എല്ലാവർക്കും നന്ദി....! സൗദിയിലെ ജനങ്ങള്‍ക്കും സന്ദേശങ്ങള്‍ അയച്ച് ആരോഗ്യക്ഷേമത്തിനായി ആശംസിച്ച രാഷ്ട്ര നേതാക്കള്‍ക്കും നന്ദിയറിയിച്ച് സല്‍മാന്‍ രാജാവ്, പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ആശുപത്രി വിട്ടു...!
പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം സല്‍മാന്‍ രാജാവ് ആശുപത്രി വിട്ടു. ഞായറാഴ്ച സല്‍മാന്‍ രാജാവ് ആശുപത്രി വിട്ടതെന്ന് റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. വൈദ്യപരിശോധനകള്‍ക്കായി അദ്ദേഹത്തെ കിങ് ഫൈസല്‍ സ്പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
മെയ് എട്ടിന് ഉച്ചക്ക് ശേഷം അദ്ദേഹത്തിന് കോളോനോസ്കോപ്പി നടത്തുകയും അത് വിജയകരവുമായിരുന്നു. തുടര്‍ന്ന് കുറച്ച് ദിവസം ആശുപത്രിയില്‍ വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം സുഖാരോഗ്യങ്ങള്‍ക്കായി പ്രാര്‍ഥിച്ച സൗദിയിലെ ജനങ്ങള്‍ക്കും സന്ദേശങ്ങള്‍ അയച്ച് ആരോഗ്യക്ഷേമത്തിനായി ആശംസിച്ച രാഷ്ട്ര നേതാക്കള്‍ക്കും സല്‍മാന്‍ രാജാവ് നന്ദി അറിയിച്ചു.
മെയ് ഏഴിന് വൈകുന്നേരമാണ് വൈദ്യപരിശോധനകള്‍ക്കായി സല്‍മാന്‍ രാജാവിനെ ജിദ്ദ കിങ് ഫൈസല്‍ സ്പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിച്ചത്.ഈ വർഷം ആദ്യം, സൽമാൻ രാജാവിനെ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തന്റെ ഹൃദയ പേസ്മേക്കറിന്റെ ബാറ്ററി മാറ്റാൻ വേണ്ടിയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
2020-ൽ, ആശുപത്രിയിലെ ഒരു ഇടവേളയ്ക്ക് ശേഷം പിത്തസഞ്ചി നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ അദ്ദേഹത്തിന് നടത്തി, ഇത് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിന് കാരണമാക്കിയിരുന്നു.സൽമാൻ രാജാവ് 2015 ൽ അധികാരത്തിലേറിയത് , 36 കാരനായ മകൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ പിൻഗാമിയായി നിയമിച്ചു.
എന്നിരുന്നാലും, ദൈനംദിന കാര്യങ്ങൾ നയിക്കാൻ അദ്ദേഹം ഇതിനകം മുഹമ്മദ് രാജകുമാരനെ അധികാരപ്പെടുത്തിയിട്ടുണ്ട്. അധികാരത്തിലേക്ക് ഉയർത്തപ്പെട്ടതിനുശേഷം, മുഹമ്മദ് രാജകുമാരൻ തലകറങ്ങുന്ന സാമൂഹിക പരിഷ്കാരങ്ങളിലൂടെ രാജ്യത്തെ ഉയർത്തുകയും രാജകീയ എതിരാളികളെ അകറ്റി നിർത്തുകയും എതിരാളികളെ അടിച്ചമർത്തുകയും ചെയ്തു, ഇത് വിവാദങ്ങൾക്ക് കാരണമായി.
https://www.facebook.com/Malayalivartha