Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

ആട് പിടിയിലായി, ഇനി പുട്ടു കുഞ്ഞുമോന്‍, കോണ്‍സ്റ്റബിള്‍ ചന്ദ്രനെ കൊലക്കത്തിയ്ക്കിരയാക്കിയ പൂട്ടു കുഞ്ഞുമോന്‍ വര്‍ഷം 19 കഴിഞ്ഞിട്ടും എവിടെ ?

16 OCTOBER 2015 08:51 AM IST
മലയാളി വാര്‍ത്ത.

പോലീസ് ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ആട് ആന്റണി പിടിയിലായിട്ടും കോണ്‍സ്റ്റബിള്‍ ചന്ദ്രനെ കൊലക്കത്തിയ്ക്കിരയാക്കിയ പൂട്ടു കുഞ്ഞുമോന്‍ വര്‍ഷം 19 പിന്നിടുമ്പോഴും പോലീസിനെ കബളിപ്പിച്ച് മുങ്ങിനടക്കുന്നു. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്ന ചന്ദ്രനെ കുത്തികൊന്ന കേസിലാണ് പൂട്ടുകുഞ്ഞുമോന്‍ എന്നറിയപ്പെടുന്ന ജേക്കബ് പോലീസിനെ വെട്ടിച്ച് വിലസുന്നത്. 19 വര്‍ഷവും ഏഴു മാസവുമായി പുട്ടു കുഞ്ഞുമോന്‍ അപ്രത്യക്ഷനായിട്ട്.
1996 മാര്‍ച്ച് എഴിനാണ് കോണ്‍സ്റ്റബിള്‍ ചന്ദ്രന്‍ പുട്ടുകുഞ്ഞുമോന്റെ കുത്തേറ്റ് മരിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന അന്ന് 22 വയസ്സുണ്ടായിരുന്ന കുഞ്ഞുമോന്‍.വെസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ആല്‍ത്തറമൂട് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലായിരുന്നു സംഭവദിവസം ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നാലു പോലീസുകാര്‍ക്ക് ക്ഷേത്രത്തിന് തൊട്ടടുത്താണ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് മയ്യനാട് പുല്ലിച്ചിറ ധവളക്കുഴി ലക്ഷംവീട് സ്വദേശിയാണ് കുഞ്ഞുമോനെങ്കിലും കൊല്ലം നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയായിരുന്നു ഇയാളുടെ പ്രധാന വിഹാര കേന്ദ്രം. ഉത്സവസ്ഥലത്തെത്തിയ കുഞ്ഞുമോനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ തിരിച്ചറിഞ്ഞു. തന്ത്രപരമായി കുഞ്ഞുമോനെ പിടികൂടിയ പോലീസുകാര്‍ അയാളെയും കൂട്ടി ഒരു ഓട്ടോറിക്ഷയില്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് പോയി. ഓട്ടോ പോലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ ആളൊഴിഞ്ഞ റോഡിലെത്തിയപ്പോള്‍ കുഞ്ഞു മോന്‍ സോക്‌സിനുള്ളില്‍ ഒളിപ്പിച്ചരുന്ന കത്തിയെടുത്ത് ചന്ദ്രനെ കുത്തി.
പരിഭ്രാന്തിക്കും ബഹളത്തിനുമിടയില്‍ കുഞ്ഞുമോന്‍ ഓടി മറഞ്ഞു. മാരകമായി മുറിവേറ്റ ചന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും താമസിയാതെ മരിച്ചു.
1996 ലെ തിരുവോണ നാളില്‍ ആല്‍ത്തറമൂട്ടില്‍ ഒരു സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ചു കടന്നതും കുഞ്ഞുമോനായിരുന്നു. 1996 സെപ്തംബര്‍ 24 ന് മുന്‍വൈരാഗ്യമുള്ള ഒരാളെ കുത്തിയശേഷം ചാക്കേടയിലെ സ്വര്‍ണകടയില്‍ കയറി മാല തട്ടിയെടുത്ത് പോലീസുകാരുടെ മുന്നിലൂടെ രക്ഷപ്പെട്ട കേസിലും പ്രതിയാണ് കുഞ്ഞുമോന്‍.
അന്ന് മുങ്ങിയ കുഞ്ഞുമോനെ പിന്നീട് ഇതുവരെ ആരും കണ്ടിട്ടില്ല. പോലീസിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ അന്വേഷിച്ചിട്ടും കുഞ്ഞുമോന്റെ പൊടിപോലും കിട്ടിയില്ല. പിന്നീട് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക ടീം വര്‍ഷങ്ങളായി#് കേരളത്തിലും കേരളത്തിനു പുറത്തും അന്വേഷണം നടത്തി വരികയാണ്. ഇതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇതിനിടെ 2009 ലും 2011 ലും ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസുകള്‍ പുറത്തിറക്കി. കാര്യമായ ഫലം അതിനും ലഭിച്ചില്ല, പാലക്കാടും സേലത്തും തിരുവനന്തപുരത്തും കുഞ്ഞുമോന്‍ ഉണ്ടെന്ന് സൂചന ലഭിച്ചിരുന്നു. മയ്യനാട്ടെ വീട്ടില്‍ ഇയാള്‍ പലതവണ എത്തിയതായും കേട്ടിരുന്നു.
പുനലൂരിലെ ഒരു പാറ ക്വാറിയില്‍ കുഞ്ഞുമോനെ കണ്ടെന്നായിരുന്നു മറ്റൊരു പ്രചാരണം. എന്നാല്‍ അന്വേഷണത്തില്‍ ഈ സൂചനകളൊന്നും ഫലം ചെയ്തില്ല. രണ്ടു വര്‍ഷമായി അന്വേഷണം മന്ദീഭവിച്ച മട്ടിലുമാണ്. ചന്ദ്രന്റെ ഭാര്യ സുധയ്ക്ക് പോലീസ് വകുപ്പില്‍ ജോലി നല്‍കിയതൊഴിച്ചാല്‍ പോലീസിന്റെ ഭാഗത്തു നിന്നു യാതൊരു തുടര്‍ നീക്കങ്ങളും പിന്നീട് ഉണ്ടായില്ല. സംഭവം നടക്കുമ്പോള്‍ 22 വയസ്സുണ്ടായിരുന്ന കുഞ്ഞുമോന് 19 വര്‍ഷം പിന്നിടുമ്പോള്‍ രൂപത്തില്‍ ഒട്ടേറെ മാറ്റം സംഭവിച്ചിട്ടുണ്ടാകും. ആളെ തിരിച്ചറിയാന്‍ ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് അന്വേഷണസംഘത്തെ അലട്ടുന്ന മുഖ്യപ്രശ്‌നം പുട്ടു കുഞ്ഞുമോന്‍ ഇനി മുന്നില്‍ വന്ന് നിന്നാലും ഒരു പക്ഷെ തിരിച്ചറിഞ്ഞെന്നും വരില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെയോടെയാണ് ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്...  (4 minutes ago)

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ  (39 minutes ago)

സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി വീണ്ടും സജീവം...  (57 minutes ago)

വാതകം ചോര്‍ന്ന് മലയാളിയുള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു  (1 hour ago)

പാലക്കാട് പൊല്‍പ്പുള്ളി കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍  (1 hour ago)

കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...  (2 hours ago)

കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികള്‍  (2 hours ago)

ബഹിരാകാശ നിലയത്തില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം  (2 hours ago)

തിരുവനന്തപുരം നഗരൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ചു  (7 hours ago)

വയറ്റില്‍ കോടികളുടെ മയക്കുമരുന്ന് ഗുളികയുമായി നെടുമ്പാശേരിയില്‍ ദമ്പതികള്‍ പിടിയില്‍  (8 hours ago)

ബിജെപിയുടെ അപരനാമം വാഷിങ് മെഷീന്‍ എന്നാണെന്ന് എം എ ബേബി  (8 hours ago)

എഎഐബി റിപ്പോര്‍ട്ടിനെതിരെ എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍  (8 hours ago)

ജെഎസ്‌കെ സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങള്‍ സിബിഎഫ്‌സി അംഗീകരിച്ചു  (8 hours ago)

നിമിഷപ്രിയയുടെ മോചനം: വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍  (9 hours ago)

നാലുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍  (9 hours ago)

Malayali Vartha Recommends