ഭയന്ന പോലെ സംഭവിച്ചു... ജീവനു പോലും ആപത്ത്! ഇവനാണ് ശരിക്കും വില്ലൻ... ദൈവമോ... അടുത്ത ദുരന്തം... അമ്പരിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്
വളരെയധികം നടുക്കുന്ന ഒരു പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. രാജ്യത്തെ 15 ശതമാനമെങ്കിലും കോവിഡ് രോഗികളില്‍ കോവിഡ് രണ്ടോ അതിലധികമോ തവണ പിടിപെട്ടു കഴിഞ്ഞതായി പഠനം. കോവിഡ് വീണ്ടും വീണ്ടും പിടിപെടാതെയിരിക്കുന്നതാണു ഭാവിയിലെ ശാരീരികാരോഗ്യത്തിന് ഏറ്റവും ഗുണകരമെന്നും പഠനം പറയുന്നു. രാജ്യത്ത് കോവിഡ് ബാധിച്ചവരും വാക്‌സിന്‍ എടുത്തവരുമായ 6,000 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം.
മൂന്നാം തരംഗത്തില്‍ വ്യാപിച്ച ശേഷം രാജ്യത്തു രോഗികളില്‍ നടന്ന പഠന റിപ്പോര്‍ട്ടാണിത്. ഒരിക്കല്‍ രോഗം വന്നു പോയാലോ വാക്‌സിന്‍ എടുത്താലോ പിന്നീട് രോഗം വരാതെ സുരക്ഷിതരാണെന്ന വിശ്വാസം തെറ്റാണ്. ഗുരുതര രോഗം, മരണം ഇവ ഉണ്ടാകാതെ വാക്‌സിന്‍ ചെറുക്കുന്നുണ്ടെങ്കിലും സൂക്ഷിച്ചില്ലെങ്കില്‍ വീണ്ടും വീണ്ടും രോഗബാധിക്കും.
കോവിഡ് രോഗബാധ വെറും ജലദോഷപ്പനിയാണ് എന്നു പരക്കെ തെറ്റിദ്ധാരണയുണ്ട്. എന്നാല്‍, തുടരെത്തുടരെ കോവിഡ് രോഗബാധിതനാകാതെ ഇരിക്കുന്നതാണു ശാരീരികാരോഗ്യത്തിന് ഏറ്റവും ഗുണകരമെന്നും പഠനം പറയുന്നു. കോവിഡ് ബാധിച്ചവര്‍ക്ക് വീണ്ടും രോഗം ബാധിച്ചാല്‍ പില്‍ക്കാലത്ത് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ടെന്ന് "നേച്ചര്‍" ജേണലില്‍ അടുത്തയിടെ പ്രസിദ്ധീകരിച്ച മൂന്നു അമേരിക്കന്‍ പഠനങ്ങളിലുണ്ട്.
രോഗം വരാത്തവരെ അപേക്ഷിച്ച് ഇവര്‍ക്കിടയില്‍ ആറു മാസം വരെ കൂടുതല്‍ മരണ സാധ്യത റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരു വര്‍ഷം വരെ ഹൃദയ സംബന്ധമായ രോഗവും മറ്റും കൂടുതലായി കണ്ടുവരുന്നു. ലോങ് കോവിഡ് എന്ന് അറിയപ്പെടുന്ന കടുത്ത ആരോഗ്യപ്രശ്‌നങ്ങളും ഇവരില്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ടെന്ന് പറയപ്പെടുന്നു.
അമേരിക്കന്‍ പഠനത്തില്‍ ഒരു തവണ കോവിഡ് വന്നശേഷം രണ്ടാമത് പിടിപെടുമ്പോള്‍ 8.4 ശതമാനം ആരോഗ്യ പ്രശ്‌നങ്ങള്‍ കൂട്ടുന്നു എന്നു കണ്ടെത്തി. രണ്ടു തവണ കോവിഡ് പിടിപെട്ടാല്‍ 23.4 ശതമാനവും മൂന്നു തവണ പിടിപെട്ടാല്‍ 36.3 ശതമാനം ശാരീരിക ബുദ്ധിമുട്ടുകളുമാണ് ഉണ്ടാകുന്നത്. വാക്‌സിനെടുത്തവരിലും അല്ലാത്തവരിലും ഇതു വരാവുന്നതാണെങ്കിലും വാക്‌സിന്‍ സ്വീകരിച്ചവിരില്‍ തീവ്രത താരതമ്യേന കുറവായിരിക്കും.
https://www.facebook.com/Malayalivartha