സങ്കടമടക്കാനാവാതെ.... അബഹക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയായ യുവാവിനും കർണാടക സ്വദേശിയ്ക്കും ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... സൗദി അറബ്യേയിലെ തെക്കൻ പ്രവിശ്യയായ അബഹക്ക് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയായ യുവാവും കർണാടക സ്വദേശിയും മരിച്ചു.
കാസർകോട് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാർ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ അബഹ-ജീസാൻ റൂട്ടിലെ ദർബിന് സമീപം മർദ എന്ന സ്ഥലത്തായിരുന്നു അപകടം നടന്നത്. സെൻട്രൽ പോയിന്‍റ് ജീസാൻ ബ്രാഞ്ചിലെ ജീവനക്കാരായ ഇവർ, അബഹയിലെ റീജ്യനൽ ഓഫീസിൽ സ്റ്റാഫ് മീറ്റിംഗിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട യാരിസ് കാറിന് പിന്നിൽ സൗദി പൗരൻ ഓടിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും ചെയ്തു. റിയാസും അമ്മാറും സംഭവസ്ഥലത്തുതന്നെ മരണമടയുകയും ചെയ്തു. കാറിലുണ്ടായിരുന്ന സഹയാത്രികരായ മംഗലാപുരം സ്വദേശി തമീം, നേപ്പാൾ സ്വദേശി ബിഷാൽ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. . ഇവരെ ദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് വലിയപറമ്പ എ.എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന മുബറാക് – റംലത്ത് ദമ്പതികളുടെ മകനാണ് എ.ജി. റിയാസ്. ഉഡുപ്പി കുന്ദാപുര കോട്ടേശ്വര സ്വദേശികളായ ഇർഷാദ് അഹമ്മദ് – നജീന പർവീൻ ദമ്പതികളുടെ മകനാണ് അമ്മാർ അഹമ്മദ്.
https://www.facebook.com/Malayalivartha























