പിണറായിക്ക് അറസ്റ്റിനെ പേടി! സ്വപ്നയെ പൂട്ടാൻ ജലീലിറങ്ങി... സരിത്തിനെ തൂക്കി പോലീസ്... പോലീസ് ക്ലബ്ബിൽ കാര്യങ്ങൾ ജഗപൊക

മുഖ്യമന്ത്രി പിണറായി വിജയന് ചങ്കിടിപ്പ് ഏറിയിരിക്കുന്നു എന്നു വേണം കരുതാൻ. കാരണം ആദ്യം ഈ വെളിപ്പെടുത്തൽ നടത്തിയപ്പോൾ വിജിലൻസിനെ ഇറക്കി സരിത്തിനെ പൊക്കി ചില വിവരങ്ങൽ ചൂഴ്ന്നെടുക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ അന്ന് ആ തന്ത്രം വിജയിച്ചില്ല. പകരം ആകെ പൊല്ലാപ്പായി മാറിയിരിക്കുകയായിരുന്നു. ഒരു വെളിപ്പെടുത്തൽ നടത്തിയപ്പോൾ എന്തിനാണ് സ്വപ്നയെ ഇത്രയധികം കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ഭയക്കുന്നത് എന്നായി ജനങ്ങളുടെ ചോദ്യം.
അതിൽ പ്രത്യേകിച്ച് വസ്തുത ഒന്നും ഇല്ലെങ്കിൽ എന്തിനാണ് മുഖ്യമന്ത്രി തിടുക്കപ്പെട്ട് ഓരോ പരാക്രമങ്ങൾ കാട്ടിക്കൂട്ടിയത് എന്നാി അടുത്ത ചോദ്യം. അങ്ങനെ ആ നീക്കവും പാളിയിരുന്നു. പക്ഷേ ഇപ്പോൾ ആകെ കൈവിട്ടു പോയി, സ്വപ്നയാകട്ടെ കോടതിയിൽ കൊടുത്ത 164 മൊഴിയിൽ ഉറച്ച് നിൽക്കുകയാണ്. ഒരു കാരണവശാലും പിന്നോട്ടില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞു.
അതിന് ശേഷമായിരുന്നു കെടി ജലീലിനെ ഇറക്കി കന്റോമെന്റ് സ്റ്റേഷനിൽ അടുത്ത പരാതി നൽകിയത്. അതുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ എറണാകുളം പോലീസ് ക്ലബില്‍ ചോദ്യം ചെയ്യുന്നു എന്ന വിവരമായിരുന്നു ലഭിച്ചത്. മുന്‍ മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ ഗൂഢാലോചന കേസിനെ ആസ്പതമാക്കിയാണ് സരിത്തിനെ ചോദ്യം ചെയ്യുന്നത്. തന്നേയും മുഖ്യമന്ത്രിയേക്കെതിരെയുയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. കേസിൽ സ്വപ്നയും, പി.സി.ജോർജും ആണ് പ്രതികൾ
മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, എം. ശിവശങ്കര്‍, കെ.ടി. ജലീല്‍ അടക്കമുള്ളവര്‍ക്ക് വിദേശത്തേക്ക് കറന്‍സി കടത്തിയതില്‍ പങ്ക് വെളിപ്പെടുത്തിയാണ് സ്വപ്നയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് ജലീല്‍ കേസ് നല്‍കിയത്. സ്വപ്‌നയും പി.സി. ജോര്‍ജുമാണ് കേസില്‍ പ്രതികളായുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ 2016-ല്‍ നടത്തിയ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍.
കള്ളപ്പണക്കേസില്‍ രഹസ്യമൊഴി നല്‍കിയ ശേഷമായിരുന്നു സ്വപ്നയുടെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തലിന് പിന്നാലെ ലൈഫ് മിഷന്‍ കേസില്‍ നാടകീയമായി സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരാളെ കസ്റ്റഡിയിലെടുക്കുന്നതിനുള്ള വിജിലൻസിന്‍റെ പതിവ് നടപടികൾ തെറ്റിച്ചാണ് അതിവേഗം സരിത്തിനെ കൊണ്ടുപോയത്. ഈ കേസിൽ സരിത്തിനെ നേരത്തെ ചോദ്യം ചെയ്തതാണ്.
വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന ലൈഫ് മിഷൻ കേസിലെ തിരക്കിട്ടുള്ള ഈ നടപടി സ്വപ്നയുടെ വെളിപ്പെടുത്തലിനെതിരായ തുടർനീക്കം തന്നെയാണിതെന്ന ആരോപണൺ ഉയർന്നിരുന്നു. ലൈഫിൽ സിബിഐ അന്വേഷണത്തിന് തടയിടാനും ആദ്യം സർക്കാർ ഇറക്കിയത് വിജിലൻസിനെ തന്നെയായിരുന്നു. സിബിഐ വരും മുമ്പ് ലൈഫിലെ ഫയലുകൾ വിജിലൻസ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആക്ഷേപം ഉയർന്നിരുന്നു.
ലൈഫ് കേസിൽ പ്രതിയായ ശിവശങ്കറിനെ നേരത്തെ വിജിലൻസ് ചോദ്യം ചെയ്തതാണെങ്കിലും അന്വേഷണം പൂർത്തിയാക്കിയിരുന്നില്ല. അടുത്ത നടപടി സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചുള്ള പൊലീസ് അന്വേഷണമാണ്. മുഖ്യമന്ത്രി രാവിലെ ഡിജിപിയുമായും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായും ചർച്ച നടത്തിയിരുന്നു.
പിന്നാലെയാണ് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമൊപ്പം ആരോപണം നേരിടുന്ന കെ ടി ജലീൽ കൻറോൺമെന്‍റ് പൊലീസിൽ പരാതി നൽകിയത്. സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെയാണ് കെ ടി ജലീലിന്‍റെ പരാതി. സർക്കാറിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും അവഹേളിക്കാനും നാട്ടിൽ കലാപം ഉണ്ടാക്കാനുമാണ് ഗൂഢാലോചന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഇന്നും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നുണ്ട്. സ്വപ്നയെ ഇഡി ബുധനാഴ്ച അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കോടതിയില്‍ സ്വപ്ന നല്‍കിയ 164 രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കോടതിയില്‍ നല്‍കിയ മൊഴിയില്‍ സ്വപ്ന ഉറച്ചു നിന്നതായാണ് സൂചന. സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിക്കു പിന്നിലെ ഗൂഡാലോചന കേസിൽ സാക്ഷിയായ സരിത എസ്. നായർ ഇന്ന് രഹസ്യമൊഴി നൽകും.
തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ വൈകീട്ട് മൂന്നരക്കാണ് രഹസ്യമൊഴി നൽകുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് പറയണമെന്നാവശ്യപ്പെട്ട് പി. സി. ജോർജ്ജ് തന്നെ സമീപിച്ചതായി സരിത നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. പി സി ജോർജ്ജിനൊപ്പം സ്വപ്നക്കും ക്രൈം നന്ദകുമാറിനും ഗൂഡാലോചനയിൽ പങ്കുണ്ടെന്നായിരുന്നു സരിതയുടെ മൊഴി. സരിതയുടെ രഹസ്യമൊഴി അനുസരിച്ച് ഗൂഡാലോചനാ കേസിൽ തുടരന്വേഷണം നടത്താനാണ് പ്രത്യേക സംഘത്തിന്‍റെ തീരുമാനം.
https://www.facebook.com/Malayalivartha























