടെയില്‍ ലാല്‍ പറഞ്ഞു, 'നീ പോകാന്‍ വരട്ടെ, ഇവിടെ നില്‍ക്കണമെന്ന് പറയുന്നു'. അന്ന് ഒരു പൊലീസ് ഓഫീസര്‍ അവിടെ എത്തിക്കഴിഞ്ഞപ്പോള്‍, ഇവനെ പിടിച്ച് മാറ്റിനിര്‍ത്തി. അയാള്‍ ചോദ്യം ചെയ്തു. അയാളോട് ചോദിച്ചപ്പോള്‍ പറഞ്ഞത്, 'എനിക്ക് ഒന്നും അറിയില്ല. പള്‍സര്‍ സുനിയാണ് ഇത് എല്ലാം ചെയ്തതെന്നായിരുന്നു.

പള്‍സര്‍ സുനി എന്ന പേര് അന്വേണ ഉദ്യോഗസ്ഥന്‍ കേട്ടപ്പോള്‍, സിനിമ മേഖയിലെ മറ്റ് കഥകളെ കുറിച്ചാണ് അദ്ദേഹത്തിന്റെ മനസില്‍ ഓടിയെത്തിയതെന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞു. അതിനകത്ത് പല സിനിമക്കാരുമായി ബന്ധപ്പെട്ട കഥകള്‍, അദ്ദേഹത്തിന്റെ മനസിലൂടെ പാഞ്ഞുപോയി. അദ്ദേഹം ഉടന്‍ തന്നെ പള്‍സര്‍ സുനിയുടെ നമ്പര്‍ അയാളുടെ കയ്യില്‍ നിന്നും വാങ്ങി. സൈബര്‍ സെല്ലിലേക്ക് വിളിക്കുന്നു, ഈ നമ്പറിലേക്ക് പോകുന്ന കോളുകള്‍ വാച്ച് ചെയ്യാനും എത്രയും പെട്ടെന്ന് അറിയിക്കണമെന്നും ആവശ്യപ്പെടുന്നു. അഞ്ച് മിനിറ്റ് എടുത്തില്ല, കോള്‍ തിരിച്ചുവരുകയാണ് അദ്ദേഹത്തിന്. സാര്‍ ഇതില്‍ നിന്നും ഒരു കോള്‍ ഇപ്പോള്‍ പോയി, ആ പോയ നമ്പറും കൊടുക്കുന്നു. ആ കോളില്‍ പറഞ്ഞത്, ദിലീപേട്ടാ...പെട്ടുപോയി എന്നാണ്. നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് ദിലീപ് ഉപയോഗിക്കുന്ന ഒരു നമ്പറാണ്. ആ പൊലീസ് ഓഫീസറിന്റെ മനസില്‍ ചിന്തകള്‍ പലതും പോയി. ഇതിനകത്തുള്ള ഗൂഢാലോചനകളിലേക്ക് പോയി. അതിന്റെ ദൃക്‌സാക്ഷിയായിരുന്നു നമ്മുടെ പി ടി തോമസ്- ആലപ്പി അഷ്‌റഫ് പറഞ്ഞു. പിന്നാലെ തന്നെ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയായിരുന്ന മഞ്ജു വാര്യര്‍ വെളിപ്പെടുത്തുന്നു. ഇതില്‍ ഗൂഡാലോചനയുണ്ടെന്ന്.

ക്രൂരമായി ആക്രമിക്കുമ്പോള്‍ പള്‍സര്‍ സുനി പറയുന്നു, ' നീ സഹകരിക്കണം, ഇതിന്റെ പിറകില്‍ ഒരു ക്വട്ടേഷനുണ്ടെന്ന്'- ആലപ്പി അഷറ്ഫ് പറയുന്നു. ഇവിടെ പി ടി തോമസിനെ പോലെ സത്യസന്ധനായ ഒരാള്‍ പറയുന്നത് നമ്മള്‍ വിശ്വസിക്കണോ? ബൈജു പൗലോസിനെ പോലെ സത്യസന്ധനായ ഉദ്യോഗസ്ഥന്‍ പറയുന്നത് വിശ്വസിക്കണോ, അതോ ഒരു പെരുങ്കള്ളന്‍ പറയുന്നത് വിശ്വസിക്കണോ, ഇത്രയേ എനിക്ക് പറയാനുള്ളൂ- ആലപ്പി അഷ്‌റഫ് പറയുന്നു. അതേസമയം, പി ടി തോമസ് ഉണ്ടായിരുന്നു എങ്കില്‍ നടിക്കൊപ്പം ഉറച്ച് നിന്നേനെ എന്ന് ഭാര്യ ഉമ തോമസ് പറഞ്ഞു. സംഭവദിവസം പി ടി തോമസ് അനുഭവിച്ച സമ്മര്‍ദ്ദം നേരിട്ട് കണ്ടിട്ടുണ്ട്. കേസില്‍ പൊലീസ് തലപ്പത്ത് ഉണ്ടായ മാറ്റം പ്രതികളെ രക്ഷപ്പെടുത്താനുള്ള കുതന്ത്രമെന്നും ഉമ തോമസ് പറഞ്ഞു. നടി കേസില്‍ സംഭവിക്കുന്നതാണ് ഇരയുടെ പേര് പറയുന്നതിനടക്കം നിര്‍മാതാവ് വിജയ് ബാബുവിനെ പോലുള്ളവര്‍ക്ക് ധൈര്യം നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് അന്തരിച്ച മുന്‍ എം എല്‍ എ പി ടി തോമസ് തുടങ്ങിവെച്ച സമരം തുടരുന്നതെന്നും സമരസംഘാടകര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (20 minutes ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (31 minutes ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (1 hour ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (1 hour ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (2 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (4 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (4 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (5 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (5 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (5 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (5 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (6 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (7 hours ago)

Malayali Vartha Recommends