'ആദ്യ സ്ഫോടനം കൊച്ചിയിൽ'; കേന്ദ്ര- സംസ്ഥാന സർക്കാരുകളെ ഞെട്ടിച്ച് കൊച്ചി മെട്രോ യാർഡിൽ അജ്ഞാതന്റെ വിളയാട്ടം; രാജ്യദ്രോഹത്തിന് കേസെടുത്ത് അന്വേഷണം

കേന്ദ്ര- സംസ്ഥാന സർക്കാരുകളെ ഞെട്ടിച്ച് കൊച്ചി മെട്രോ യാർഡിൽ അജ്ഞാതന്റെ വിളയാട്ടം. 'പമ്പ' എന്ന ട്രെയിനിന്റെ പുറത്ത് 'ആദ്യ സ്ഫോടനം കൊച്ചിയിൽ' എന്ന് എഴുതിവച്ചതാണ് ആശങ്കൾക്ക് വഴി മാറിയത്. അതീവ സുരക്ഷാ മേഖലയായിട്ടും ആരാണ് ഇങ്ങനെ ചെയ്തത് എന്നത് വലിയൊരു ചോദ്യ ചിഹ്നമാണ്.
മേയ് 22നാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. യാർഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു ട്രെയിൻ . അതിന്റെ പുറത്ത് ഇംഗ്ളീഷിൽ പല നിറത്തിലെ സ്‌പ്രേ പെയിന്റുകൊണ്ട് ഭീഷണിസന്ദേശം എഴുതിവച്ചിരിക്കുകയായിരുന്നു. ഇത് എഴുതിയ ആൾക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരിക്കുകയാണ്. ട്രെയിനിന്റെ മൂന്നു ബോഗികളിലും മെട്രോ ലോഗോയ്ക്കൊപ്പവുമാണ് ഇറ്റ് എഴുതി വച്ചത്. ഇത് കണ്ടതോടെ 'പമ്പയുടെ' സർവീസ് നിറുത്തി.
സംഭവത്തെ കേസെടുക്കാൻ നിർദ്ദേശിച്ചുവെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും സുരക്ഷാകാര്യം സർക്കാർ നോക്കുമെന്നും ലോക്‌നാഥ് ബെഹ്റ പറഞ്ഞു. കൊച്ചി സിറ്റി പൊലീസും മെട്രോ അധികൃതരും ഔദ്യോദികമായി പ്രതികരണം നടത്തിയിട്ടില്ല. മെട്രോ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അന്വേഷണത്തിന് മേൽനോട്ടം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നോക്കുകയാണ്. സർവീസ് കഴിഞ്ഞാൽ ഉടനെ എല്ലാ ട്രെയിനുകളും യാർഡിലെത്തിച്ച് ദിവസവും പരിശോധന നടത്താറുണ്ട്.
യാർഡിന് ചുറ്റുമായി 10 അടി ഉയരമുള്ള മതിൽക്കെട്ടും കമ്പി വേലിയും ജീവനക്കാരുടെ ക്വാർട്ടേഴ്സായി രണ്ട് ഫ്ളാറ്റുകളുമുണ്ട്. എന്നിട്ടും അജ്ഞാതൻ കയറിയെന്നത് ആശ്ചര്യക്കരമായ ഒന്നാണ്. 24 മണിക്കൂറും ജോലിക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഈ വാചകങ്ങൾ എഴുതിയിരിക്കുന്നത് രാത്രി1 മണിയോടെയാണ് എന്നതാണ് ശ്രദ്ദേയമായ കാര്യം. രാത്രി സർവീസ് അവസാനിപ്പിച്ചശേഷം കൊണ്ടിട്ടപ്പോഴായിരിക്കാം എഴുതിയത് എന്നാണ് കരുതപ്പെടുന്നത് .
https://www.facebook.com/Malayalivartha


























