എൽഎൽബി പരീക്ഷയ്ക്ക് കോപ്പിയടിച്ച പോലീസ് ഉദ്യോഗസ്ഥന് മുട്ടൻ പണി... ഛേ കഷ്ടം! ആകെ നാണക്കേട്...
കേരളാ പോലീസിന് ദിനം പ്രതി ഓരോ കുറ്റങ്ങൾ പലരും പറയാറുണ്ട്. എന്നാലും അതിലേറെ നാണക്കേട് ഉണ്ടാക്കിയ ഒരു വിഷയമാണ് ഇപ്പോൾ വാർത്തയായത്. നേരത്തേ തന്നെ പോലീസുദ്യോഗസ്ഥൻ എൽഎൽബി പരീക്ഷയ്ക്ക് കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട് വിവരം പുറത്ത് വന്നിരുന്നു. എന്നാലതിൽ മുതിർന്ന ഉദ്യോഗസ്ഥർ നടപടിയും സ്വീകരിച്ചിരിക്കുകയാണ്.
പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിലെ സീനിയര്‍ ലോ ഇന്‍സ്‌പെക്ടറായ ആദര്‍ശാണ് കക്ഷി. അതറിഞ്ഞപ്പോഴാണ് ഏല്ലാവരും ഒന്നു നടുങ്ങിയത്. പോലീസായാലും കുട്ടികളായാലും നിയമം എല്ലാവർക്കും ഒരു പോലെയെന്ന് തീരുമാനിച്ചാണ് നടപടിയുമാണ് അധ്യാപകർ മുന്നോട്ട് പോയത്. കേരള പോലീസ് സേനക്ക് നാണക്കേടിൻ്റെ 'പൊൻതൂവൽ' സമ്മാനിച്ച് കോപ്പിയടി വിവാദം കൊഴുക്കുകയാണ്. എന്തായാലും ഇപ്പോൾ ഈ വിഷയത്തിൽ പോലീസ് ഉന്നത അധികാരികൾ ഇടപെട്ടിരിക്കുകയാണ്.
എൽഎൽബി പരീക്ഷയിൽ കോപ്പിയടിച്ച ഇൻസ്പെക്ടർക്ക് സസ്പെൻഷൻ കൊടുത്തിരിക്കുകയാണ്. പൊലീസ് ട്രെയിനിംഗ് കോളേജിലെ ഇൻസ്പെക്ടർ ആദർശിനെയാണ് സസ്പെൻഡ് ചെയ്തത്. എൽഎബി പരീക്ഷയിലാണ് ആദർശ് കോപ്പിയടിച്ചത്. പരീക്ഷ പുരോഗമിക്കുന്നതിനിടെ ക്ലാസിലെത്തി സ്ക്വാഡാണ് ആദർശിനെ പൊക്കിയത്.
ഉദ്യോഗസ്ഥൻ കോപ്പയിടിക്കിടെ പിടിയിലായത് പൊലീസ് ട്രെയിനിംഗ് കോളേജിൻ്റെ സൽപ്പേര് കളങ്കപ്പെടുത്താൻ കാരണമായെന്ന് ആദർശിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ എഡിജിപി പരാമർശിക്കുന്നുണ്ട്. നടപടി നേരിട്ട ഉദ്യോഗസ്ഥനെ ട്രെയിനിംഗ് കോളേജിൽ നിന്നും മാറ്റാനും നിർദേശമുണ്ട്.
സംഭവത്തെ കുറിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപി പൊലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിരുന്നു. സർവകലാശാലയോടും പൊലീസ് വിവരങ്ങള്‍ തേടിയിരുന്നു. ലോ അക്കാദമി ലോ കോളേജില്‍ പബ്ലിക് ഇന്റര്‍നാഷണല്‍ വിഷയത്തിലെ പരീക്ഷയ്ക്കിടയിലാണ് പോലീസ് ട്രെയിനിങ് കോളേജിലെ സീനിയര്‍ ലോ ഇന്‍സ്‌പെക്ടര്‍ ആദര്‍ശിനെ കോപ്പിയടിച്ചതിനു സര്‍വകലാശാല സ്‌ക്വാഡ് പിടികൂടിയത്.
അതുകൂടാതെ, നിയമ വിദ്യാര്‍ഥിയായിരിക്കെ തന്നെ പോലീസ് ട്രെയിനികള്‍ക്ക് നിയമത്തെക്കുറിച്ച് ആദര്‍ശ് ക്ലാസെടുത്തുവെന്നും ആരോപണമുണ്ട്. പ്രിന്‍സിപ്പലിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളുണ്ടാകും. കോപ്പിയടിച്ചതിന് പിടിയിലായ ഒരു വിദ്യാര്‍ഥി സപ്ലിമെന്ററി പരീക്ഷയെഴുതാനെത്തിയതാണ്. രണ്ടുപേര്‍ റെഗുലര്‍ കോഴ്സ് വിദ്യാര്‍ഥികളാണ്.
ലോ അക്കാദമിയിലെ ഈവനിഗം ബാച്ചിലെ വിദ്യാർത്ഥിയായ ആദർശ് പരീക്ഷ പഠിക്കാനായി മൂന്നൂ മാസമായി അവധിയിലായിരുന്നു. എന്നാൽ കോപ്പിയടിക്ക് പിടിക്കപ്പെട്ട മറ്റുള്ളവരുടെ വിവരങ്ങള്‍ കോളജോ സർവ്വകലാശാലയോ പുറത്തുവിടുന്നില്ല. ലോ അക്കാദമിയിലെ ഈവനിംഗ് ബാച്ചിൽ പഠിക്കുന്നതിലേറെയും സർക്കാർ ഉദ്യോഗസ്ഥരാണ്. കോപ്പിയടിക്ക് പിടിക്കപ്പെട്ടതും ഉദ്യോഗസ്ഥരാകാൻ സാധ്യതയുള്ളതിലാണ് വിവരം രഹസ്യമായി സൂക്ഷിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
https://www.facebook.com/Malayalivartha