മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്കും ജാമ്യം; യൂത്ത് കോണ്‍ഗ്രസുകാരായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും ജാമ്യം അനുവദിച്ച് ഹൈക്കോടതി, വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വലിയതുറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്കും ജാമ്യം ലഭിക്കുകയുണ്ടായി. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസുകാരായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനുമാണ് ജാമ്യം ലഭിച്ചത്. ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ് ഉള്ളത്. കേസിലെ മൂന്നാം പ്രതിയായ സുജിത് നാരായണന് കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിക്കുകയുണ്ടായി. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വലിയതുറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്. എന്നാൽ സുജിത് നാരായണന്‍ ഇപ്പോഴും ഒളിവിലാണ്.
അതേസമയം വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചത് ഗൂഢാലോചന നടത്തിയ ശേഷമാണെന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ മൂന്ന് പ്രതികളും നേരെത്തെ തന്നെ പദ്ധതി ഇട്ടിരുന്നു. വിമാനം ഇറങ്ങുന്നതിനു മുമ്പ് തന്നെ മുഖ്യമന്ത്രിയെ നിരീക്ഷിച്ചിരുന്ന മൂന്ന് പേരും നിന്നെ വെച്ചേക്കില്ലെന്ന് ആക്രോശിച്ചാണ് അടുത്തേക്ക് പാഞ്ഞത് പോലും. ഇക്കാര്യം സ്ഥിരീകരിക്കുന്ന സാക്ഷിമൊഴികളും ഡിജിറ്റല്‍ രേഖകളുമുണ്ടെന്നും ഡിജിപി ചൂണ്ടിക്കാണിച്ചു. മൂന്ന് പേരും 13-ാം തീയതിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. പ്രതികളുടെ ആക്രമണത്തില്‍ സുരക്ഷ ജീവനക്കാരന് പരിക്കേറ്റതായും ഡിജിപി കോടതിയെ അറിയിക്കുകയുണ്ടായി.
എന്നാല്‍ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം എന്നത്. ഇതിൽ മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും ഇക്കാര്യം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും പ്രതികള്‍ കോടതിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ ചെറിയ വിമാനമായതിനാല്‍ സിസിടിവിയില്ലെന്ന് ഡിജിപി അറിയിച്ചു. വിമാനത്തിന് അകത്തെ ദൃശ്യം റെക്കോര്‍ഡ് ചെയ്യാന്‍ സംവിധാനമുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനായിരുന്നു മറുപടി നൽകിയത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഈ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉണ്ടല്ലോയെന്ന് കോടതി ചോദ്യം ഉന്നയിച്ചു.
ജൂണ്‍ 12ന് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്കിടയിലായിരുന്നു ഇത്തരത്തിൽ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍. കെ. നവീന്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്.
മുഖ്യമന്ത്രിക്കൊപ്പം തന്നെ ഉണ്ടായിരുന്ന ഗണ്‍മാന്‍ എസ് അനില്‍കുമാറിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പത്തിലേറെ സാക്ഷിമൊഴികളും കേസിന് അനുകൂലമായി തന്നെ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അതേസമയം, 48 യാത്രക്കാരുള്ള വിമാനത്തില്‍ നിന്നും പത്ത് പേരെ മാത്രം തിരഞ്ഞെടുത്തത് കേസിന് അനുകൂല മൊഴി നല്‍കാന്‍ വേണ്ടിയാണെന്ന ആരോപണവും ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha