Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

കാറിൽ വെച്ച് ആദ്യം പറഞ്ഞത് നീ സഹകരിക്കണം, ഇതിന്റെ പിറകില്‍ ഒരു ക്വട്ടേഷനുണ്ട്! പിന്നാലെ പാഞ്ഞത് ആ ഫോൺ വിളി.. അതിന്റെ ദൃക്‌സാക്ഷിയായിരുന്നു പി ടി തോമസ്! നടുക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

30 APRIL 2022 04:14 PM IST
മലയാളി വാര്‍ത്ത

എറണാകുളം ഗാന്ധി സ്‌ക്വയറില്‍ ഫ്രണ്ട്‌സ് ഓഫ് പിടി ആന്റ് നേച്ചര്‍ എന്ന സംഘടനയുടെ നേതൃത്വലാണ് രവീന്ദ്രന്‍ സത്യഗ്രഹ സമരം ഇരിക്കുന്നത്. ഇതാദ്യമായാണ് സിനിമ മേഖലയില്‍ നിന്ന് അതിജീവിതയ്ക്ക് പിന്തുണയുമായി നടന്‍ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. കേസ് അഞ്ച് വര്‍ഷം പിന്നിടുമ്പോഴും അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം നടത്തുന്നുണ്ടെന്നാരോപിച്ചാണ് പ്രതിഷേധം. വലിയ പിന്തുണയാണ് കൊച്ചിയില്‍ നടത്തുന്ന സമരത്തിന് ലഭിക്കുന്നത്. പി ടി തോമസിന്റെ ഭാര്യ ഉമ തോമസ്, സംവിധായകന്‍ ആലപ്പി അഷ്‌റഫ് അടക്കമുള്ള പ്രമുഖരും നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു.

പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് ആലപ്പി അഷ്‌റഫ് അന്തരിച്ച എം എല്‍ എ പി ടി തോമസ് കേസില്‍ സ്വീകരിച്ച ധീരമായ നിലപാടിനെ സംവിധായകന്‍ ആലപ്പി അഷ്‌റഫ് പ്രശംസിച്ചു. പി ടി തോമസ് ആണ് ഇത് തുടങ്ങിവച്ചതെന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞു. ഈ സംഭവത്തില്‍ ഒരു ധീരമായ നിലപാട് സ്വീകരി്ച വ്യക്തിയാണ് പി ടി തോമസ്. അതിന് ഒരു പ്രധാന കാരണമുണ്ട്. അന്ന് ആ ഭീകര രാത്രിയില്‍ നടന്‍ ലാലിന്റെ വീട്ടില്‍ ആക്രമിക്കപ്പെട്ട നടിയെ കൊണ്ടെത്തിക്കുമ്പോള്‍, നടിയുടെ അവസ്ഥ കണ്ട് പിടിയൊക്കെ മനസ് തകര്‍ന്ന് നില്‍ക്കുമ്പോള്‍ കൊണ്ടാക്കിയ ഡ്രൈവര്‍ മാര്‍ട്ടിന്‍ എന്നയാള്‍ അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാള്‍ രക്ഷപ്പെടുന്നതിനിടെയില്‍ ലാല്‍ പറഞ്ഞു, 'നീ പോകാന്‍ വരട്ടെ, ഇവിടെ നില്‍ക്കണമെന്ന് പറയുന്നു'. അന്ന് ഒരു പൊലീസ് ഓഫീസര്‍ അവിടെ എത്തിക്കഴിഞ്ഞപ്പോള്‍, ഇവനെ പിടിച്ച് മാറ്റിനിര്‍ത്തി. അയാള്‍ ചോദ്യം ചെയ്തു. അയാളോട് ചോദിച്ചപ്പോള്‍ പറഞ്ഞത്, 'എനിക്ക് ഒന്നും അറിയില്ല. പള്‍സര്‍ സുനിയാണ് ഇത് എല്ലാം ചെയ്തതെന്നായിരുന്നു.

പള്‍സര്‍ സുനി എന്ന പേര് അന്വേണ ഉദ്യോഗസ്ഥന്‍ കേട്ടപ്പോള്‍, സിനിമ മേഖയിലെ മറ്റ് കഥകളെ കുറിച്ചാണ് അദ്ദേഹത്തിന്റെ മനസില്‍ ഓടിയെത്തിയതെന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞു. അതിനകത്ത് പല സിനിമക്കാരുമായി ബന്ധപ്പെട്ട കഥകള്‍, അദ്ദേഹത്തിന്റെ മനസിലൂടെ പാഞ്ഞുപോയി. അദ്ദേഹം ഉടന്‍ തന്നെ പള്‍സര്‍ സുനിയുടെ നമ്പര്‍ അയാളുടെ കയ്യില്‍ നിന്നും വാങ്ങി. സൈബര്‍ സെല്ലിലേക്ക് വിളിക്കുന്നു, ഈ നമ്പറിലേക്ക് പോകുന്ന കോളുകള്‍ വാച്ച് ചെയ്യാനും എത്രയും പെട്ടെന്ന് അറിയിക്കണമെന്നും ആവശ്യപ്പെടുന്നു. അഞ്ച് മിനിറ്റ് എടുത്തില്ല, കോള്‍ തിരിച്ചുവരുകയാണ് അദ്ദേഹത്തിന്. സാര്‍ ഇതില്‍ നിന്നും ഒരു കോള്‍ ഇപ്പോള്‍ പോയി, ആ പോയ നമ്പറും കൊടുക്കുന്നു. ആ കോളില്‍ പറഞ്ഞത്, ദിലീപേട്ടാ...പെട്ടുപോയി എന്നാണ്. നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് ദിലീപ് ഉപയോഗിക്കുന്ന ഒരു നമ്പറാണ്. ആ പൊലീസ് ഓഫീസറിന്റെ മനസില്‍ ചിന്തകള്‍ പലതും പോയി. ഇതിനകത്തുള്ള ഗൂഢാലോചനകളിലേക്ക് പോയി. അതിന്റെ ദൃക്‌സാക്ഷിയായിരുന്നു നമ്മുടെ പി ടി തോമസ്- ആലപ്പി അഷ്‌റഫ് പറഞ്ഞു. പിന്നാലെ തന്നെ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയായിരുന്ന മഞ്ജു വാര്യര്‍ വെളിപ്പെടുത്തുന്നു. ഇതില്‍ ഗൂഡാലോചനയുണ്ടെന്ന്.

ക്രൂരമായി ആക്രമിക്കുമ്പോള്‍ പള്‍സര്‍ സുനി പറയുന്നു, ' നീ സഹകരിക്കണം, ഇതിന്റെ പിറകില്‍ ഒരു ക്വട്ടേഷനുണ്ടെന്ന്'- ആലപ്പി അഷറ്ഫ് പറയുന്നു. ഇവിടെ പി ടി തോമസിനെ പോലെ സത്യസന്ധനായ ഒരാള്‍ പറയുന്നത് നമ്മള്‍ വിശ്വസിക്കണോ? ബൈജു പൗലോസിനെ പോലെ സത്യസന്ധനായ ഉദ്യോഗസ്ഥന്‍ പറയുന്നത് വിശ്വസിക്കണോ, അതോ ഒരു പെരുങ്കള്ളന്‍ പറയുന്നത് വിശ്വസിക്കണോ, ഇത്രയേ എനിക്ക് പറയാനുള്ളൂ- ആലപ്പി അഷ്‌റഫ് പറയുന്നു. അതേസമയം, പി ടി തോമസ് ഉണ്ടായിരുന്നു എങ്കില്‍ നടിക്കൊപ്പം ഉറച്ച് നിന്നേനെ എന്ന് ഭാര്യ ഉമ തോമസ് പറഞ്ഞു. സംഭവദിവസം പി ടി തോമസ് അനുഭവിച്ച സമ്മര്‍ദ്ദം നേരിട്ട് കണ്ടിട്ടുണ്ട്. കേസില്‍ പൊലീസ് തലപ്പത്ത് ഉണ്ടായ മാറ്റം പ്രതികളെ രക്ഷപ്പെടുത്താനുള്ള കുതന്ത്രമെന്നും ഉമ തോമസ് പറഞ്ഞു. നടി കേസില്‍ സംഭവിക്കുന്നതാണ് ഇരയുടെ പേര് പറയുന്നതിനടക്കം നിര്‍മാതാവ് വിജയ് ബാബുവിനെ പോലുള്ളവര്‍ക്ക് ധൈര്യം നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് അന്തരിച്ച മുന്‍ എം എല്‍ എ പി ടി തോമസ് തുടങ്ങിവെച്ച സമരം തുടരുന്നതെന്നും സമരസംഘാടകര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു  (1 hour ago)

വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്  (1 hour ago)

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു  (1 hour ago)

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചതുകൊണ്ടുള്ള വിവാദം; പരസ്യം നിയമവിരുദ്ധമല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍  (1 hour ago)

നടി ആക്രമിക്കപ്പെട്ടിട്ട് 9 വര്‍ഷം; അതിജീവിതയ്ക്ക് പിന്തുണയുമായി 'അവള്‍ക്കൊപ്പം' ക്യാമ്പയിനുമായി ഡബ്ല്യുസിസി  (2 hours ago)

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും  (2 hours ago)

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു  (2 hours ago)

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല  (2 hours ago)

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോ  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പന്തളത്ത് സംഘര്‍ഷം  (2 hours ago)

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരം ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ കേസ്  (3 hours ago)

വിജയ് രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് പുറത്ത്  (3 hours ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍  (3 hours ago)

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം ഫെബ്രുവരി 25ന് ആരംഭിക്കും  (3 hours ago)

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേരുനല്‍കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends