Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

കെജ്രിവാള്‍ പറന്നെത്തും... അടികൂടാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സിപിഎം സ്ഥാനാര്‍ത്ഥിയുടെ പേര് ചാനലുകാര്‍ പുറത്ത് വിട്ടതോടെ സഖാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; ചുവരെഴുത്ത് കണ്ടുപിടിച്ച ഏഷ്യാനെറ്റ് ഇപിയെ നാണം കെടുത്തി

05 MAY 2022 09:49 AM IST
മലയാളി വാര്‍ത്ത

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പല രാഷ്ട്രീയ നാടകങ്ങളും അരങ്ങേറുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസ് ബഹുദൂരം പിന്നിട്ടുകഴിഞ്ഞു. എന്നാല്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കായി ചുമരെഴുത്ത് തുടങ്ങിയെങ്കിലും ഏഷ്യാനെറ്റ് കണ്ടുപിടിച്ചതോടെ മായിച്ചു കളഞ്ഞു.

സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ.എസ്. അരുണ്‍കുമാറാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്നു കരുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിയ പ്രചരണമാണ് നടത്തിയത്. സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ വെളിപ്പെടുത്തിയതോടെ ആശയക്കുഴപ്പവും ആകാംക്ഷയുമേറി. ചാനലുകാര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടന്നായി ഇപി പറഞ്ഞു. ഇതോടെ ചുവരെഴുത്ത് നടത്തിയെങ്കിലും വൈകിട്ടോടെ ഇതു നിര്‍ത്തിവയ്ക്കാന്‍ സിപിഎം നേതൃത്വം ആവശ്യപ്പെട്ടു. ചിലയിടങ്ങളില്‍ ചുവരെഴുത്തു മായ്ച്ചു.

പാര്‍ട്ടി പ്രഖ്യാപിക്കുംമുന്‍പു സ്ഥാനാര്‍ഥിക്കുവേണ്ടി ചുവരെഴുതുന്നതും പിന്നാലെ മായ്ക്കുന്നതും സിപിഎമ്മില്‍ പുതുമയാണ്. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയായ അരുണ്‍കുമാര്‍ ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റും ഹൈക്കോടതി അഭിഭാഷകനുമാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ഇന്നലെ ചേര്‍ന്നെങ്കിലും ഒറ്റപ്പേരിലേക്ക് എത്തിയതായി സൂചനയില്ല.

ഇതിനിടയിലാണ് അരുണ്‍ കുമാറെന്ന രീതിയില്‍ പ്രചരണമുണ്ടായത്. എന്നാല്‍ അരുണ്‍ കുമാര്‍ ഉമ തോമസിനെതിരായി വിജയിക്കില്ലെന്ന ചര്‍ച്ചയും വന്നു. കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യവും വന്നു. അപ്രതീക്ഷിത സ്ഥാനാര്‍ഥി വന്നേക്കുമെന്നും അഭ്യൂഹമുണ്ട്.

ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനു പിന്നാലെ ടിവി ചാനലുകളില്‍ അരുണ്‍കുമാറിന്റെ പേരു വന്നതോടെ ഞങ്ങള്‍ തീരുമാനിക്കാത്ത സ്ഥാനാര്‍ഥിയെ നിങ്ങള്‍ പ്രഖ്യാപിക്കുന്നുവെന്ന് ഇ.പി.ജയരാജന്‍ പരാതിപ്പെട്ടു. ഇന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം ഇടതുമുന്നണി യോഗം ചേരുന്നുണ്ട്. അവിടെ സ്ഥാനാര്‍ഥിയുടെ പേരു തീരുമാനിച്ചശേഷം ജില്ലയിലെ ഇടതു മുന്നണിയിലും മണ്ഡലം കമ്മിറ്റിയിലും റിപ്പോര്‍ട്ട് ചെയ്യാനാണു സാധ്യത. എന്നിട്ടാകും പ്രഖ്യാപനം.

സിപിഎം അംഗങ്ങളുടെയും അനുഭാവികളുടെയും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ അരുണ്‍കുമാറിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ഇവ ഫോര്‍വേഡ് ചെയ്യരുതെന്നു പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചു. മാധ്യമ വാര്‍ത്തകള്‍ കണ്ട് അണികള്‍ തെറ്റിദ്ധരിച്ചതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് പറഞ്ഞു.

ഇതിനിടെ, യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് പ്രചാരണം സജീവമാക്കി. തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പിറ്റേന്നു തന്നെ മുന്നണികള്‍ കളത്തിലിറങ്ങിയതോടെ രാഷ്ട്രീയച്ചൂട് ഉയര്‍ന്നു തുടങ്ങി. സിറ്റിങ് എംഎല്‍എ അന്തരിച്ച പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച യുഡിഎഫ് ഒരു ചുവടു മുന്നില്‍ വച്ചു. പ്രഖ്യാപനം വന്നാല്‍ മണിക്കൂറുകള്‍ക്കകം സ്ഥാനാര്‍ഥിയാകുമെന്ന കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

ആം ആദ്മി പാര്‍ട്ടിയും ട്വന്റി20യും സഹകരിക്കുമെന്ന പ്രഖ്യാപനം മറ്റു മുന്നണികള്‍ക്കു മുന്നറിയിപ്പായി. തൃക്കാക്കരയില്‍നിന്നു തുടര്‍ച്ചയായ രണ്ടാം ജയം നേടിയ പി.ടി.തോമസ് 2021 ഡിസംബര്‍ 21ന് വിട പറഞ്ഞതോടെയാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ രാഷ്ട്രീയ ബലപരീക്ഷണമാകും തൃക്കാക്കരയിലേത്. യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണു തൃക്കാക്കര എന്നു കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍, 99 സീറ്റുള്ള എല്‍ഡിഎഫ് സെഞ്ചറി തികയ്ക്കുമെന്നു സിപിഎം തിരിച്ചടിച്ചു.

ബിജെപി സ്ഥാനാര്‍ഥിയായി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്‍, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോന്‍ തുടങ്ങിയ പേരുകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയെ പരീക്ഷിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പി.സി.ജോര്‍ജിന്റെ പേര് അഭ്യൂഹങ്ങളിലുണ്ട്. ട്വന്റി20 ആം ആദ്മി പാര്‍ട്ടി സഖ്യം ഉറപ്പിച്ചെങ്കിലും ഇരുപാര്‍ട്ടികളും ലയിക്കുന്നതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കു സ്ഥിരീകരണമില്ല. അരവിന്ദ് കേജ്‌രിവാള്‍ വൈകാതെ കേരളത്തിലെത്തും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഗായത്രി ഗോപി വിവാഹിതയായി  (17 minutes ago)

ശബരിമല യുവതീപ്രവേശന വിധിയില്‍ പുനഃപരിശോധന ഇപ്പോള്‍ സുപ്രീം കോടതിയെ അറിയിക്കേണ്ടെന്ന് പി. രാജീവ്  (34 minutes ago)

ഹംപി കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് ഗംഗാവതി കോടതി  (1 hour ago)

സംസ്ഥാന പോലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍  (1 hour ago)

കെപിസിസിയുടെ സാഹിതി പരിപാടിയില്‍ പ്രേംകുമാര്‍ മുഖ്യാതിഥിയാകും  (1 hour ago)

ഓണ്‍ലൈന്‍ ടാക്‌സി ഗിഗ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്  (1 hour ago)

വ്യവസായ മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകിയതിലൂടെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തിൽ വലിയ വർധനവ്; 'നവകേരളം' കെട്ടിപ്പടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

എളമക്കരയില്‍ ആറുവയസുകാരിയുടെ മരണം; പ്രതിയെ കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന  (2 hours ago)

ആചാരങ്ങള്‍ക്കനുസരിച്ചും ശബരിമലയുടെ പ്രത്യേകത അനുസരിച്ചും വിശ്വാസങ്ങള്‍ അനുസരിച്ചും യുവതികളെ കയറ്റാന്‍ പാടില്ല; കോണ്‍ഗ്രസിനൂം യുഡിഎഫിനും ഒരു നിലപാടേയുള്ളുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (2 hours ago)

ശബരിമല യുവതി പ്രവേശനത്തെ സർക്കാർ ഇപ്പോഴും അനുകൂലിക്കുന്നുണ്ടോ? സുപ്രീംകോടതിയിൽ യുവതീ പ്രവേശനത്തിന് അനുകൂലമായി സർക്കാർ നൽകിയ സത്യവാങ്മൂലം മാറ്റി പുതിയ സത്യവാങ്മൂലം നൽകാൻ സർക്കാർ തയാറുണ്ടോ? മുഖ്യമന്ത്രി  (2 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 24 കേസുകള്‍; കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും  (2 hours ago)

തോറ്റ പാക്കികളെ ഇന്ത്യയിൽ കുഴിച്ച് മൂടിക്കോ..! ഒറ്റയൊരണം പാകിസ്താനിലേക്ക് വരണ്ട , ഹാലിളകി ജനം തല തല്ലി ചാവുന്നു  (2 hours ago)

കോവിഡ് മഹാമാരിയെ സംസ്ഥാനം നേരിട്ടത് ഈ മികവ് കൊണ്ട്; പൊതുജനാരോഗ്യ രംഗത്ത് സർക്കാർ മാതൃകയായെന്ന് മന്ത്രി എം ബി രാജേഷ്  (2 hours ago)

ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ഘട്ടംഘട്ടമായി 2,000 രൂപയായി വര്‍ദ്ധിപ്പിച്ചു; ഇപ്പോള്‍ പ്രതിമാസം 1,050 കോടിയോളം രൂപയാണ് പെന്‍ഷനായി നല്‍കുന്നു; ഈ മാസത്തെ ക്ഷേമ പെന്‍ഷന് അനുവാദം നൽകിയതായി ധനകാര്യ മ  (2 hours ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...  (3 hours ago)

Malayali Vartha Recommends