Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...


മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...


ഹോംസ്റ്റേയിൽ വെച്ച് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു: രാഹുലിനെതിരെ രഹസ്യമൊഴിയും തെളിവുകളും കൈമാറി രണ്ടാം അതിജീവിത...


ആഹ്ലാദയാത്ര കണ്ണീരായി; വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം വില്ലനായി, രണ്ടു ജീവനുകൾ പൊലിഞ്ഞു: ഹോട്ടലിൽ വിതരണം ചെയ്യുന്നത് പഴകിയ മത്സ്യങ്ങളാണെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്നും നാട്ടുകാർ: ദൂരത്തില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ട് വേറെ എന്തെങ്കിലും കഴിച്ചിട്ടുണ്ടോയെന്നറിയില്ല; നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉടമ...


'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ...? പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന മുന്നറിയിപ്പുമായി കടവന്ത്രയിലെ ED ഓഫീസിൽ നടൻ ജയറാം...

എട്ടിന്റെ പണികിട്ടി... ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എംഎല്‍എ പിവി ശ്രീനിജനെ തള്ളി സിപിഎം നേതൃത്വം തന്നെ എത്തിയത് വലിയ അടിയായി; സിപിഎമ്മിനെ പേടിപ്പിച്ചത് കുന്നംകുളം മാപ്പില്ല, തൃക്കാക്കര മാപ്പ് തരാമെന്ന സാബു ജേക്കബിന്റെ പ്രസ്താവന

17 MAY 2022 09:34 AM IST
മലയാളി വാര്‍ത്ത

വളരെ നാളുകള്‍ക്ക് ശേഷം കുന്നംകുളം മാപ്പ് വീണ്ടും ചര്‍ച്ചയായി. ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജനെ തള്ളി പാര്‍ട്ടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ശ്രീനിജന്‍ മാപ്പ് പറഞ്ഞാല്‍ ഇടത് പക്ഷത്തിന് വോട്ട് നല്‍കുമെന്ന ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ പ്രസ്താവനയാണ് തുടക്കം. ഇതിന് പിന്നാലെയാണ് കുന്നംകുളം മാപ്പില്ലെന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടത്. അവസാനം ശ്രീനിജനെ പാര്‍ട്ടി തന്നെ തള്ളി.

സാബുവിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ശ്രീനിജനെ തള്ളി മന്ത്രി പി രാജീവ് രംഗത്തെത്തി. ആരെങ്കിലും എന്തെങ്കിലും പറയുന്നതല്ല പാര്‍ട്ടിയുടെ നിലപാട്. ട്വന്റി-20 യുടെ ഉള്‍പ്പെടെ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്ന് പി രാജീവ് പറഞ്ഞു. കെ റെയില്‍ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് പ്രതിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി വേണ്ടെന്ന് പറഞ്ഞ പ്രതിപക്ഷം ജിപിഎസ് സര്‍വേ ആകാമെന്ന് പറയുന്നു. പ്രതിപക്ഷം സമീപനം മാറ്റിയെങ്കില്‍ നല്ലതെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

 



വലിയ ക്ഷീണമാണ് ശ്രീനിജനുണ്ടായത്. സിപിഎം ഇടപെട്ടതോടെ സാബു ജേക്കബിനെ പരിഹസിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് പിവി ശ്രീനിജിന്‍ പിന്‍വലിച്ചു. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ട്വന്റി20 യോട് വോട്ട് തേടും മുന്നേ പി വി ശ്രീനിജന്‍ ഉള്‍പ്പെടെയുള്ളവര്‍ മാപ്പ് പറയണമെന്ന് സാബു എം ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ഇതിനോടാണ് ആരുടെയെങ്കിലും കയ്യില്‍ കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണമെന്ന് ആവശ്യപ്പെട്ട് ശ്രീനിജന്‍ സാമൂഹിക മാധ്യമം വഴി പരിഹസിച്ചത്.

ശ്രീനിജനുളള മറുപടി ഉപതെരഞ്ഞെടുപ്പ് ദിവസമുണ്ടാകുമെന്ന വെല്ലുവിളിയായിരുന്നു സാബു ജേക്കബിന്റെ മറുപടി. ഇതാദ്യമായല്ല സാബു എം ജേക്കബും പി വി ശ്രീനിജനും നേര്‍ക്കുനേര്‍ വരുന്നത്. കിറ്റെക്‌സിലെ പരിശോധനകളെ ചൊല്ലി ഇരുവരും പലവട്ടം വാക്‌പോര് നടത്തിയിരുന്നു. പരിശോധനകള്‍ക്ക് പിന്നില്‍ കുന്നത്തുനാട് എംഎല്‍എ ആണെന്നും ശ്രീനിജന്‍ ട്വന്റി 20 യെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സാബു പലകുറി ആവര്‍ത്തിച്ചു.

 



ഈ ആരോപണങ്ങള്‍ക്കെല്ലാം പി വി ശ്രീനിജന്‍ കുറിക്കുകൊള്ളുന്ന മറുപടിയും നല്‍കി. പലപ്പോഴും സിപിഎം പിന്തുണയും ശ്രീനിജന് ലഭിച്ചിരുന്നു. എന്നാല്‍ ഇക്കുറി തൃക്കാക്കര പിടിക്കാന്‍ കൈമെയ് മറന്ന് രംഗത്തുള്ള സിപിഎം, ട്വന്റി 20യുടെ അടക്കം വോട്ടുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

ഇതിനിടെയാണ് കുന്നംകുളം മാപ്പുമായി ശ്രീനിജന്‍ എത്തിയത്. പി.വി.ശ്രീനിജന്റെ 'കുന്നംകുളം മാപ്പിന്' മറുപടിയുമായി സാബു എം. ജേക്കബ് രംഗത്തെത്തി. കുന്നംകുളം മാപ്പില്ലെന്നും തൃക്കാക്കര മാപ്പ് കയ്യിലുണ്ടെന്നുമായിരുന്നു സാബുവിന്റെ മറുപടി. മെയ് 31 ന് ശേഷം ഇതുവേണമെങ്കില്‍ തരാമെന്നും സാബു വ്യക്തമാക്കി. തൃക്കാക്കര വോട്ടെടുപ്പിനെ സൂചിപ്പിച്ചുള്ള സാബുവിന്റെ മറുപടിക്ക് പിന്നാലെയാണ് സിപിഎം നേതൃത്വം ഇടപെട്ട് ശ്രീനിജന്റെ എഫ്ബി പോസ്റ്റ് പിന്‍വലിപ്പിച്ചത്.



കോണ്‍ഗ്രസിലുള്ളപ്പോള്‍ ചെയ്ത അതേ കാര്യങ്ങളാണ് പി.വി. ശ്രീനിജന്‍ സിപിഎമ്മില്‍ എത്തിയ ശേഷവും ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തെ നിയന്ത്രിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകണമെന്നും ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ സാബു എം. ജേക്കബ് ആവശ്യപ്പെട്ടു. അതേസമയം ആം ആദ്മിയും ട്വന്റി20യും പ്രഖ്യാപിച്ച ജനക്ഷേമ സഖ്യം തൃക്കാക്കരയില്‍ നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു. സഖ്യത്തിന് കൃത്യമായ നയവും നിലപാടും ഉണ്ടാകുമെന്നും സാബു എം. ജേക്കബ് പറഞ്ഞു.

തൃക്കാക്കരയില്‍ നിലപാട് ഉടന്‍ പ്രഖ്യാപിക്കുന്നതാണ്. സഖ്യത്തിന് വ്യക്തമായ നയവും നിലപാടും ഉണ്ടാകുമെന്ന് സാബു എം ജേക്കബ് പറഞ്ഞു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കിയില്ലെങ്കില്‍ പൂര്‍ണ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും: ഒളിക്യാമറ വച്ച് ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി നടിയുടെ പരാതി  (59 minutes ago)

എ.ഐ വിപ്‌ളവത്തിനൊരുങ്ങി ഇന്ത്യ: രണ്ട് വര്‍ഷത്തിനുള്ളില്‍ 20,000 കോടി ഡോളര്‍ നിക്ഷേപമുണ്ടാകും  (1 hour ago)

പ്രണയദിനത്തില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്  (1 hour ago)

യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യ രണ്ട് പുതിയ വായ്പ പദ്ധതികള്‍ പ്രഖ്യാപിച്ചു  (1 hour ago)

കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം: പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് വലിയ അളവില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ സ്‌റ്റോക്ക് ചെയ്തിരുന്നു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കരയിലെത്തിയത് ഭീമന്‍ മത്സ്യം  (1 hour ago)

കണ്ണൂരില്‍ പാലം ഉദ്ഘാടനത്തിന് മാധ്യമങ്ങള്‍ എത്താത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി  (2 hours ago)

തീര്‍ത്ഥാടന കാലത്ത് നിലയ്ക്കല്‍ അന്നദാന ക്രമക്കേടില്‍ നടപടി സ്വീകരിച്ച് ദേവസ്വം ബോര്‍ഡ്  (2 hours ago)

ലോകത്തിലെ ആദ്യ മൂന്ന് രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റണമെന്ന് മോദി  (2 hours ago)

മോഹന്‍ലാലിനെ കുറിച്ച് സന്തോഷ് ടി കുരുവിള പറയുന്നത്  (2 hours ago)

കുളിക്കുന്നതിനിടെ വാട്ടര്‍ ടാങ്ക് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

തൊണ്ടിമുതല്‍ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി  (3 hours ago)

എനിക്ക് ഇരയായി നിന്ന് കരയാനല്ല, മറിച്ച് പോരാടാനാണിഷ്ടം; സൈബര്‍ ഇടങ്ങളില്‍ മലര്‍ന്നുകിടന്ന് തുപ്പുന്നവരറിയാന്‍; മീനാക്ഷി അനൂപ്  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി ജയറാമിനെ ചോദ്യം ചെയ്തു  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലില്‍ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം  (3 hours ago)

Malayali Vartha Recommends