ബംഗാൾ സ്വദേശിയായ പെൺകുട്ടിയെ വീട്ടുക്കാരറിയാതെ ആൺ സുഹൃത്ത് പൂപ്പാറയിലെത്തിച്ചു; ബെവ്കോ ഔട്ട് ലെറ്റിൽ നിന്നും സുഹൃത്ത് മദ്യം വാങ്ങിച്ച ശേഷം ഇരുവരും എസ്റ്റേറ്റ് - പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി; ഇവിടെ ഇരിക്കുമ്പോൾ പൂപ്പാറ സ്വദേശികളായ അഞ്ചു പേർഅവിടെയെത്തി; സുഹൃത്തിനെ മർദ്ദിച്ച ശേഷം പെൺകുട്ടിയെ പീഡിച്ചു; 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ

15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്ത പോലീസ്. ഈ കേസിൽ നാലുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇന്ന് രണ്ട് അറസ്റ്റ് കൂടി രേഖപ്പെടുത്തിയിരിക്കുന്നത്. പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ രണ്ടുപേരും പൂപ്പാറ താമസിക്കുന്നവരാണ്.
പൂപ്പാറയിലാണ് അതിക്രൂരമായ കൂട്ട ബലാത്സംഗം നടന്നത്. ഇതരസംസ്ഥാനക്കാരിയായ 15 വയസ്സുകാരിയെയാണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. കൂട്ടബലാത്സംഗം നടത്തിയ ശേഷം പ്രതികൾ തമിഴ് നാട്ടിലേക്ക് രക്ഷപ്പെട്ടു. അറസ്റ്റിലായ നാലുപേരെ ഇന്ന് കോടതിയിൽ ഹാജരാക്കുവാനിരിക്കുകയാണ് പോലീസ്.
പെൺകുട്ടിയുടെ സുഹൃത്തുക്കളായ രണ്ട് ബംഗാൾ സ്വദേശികളെയും പോലീസ് കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരം സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ എത്തിയപ്പോഴാണ് പ്രതികൾ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഓട്ടോ റിക്ഷയിലാണ് ബംഗാൾ സ്വദേശിയായ ആൺ സുഹൃത്തിനൊപ്പം പെൺകുട്ടി പൂപ്പാറയിലെത്തിയത്.
ഇവിടുത്തെ ബെവ്കോ ഔട്ട് ലെറ്റിൽ നിന്നും സുഹൃത്ത് മദ്യം വാങ്ങിച്ചു . ശേഷം ഇരുവരും എസ്റ്റേറ്റ് - പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി. ഇവിടെ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായ അഞ്ചു പേർ ഇവരുടെ അടുത്തെത്തിയത്. ഇവർ സുഹൃത്തിനെ മർദ്ദിച്ച ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പതിനഞ്ചുകാരി ബഹളം വച്ചപ്പോൾ അതുവഴി പോയ നാട്ടുകാരിൽ ചിലർ ബഹളംകേട്ട് ഓടിയെത്തി .
ഇതോടെ പ്രതികൾ രക്ഷപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി. പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കി. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പശ്ചിമബംഗാൾ സ്വദേശിയാണ് പെൺകുട്ടി. രാജാക്കാട് ഖജനാപ്പാറയിൽ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ.
https://www.facebook.com/Malayalivartha
























