Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആൻജിയോഗ്രാമിന് വിധേയനാക്കും; തുടർചികിത്സയുടെ കാര്യത്തിൽ തീരുമാനമെടുക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..


സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...


കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

കണ്ണീരടക്കാനാവാതെ.... അച്ഛനോടൊപ്പം കാറില്‍ കയറി പോകവേ പതിനൊന്നുകാരന്‍ അറിഞ്ഞിരുന്നില്ല ഇത് അവസാനയാത്രയാണെന്ന്..... മരണക്കുറിപ്പുകണ്ട് സുഹൃത്തുക്കളെല്ലാം പ്രകാശിനെ വിളിക്കുമ്പോഴേയ്ക്കും ഫോണ്‍ നിശ്ചലമായിരുന്നു, പോസ്റ്റിനു താഴെ നിരവധി ആളുകള്‍ കമന്റുകള്‍ ഇട്ടെങ്കിലും അതൊന്നും കാണാനും കേള്‍ക്കാനും നില്‍ക്കാതെയാണ് പ്രകാശ് മകന്‍ ശിവദേവിനെയും കൂട്ടി മരണത്തിലേക്ക് വണ്ടിയോടിച്ചുപോയത്

23 JUNE 2022 07:40 AM IST
മലയാളി വാര്‍ത്ത

കണ്ണീരടക്കാനാവാതെ.... അച്ഛനോടൊപ്പം കാറില്‍ കയറി പോകവേ പതിനൊന്നുകാരന്‍ അറിഞ്ഞിരുന്നില്ല ഇത് അവസാനയാത്രയാണെന്ന്..... മരണക്കുറിപ്പുകണ്ട് സുഹൃത്തുക്കളെല്ലാം പ്രകാശിനെ വിളിക്കുമ്പോഴേയ്ക്കും ഫോണ്‍ നിശ്ചലമായിരുന്നു, പോസ്റ്റിനു താഴെ നിരവധി ആളുകള്‍ കമന്റുകള്‍ ഇട്ടെങ്കിലും അതൊന്നും കാണാനും കേള്‍ക്കാനും നില്‍ക്കാതെയാണ് പ്രകാശ് മകന്‍ ശിവദേവിനെയും കൂട്ടി മരണത്തിലേക്ക് വണ്ടിയോടിച്ചുപോയത്.

ടാങ്കര്‍ ലോറിയിലേയ്ക്ക് കാര്‍ ഇടിച്ചുകയറ്റിയാണ് അച്ഛന്‍ ആത്മഹത്യ ചെയ്തത്. കാറില്‍ കൂടെയുണ്ടായിരുന്ന മകനും മരിച്ചു. നെടുമങ്ങാട് കരുപ്പൂര് മല്ലമ്പറക്കോണം ദേവീനിവാസില്‍(കേശവഭവന്‍)നിന്ന് പേരൂര്‍ക്കട നെട്ടയം മണികണ്ഠേശ്വരം ഇരിക്കുന്നത്ത് വാടകയ്ക്കു താമസിക്കുന്ന പ്രകാശ്(48), മകന്‍ ശിവദേവ്(11) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ മാമം പാലത്തിനു സമീപം ചൊവ്വാഴ്ച രാത്രി 11.45ഓടെയാണ് സംഭവം.

 



എറണാകുളത്തുനിന്ന് തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലേയ്ക്ക് ഡീസലുമായി പോയ ടാങ്കര്‍ ലോറിയില്‍ എതിര്‍ദിശയില്‍ വന്ന കാര്‍ ഇടിച്ചുകയറ്റിയാണ് അപകടം നടന്നത്. ലോറിയുമായി ഇടിച്ച കാര്‍ പൂര്‍ണമായി തകര്‍ന്നു. യാത്രക്കാരും പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി ഇരുവരെയും ഉടന്‍തന്നെ വലിയകുന്ന് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


പ്രകാശ് എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് കാറിനുള്ളില്‍നിന്ന് പോലീസിനു ലഭിച്ചു. ആത്മഹത്യയെക്കുറിച്ച് ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 'എന്റെയും എന്റെ മക്കളുടെയും മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നപേക്ഷിക്കുന്നു' എന്ന കുറിപ്പും ഏതാനുംപേരുടെ ചിത്രങ്ങളും പ്രകാശ് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി.



പ്രകാശ് നെടുമങ്ങാട് കരുപ്പൂരിനു സമീപം മദര്‍തെരേസ മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നടത്തിയിരുന്നു. മൂന്നു വര്‍ഷം മുമ്പ് സ്‌കൂള്‍ അടച്ചുപൂട്ടിയതിനെത്തുടര്‍ന്നാണ് പേരൂര്‍ക്കടയിലേയ്ക്ക് താമസം മാറിയത്. പ്രകാശിന്റെ ഭാര്യ ശിവകല ബഹ്‌റൈനിലാണ്. കുടുംബപ്രശ്നങ്ങളും സാമ്പത്തികപ്രയാസങ്ങളും പ്രകാശിനെ അലട്ടിയിരുന്നതായാണ് സൂചനകള്‍ . പട്ടം കേന്ദ്രീയവിദ്യാലയത്തിലെ ആറാംക്ലാസ് വിദ്യാര്‍ഥിയാണ് ശിവദേവ്.


ഉറച്ച ഒരു തീരുമാനമെടുത്തു കൊണ്ടാണ് മകനെയും കൂട്ടി കാറില്‍ പുറപ്പെട്ടത്. വട്ടിയൂര്‍ക്കാവിലെ വാടകവീട്ടില്‍ നിന്നും ആറ്റിങ്ങല്‍ മാമംവരെയായിരുന്നു അതിന്റെ ദൂരം. അച്ഛന്‍ മരണവഴിയാണ് തിരഞ്ഞെടുക്കുന്നതെന്ന് ശിവദേവെന്ന കൊച്ചുമിടുക്കന്‍ അപ്പോഴും അറിഞ്ഞിരുന്നില്ല.



ചൊവ്വാഴ്ച രാത്രിയില്‍ മാമത്തുണ്ടായ അപകടത്തില്‍ മരിച്ച നെടുമങ്ങാട് കരുപ്പൂര് ദേവീനിവാസില്‍ പ്രകാശിന്റേയും മകന്‍ ശിവദേവിന്റേയും മരണം ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. തന്റെ മരണത്തിന് ഉത്തരവാദിയായവരെ പൊതുസമൂഹത്തിലെത്തിച്ച് കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രകാശ് മുഖപുസ്തകത്തില്‍ കുറിപ്പിട്ടത് ചൊവ്വാഴ്ച രാത്രി എട്ടുമണിക്കാണ്.

മരണക്കുറിപ്പുകണ്ട് സുഹൃത്തുക്കളെല്ലാം പ്രകാശിനെ വിളിക്കുമ്പോഴേയ്ക്കും ഫോണ്‍ ഓഫായിരുന്നു നിരവധിപേര്‍ ഫെയ്‌സ് ബുക്കില്‍ മരണം ഒന്നിനും പരിഹാരമല്ലെന്നു കാട്ടി കമന്റുകളിട്ടു. അതൊന്നും കാണാനും കേള്‍ക്കാനും നില്‍ക്കാതെയാണ് പ്രകാശ് മകന്‍ ശിവദേവിനെയും കൂട്ടി മരണത്തിലേക്ക് വണ്ടിയോടിച്ചുപോയത്. രാത്രി 11-മണിയോടെ മാമം പാലത്തിനടുത്തുവെച്ച് എതിരെവന്ന ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.

 

ഇരുവരേയും വളരെ ബുദ്ധിമുട്ടിയാണ് കാറില്‍ നിന്നും പുറത്തെടുത്തത്. അപ്പോഴേയ്ക്കും സംഭവസ്ഥലത്തു തന്നെ അച്ഛനും മകനും മരിച്ചിരുന്നു. പ്രകാശിന്റെ ഭാര്യ ശിവകല വിദേശത്താണ് ജോലി ചെയ്യുന്നത്. ദാമ്പത്യത്തിലെ കടുത്ത അസ്വസ്ഥതകളും പ്രശ്നങ്ങളുമാണ് അച്ഛന്റേയും മകന്റേയും മരണത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.

ഭാര്യയുടേയും മറ്റു ചില സുഹൃത്തുക്കളുടേയും ചിത്രങ്ങള്‍ സഹിതമാണ് പോസ്റ്റ് ചെയ്തിരുന്നത്. പ്രകാശ് നേരത്തെ നെടുമങ്ങാട് കരുപ്പൂരിനു സമീപം മദര്‍ തെരേസ എന്ന പേരില്‍ വിദ്യാലയം നടത്തിയിരുന്നു. മൂന്നുവര്‍ഷം മുന്‍പാണ് സ്‌കൂള്‍ മതിയാക്കി സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലിചെയ്യാന്‍ തുടങ്ങിയത്. നാട്ടുകാര്‍ക്കും കുടുംബത്തിനും പ്രിയങ്കരനായിരുന്ന പ്രകാശ് കുട്ടികളുടെ പഠനസൗകര്യാര്‍ത്ഥമാണ് വട്ടിയൂര്‍ക്കാവിലെ വാടകവീട്ടിലേക്ക് താമസം മാറിയത്.

 

ഇവിടെ ഭാര്യാമാതാവും കുട്ടികളുമൊത്താണ് താമസിച്ചിരുന്നത്.സമീപകാലത്തായി കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കളും ആരോപിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലെ ചിത്രത്തിലുള്ളവരെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഇവരെ കൂടി കിട്ടിയാലേ യഥാര്‍ത്ഥകാരണം അറിയാനാകൂ എന്നും പോലീസ് . പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കരുപ്പൂര് ദേവീനിവാസിലെത്തിച്ച മൃതദേഹങ്ങള്‍ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സംസ്‌കാരം നടത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ  (1 hour ago)

ഗോവയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ യുവാവിന് 3 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും  (1 hour ago)

സിപിഎമ്മിനെതിരെ സംസാരിച്ച് കൃത്രിമക്കാലുകള്‍ ഊരിയെടുത്ത് രാജ്യസഭയിലെ ഡെസ്‌കില്‍ വച്ച് സദാനന്ദന്‍  (1 hour ago)

സി.ജെ.റോയുടെ ഡയറിയിലെ കുറിപ്പില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ  (1 hour ago)

അപകടാവസ്ഥയിലായ പാലം പെയിന്റ് അടിച്ച് നേരെയാക്കി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  (2 hours ago)

പൃഥ്വിരാജ് തന്ന സമ്മാനമെന്ന് തന്നെ വിസ്മയിപ്പിച്ചതെന്ന് സിദ്ധു പനയ്ക്കല്‍  (2 hours ago)

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി  (2 hours ago)

25 കാരിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 23 കിലോ ഗ്രാം ഭാരമുള്ള മുഴ  (2 hours ago)

ആലപ്പുഴയില്‍ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലില്‍ ചാടി ജീവനൊടുക്കി  (2 hours ago)

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രം  (3 hours ago)

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലായി  (3 hours ago)

സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവര്‍ അല്ല കോണ്‍ഗ്രസുകാര്‍; വിശദീകരണവുമായി ഷിയാസ്  (3 hours ago)

ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസ്; പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും  (4 hours ago)

സംസ്ഥാനത്ത് ഉച്ചയ്ക്ക് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു  (5 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു  (5 hours ago)

Malayali Vartha Recommends