Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

ജലീലിന്റെ പുകച്ച് പുറത്ത് ചാടിക്കാൻ പിണറായി.... സ്വപ്നയുടെ ബോംബ് പൊട്ടി... വീണയെ അഴിയെണ്ണിക്കും? ശവമടക്കിനുള്ള പരിപ്പുവടയും ചായയും ഉടൻ?

29 JULY 2022 12:39 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും പിന്നാലെ കെടി ജലീലിനെയും സ്വപ്‌നാ സുരേഷ് പൂട്ടി. ആരോപണങ്ങളില്‍ കഴമ്പുള്ളതായി കണ്ടാല്‍ ജലീലിന് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നേക്കാം. ജമാ അത്തെ ഇസ്ലാമുടെ ചുതലയില്‍ 35 വര്‍ഷമായി നടത്തുന്ന മാധ്യമം ദിനപത്രത്തെ ഗള്‍ഫില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ജലീല്‍ യുഎഇ ഭരണാധികാരിക്ക് കത്തയച്ചതായാണ് സ്വപ്‌നാ സുരേഷിന്റെ തെളിവടക്കമുള്ള വെളിപ്പെടുത്തല്‍. ഏറെക്കാലം മാധ്യമം പത്രത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ് ഗള്‍ഫ് എഡിഷനില്‍ നിന്നായിരുന്നു.

കോവിഡ് കാലത്ത് യുഎഇ ഭരണാധികാരികളുടെ ശ്രദ്ധക്കുറവ് മൂലം നിരവധി മലയാളികള്‍ ഗള്‍ഫില്‍ മരിച്ചെന്ന് മാധ്യമം ദിനപത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്ത യുഎഇ ഭരണകൂടത്തിന് അവമതിപ്പുണ്ടാക്കിയെന്ന് കാട്ടി മാധ്യമത്തിനു ഗള്‍ഫിലുണ്ടായിരുന്ന ആറ് എഡിഷനുകള്‍ നിരോധിക്കണമെന്നായിരുന്നു ജലീലിന്റെ ആവശ്യം.

ഇതിനായി കോണ്‍സുലേറ്റ് ജനറല്‍ വഴി യുഎഇ ഭരണാധികാരിക്ക് കത്തു നല്‍കിയെന്നാണ് സ്വപ്‌ന വെളിപ്പെടുത്തുന്നത്. കേരളത്തില്‍ ഭരണത്തിലുണ്ടായിരുന്ന ഒരു മന്ത്രി മറ്റൊരു രാഷ്ട്രത്തലവന് ഇത്തരത്തില്‍ കത്ത് നല്‍കുന്നത് വലിയ ചട്ടലംഘനമാണെന്നും കോണ്‍ലുല്‍ ജനറലുമായി അടച്ചിട്ട മുറിയില്‍ ജലീല്‍ നിരവധി തവണ ചര്‍ച്ച നടത്തിയെന്നും സ്വപ്‌നാ സുരേഷ് പറയുന്നു.

അതേസമയം, സിപിഎം ഏകദേശം ജലീലിനെ കൈയ്യൊഴിയേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. മാധ്യമം പത്രത്തിനെതിരേ മന്ത്രിയായിരുന്ന കെ.ടി ജലീല്‍ കത്തയച്ചത് പാര്‍ട്ടി അറിഞ്ഞല്ലന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. പത്രം നിരോധിക്കുക പാര്‍ട്ടി നിലപാടല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാധ്യമം പത്രം മുന്‍പ് നിരോധിച്ചപ്പോഴും പാടില്ലെന്ന നിലപാടായിരുന്നു സി.പി.എമ്മിനുണ്ടായിരുന്നത്. എല്ലാ എം.എല്‍.എമാരും മന്ത്രിമാരും കത്തെഴുതുന്നത് പാര്‍ട്ടിയോട് ആലോചിച്ചല്ല. ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബിതിരേയുള്ള നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനാണ് ശ്രമം. ഇതിന് ഇ.ഡിയെ ഉപയോഗിക്കുകയാണ്. ഇ.ഡിയെ ഉപയോഗിച്ചാണ് പല സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണം അട്ടിമറിച്ചത്. അത് കേരളത്തിലും പയറ്റാനാണ് ശ്രമം.

ഇതിന്റെ ഭാഗമായിട്ടാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഐസക്കിന് ഒന്നും സംഭവിക്കില്ലെന്നും കോടിയേരി പറഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും സിപിഎമ്മിന് കടുത്ത പ്രതിരോധമാണ് സ്വപ്ന തീർത്തിരിക്കുന്നത്. പ്രത്യേകിച്ച് ജലീലിന്...

ഖുറാന്‍ ഇറക്കുമതിയുടെ മറവില്‍ ഈന്തപ്പഴവും സ്വര്‍ണക്കടത്തും കടത്തിയ സംഭവത്തെക്കാള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകലാണ് സ്വപ്‌ന തെളിവടക്കം പുറത്തുവിട്ടിരിക്കുന്നത്. നയതന്ത്ര ചാനല്‍ വഴിയുള്ള അനധികൃത ഇടപാടുകള്‍ക്ക് സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും സഹായം ജലീല്‍ ഉറപ്പു നല്‍കിയെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞെന്നും സ്വപ്‌ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

കെടി ജലീലിന്റെ കത്തിന്റെ പകര്‍പ്പും വാട്ടസ്ആപ്പ് ചാറ്റുകളും സ്വപ്ന ഹൈക്കോടതിയില്‍ എതിര്‍സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കിയതോടെ ജലീലിന്റെ നില കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്. യുഎഇ ഭരണാധികാരിയുടെ ഗുഡ് ബുക്കില്‍ പേരു വരാന്‍ കെ.ടി.ജലീല്‍ ശ്രമിച്ചതായും പ്രത്യേക പരിഗണന ലഭിച്ചാല്‍ കൂടുതല്‍ ബിസിനസ് നടത്താന്‍ കഴിയുമെന്ന് കെ.ടി.ജലീല്‍ പറഞ്ഞതായും സ്വപ്‌നയുടെ മൊഴിയിലുണ്ട്. എല്ലാറ്റിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന് ജലീല്‍ കോണ്‍സല്‍ ജനറലിന് ഉറപ്പു നല്‍കിയെന്നും സ്വപ്ന വ്യക്തമാക്കുന്നു.

ജലീലുമായി ചേര്‍ന്ന് ബിസിനസ് തുടങ്ങുമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞതായും സത്യവാങ്മൂലത്തിലുണ്ട്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയെന്ന കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് സ്വപ്‌നാ സുരേഷ് വീണ്ടും ഞെട്ടിച്ചിരിക്കുന്നത്. ബിരിയാണി ചെമ്പിന്റെ പേരില്‍ പിണറായി വിജയന്റെ മുഖ്യമന്ത്രി കസേര തന്നെ ആടിയുലയുന്നതിനിടയാലാണ് ജലീലിനെതിരെയുള്ള സ്വപ്‌നയുടെ പുതിയ നീക്കങ്ങള്‍.

കേസിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കേസ് അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ കേസ് കേരളത്തിനു പുറത്തേക്കു മാറ്റുന്നതിനോടു തനിക്കും യോജിപ്പാണെന്ന് സ്വപ്‌ന പറയുന്നു. താന്‍ കോടതിയില്‍ 164 മൊഴി നല്‍കിയ ശേഷം തന്റെ െ്രെഡവര്‍, വക്കീല്‍ തനിക്ക് ജോലി തന്ന സ്ഥാപനത്തിന്റെ സെക്രട്ടറി എന്നിവര്‍ക്കെതിരെയൊക്കെ ക്രൈംബ്രാഞ്ച് കേസെടുത്തതായും അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് ഇതെല്ലാം ചെയ്യുന്നതെന്നും സ്വപ്ന സുരേഷ് ആരോപിക്കുന്നു.

കേരളത്തിലാണെങ്കില്‍ അന്വേഷണം തടസപ്പെടും. കേസ് വന്നപ്പോള്‍ മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭയപ്പെടുന്നുണ്ട്. അസാധാരണമായാണ് അദ്ദേഹം പെരുമാറുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ചു തിരിമറി നടത്തുകയാണ്. മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ രഹസ്യമൊഴി ഇഡി സുപ്രീംകോടതിക്കു കൈമാറുന്നതോടെ പിണറായിയുടെ നില കൂടുതല്‍ പരുങ്ങലിലാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (3 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (4 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (4 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (5 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (5 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (5 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (5 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (7 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (7 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (8 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (15 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (15 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (15 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (16 hours ago)

Malayali Vartha Recommends