Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അതൊട്ടും പ്രതീക്ഷിച്ചില്ല... രണ്ട് ദിവസം മുമ്പ് ഫോണ്‍ അടിച്ച് പൊട്ടിച്ചെങ്കിലും ആദം അലിയെ പിടികൂടാനായത് ഹൈടെക് ബുദ്ധി; കേശവദാസപുരത്തെ വീട്ടമ്മയെ കൊന്ന ശേഷം രക്ഷപ്പെട്ട ആദം അലിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

09 AUGUST 2022 09:26 AM IST
മലയാളി വാര്‍ത്ത

കേശവദാസപുരത്തെ വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ കേസിലെ പ്രതി ചെന്നൈയില്‍ കുടുങ്ങുമ്പോള്‍ കയ്യടി നേടുന്നത് പോലീസിന്റെ ഹൈടെക് ബുദ്ധിയാണ്. പശ്ചിമ ബംഗാള്‍ സ്വദേശി ആദം ആലിയാണ് പിടിയിലായത്. ചെന്നൈ ആര്‍.പി.എഫാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കേരള പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ചെന്നൈ എക്‌സ്പ്രസില്‍ ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണ് ആദം അലി തമ്പാനൂരില്‍ നിന്ന് രക്ഷപ്പെട്ടത്.

വീട്ടമ്മയെ കൈകാലുകള്‍ കെട്ടി കിണറ്റിലെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആദം അലി മനോരമയെ കഴുത്ത് ഞെരിച്ച് കൊന്ന് കൈകാലുകള്‍ കെട്ടി രണ്ട് വീട് അപ്പുറത്തെ കിണറ്റില്‍ തള്ളി. മനോരമയുടെ മൃതദേഹം ചുമന്നെടുത്ത് ആദം അലി നടന്ന് പോകുന്ന നിര്‍ണായക സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിട്ടുള്ളത്.

പ്രതി സംസ്ഥാനം വിട്ടെന്ന നിഗമനത്തില്‍ പൊലീസ് തെരച്ചില്‍ ശക്തമാക്കിയിരുന്നു. പ്രതിക്കൊപ്പം താമസിച്ചവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വച്ചായിരുന്നു അന്വേഷണം. . രണ്ട് ദിവസം മുമ്പ് പബ് ജി ഗെയിമില്‍ പരാജയപ്പെട്ടപ്പോള്‍ ആദം അലി ഫോണ്‍ അടിച്ച് തകര്‍ത്തെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.

സംഭവശേഷം ഉള്ളൂരിലെ കടയിലെത്തിയ ഇയാള്‍ സുഹൃത്തിന്റെ മൊബൈലില്‍ നിന്ന് ഒപ്പമുണ്ടായിരുന്നവരെ വിളിച്ചു. സിം എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അത് ഉള്ളൂരിലെത്തിക്കും മുന്‍പ് ആദംഅലി സ്ഥലം വിട്ടെന്നും ഇവര്‍ മൊഴി നല്‍കി. ദേഷ്യം വന്നപ്പോള്‍ മനോരമയെ കൊന്നെന്നും നാടുവിടുകയാണെന്നും ആദംഅലി പറഞ്ഞെന്നും കസ്റ്റഡിയിലുള്ളവര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ ഇവര്‍ക്കുള്ള പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതോടെ ഫോണ്‍ ട്രേസ് ചെയ്യാനുള്ള അവസരവും പോലീസിന് നഷ്ടമായി. ഇതോടെ വലിയ വെല്ലുവിളിയായി.

ട്രെയിന്‍ വഴി രക്ഷപ്പെട്ടെന്നറിയാമായിരുന്നെങ്കിലും ഏത് ട്രെയിനില്‍ എങ്ങോട്ട് പോയെന്ന് അറിയില്ലായിരുന്നു. ഇതോടെ മറ്റ് സംസ്ഥാനങ്ങളിലെ സുരക്ഷാ സേനകളെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം അറിയിച്ചു.

അടുത്ത വീട്ടിലെ ജോലിക്കായി മാസങ്ങള്‍ക്ക് മുമ്പാണ് ആദം അലിയും സംഘവും എത്തിയത്. മനോരമയുടെ വീട്ടില്‍ നിന്നായിരുന്നു ഇവര്‍ സ്ഥിരമായി വെള്ളമെടുത്തിരുന്നത്. എപ്പോഴും വീട്ടില്‍ കയറി ചെല്ലാനുള്ള സ്വാതന്ത്ര്യവും ഇവര്‍ക്ക് ഉണ്ടായിരുന്നു. കൃത്യം നടത്തിയ ശേഷം ദേഷ്യം വന്ന് ആ സ്ത്രീയെ തല്ലിയെന്നും ഇനി താനിവിടെ നില്‍ക്കില്ലെന്നും ആദം സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞിരുന്നു.

ആദം അലി കൊലപാതക ശേഷം വീട്ടമ്മയെ കൈകാലുകള്‍ കെട്ടി കിണറ്റിലെറിയുന്ന നിര്‍ണായക സി സി ടി വി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. വീട്ടമ്മയെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ആദം അലി മനോരമയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കൈകാലുകള്‍ കെട്ടി രണ്ട് വീട് അപ്പുറത്തെ കിണറ്റില്‍ തള്ളുകയായിരുന്നു.

മനോരമയുടെ മൃതദേഹം ചുമന്നെടുത്ത് ആദം അലി നടന്ന് പോകുന്നതിന്റെ നിര്‍ണായക സി സി ടി വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. അതേസമയം ആദം അലി ഒറ്റയ്ക്കാണോ ഇതൊക്കെ ചെയ്തതെന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്. ആദം അലിയുടെ കൂടെ താമസിച്ചിരുന്ന അഞ്ച് പേരെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട് പൊലീസ്. ഇവരില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ വച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

പബ് ജി ഗെയിമില്‍ കമ്പമുണ്ടെന്ന മൊഴിയും സുഹൃത്തുക്കള്‍ നല്‍കിയിരുന്നു. അവസാനം ആരാരുമറിയാതെ നാടുവിട്ടു. എന്നാല്‍ കൂടെയുള്ളവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മനോരമയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയിരുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (7 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (7 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (7 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (8 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (8 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (8 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (8 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (8 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (9 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (9 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (10 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (13 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (14 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (14 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (14 hours ago)

Malayali Vartha Recommends