ആൺ സൃഹൃത്തുമായി ഇരിക്കുന്നതിനിടയിൽ യുവാക്കൾ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേർക്ക് ജാമ്യം; പതിനഞ്ചു വയസ്സുക്കാരിയെ ബലാത്സംഗം ചെയ്ത പ്രായപൂർത്തിയാകാത്ത രണ്ടു പേർക്കാണ് ജാമ്യം അനുവദിച്ചത്; പെൺകുട്ടിയെ പീഡിപ്പിച്ച മറ്റു പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കി പൊലീസ്

ഇടുക്കി പൂപ്പാറയില്‍ പതിനഞ്ചു വയസ്സുക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേർക്ക് ജാമ്യം. അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേർക്കാണ് ജാമ്യം കിട്ടിയിരിക്കുന്നത്. പൊലീസ് നടപടികൾ കഴിയുമ്പോൾ രണ്ടുപേരെയും ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് മുൻപിൽ ഹാജരാക്കും. തൊടുപുഴയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് സ്ഥിരമായി മാറ്റുവാനുള്ള പദ്ധതിയുണ്ട്.
ജാമ്യം നൽകിയത് തൊടുപുഴ ജ്യൂവനൈൽ ജസ്റ്റീസ് ബോർഡാണ്. പെൺകുട്ടിയെ മുമ്പ് പീഡിപ്പിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. പെൺകുട്ടിക്ക് ആദ്യത്തെ കൌൺസിലിംഗ് നൽകി കഴിഞ്ഞു. അത് കഴിഞ്ഞ് ശേഷം ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൻറെ തീരുമാനം ഒരു തവണ കൂടി കൌൺസിലിംഗ് കൊടുക്കണമെന്നാണ്.
കേസിൽ രണ്ടു പേരെ കഴിഞ്ഞ ദിവസം ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ തമിഴ് നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ഇരുവരും പൂപ്പാറ സ്വദേശികളാണ്. പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, പ്രായപൂർത്തിയാകാത്ത രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ നാലുപേരെയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
പൂപ്പാറയിലാണ് അതിക്രൂരമായ കൂട്ട ബലാത്സംഗം നടന്നത്. ഇതരസംസ്ഥാനക്കാരിയായ 15 വയസ്സുകാരിയെയാണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. കൂട്ടബലാത്സംഗം നടത്തിയ ശേഷം പ്രതികൾ തമിഴ് നാട്ടിലേക്ക് രക്ഷപ്പെട്ടു. അറസ്റ്റിലായ നാലുപേരെ ഇന്ന് കോടതിയിൽ ഹാജരാക്കുവാനിരിക്കുകയാണ് പോലീസ്.
പെൺകുട്ടിയുടെ സുഹൃത്തുക്കളായ രണ്ട് ബംഗാൾ സ്വദേശികളെയും പോലീസ് കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരം സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ എത്തിയപ്പോഴാണ് പ്രതികൾ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഓട്ടോ റിക്ഷയിലാണ് ബംഗാൾ സ്വദേശിയായ ആൺ സുഹൃത്തിനൊപ്പം പെൺകുട്ടി പൂപ്പാറയിലെത്തിയത്.
ഇവിടുത്തെ ബെവ്കോ ഔട്ട് ലെറ്റിൽ നിന്നും സുഹൃത്ത് മദ്യം വാങ്ങിച്ചു . ശേഷം ഇരുവരും എസ്റ്റേറ്റ് - പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി. ഇവിടെ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായ അഞ്ചു പേർ ഇവരുടെ അടുത്തെത്തിയത്. ഇവർ സുഹൃത്തിനെ മർദ്ദിച്ച ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പതിനഞ്ചുകാരി ബഹളം വച്ചപ്പോൾ അതുവഴി പോയ നാട്ടുകാരിൽ ചിലർ ബഹളംകേട്ട് ഓടിയെത്തി .
ഇതോടെ പ്രതികൾ രക്ഷപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി. പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കി. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പശ്ചിമബംഗാൾ സ്വദേശിയാണ് പെൺകുട്ടി. രാജാക്കാട് ഖജനാപ്പാറയിൽ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ.
https://www.facebook.com/Malayalivartha

























