Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

എന്റെ സമ്പാദ്യം സ്വർണ്ണമായിരുന്നു:- ഓണര്‍ അടുത്തൊന്നും പുറത്തേക്ക് വരില്ലെന്ന് തോന്നിയപ്പോൾ അവർ പലതും ചെയ്തുകൂട്ടി: തിരികെ വന്നപ്പോൾ 50 ഷോറൂമുകളിലെയും സ്വർണവും, ഡയമണ്ട്സും അടങ്ങുന്ന സമ്പാദ്യമെല്ലാം തീർന്നു: ജയിലിലായപ്പോൾ മാനേജര്‍മാര്‍, ജനറല്‍ മാനേജര്‍മാര്‍ എല്ലാം രാജ്യം വിട്ടു: പത്തോ ഇരുന്നൂറോ പേരെ പോലീസ് ബുദ്ധിമുട്ടിക്കും, അതിനേക്കാള്‍ ഈ കുരിശ് താന്‍ തന്നെ ചുമന്നോളാം എന്ന് തീരുമാനിച്ചു- അറ്റ്ലസ് രാമചന്ദ്രൻ

09 AUGUST 2022 10:52 AM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോ​ഗിക പര്യടനത്തിന് ഇന്ന് തുടക്കമാവും...

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയിൽ...

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്

ദുബൈ പോലീസിന്റെ രണ്ടര വർഷത്തെ തടങ്കലിൽ നിന്ന് മോചിതനായ അന്ന് മുതൽ അറ്റ്ലസ് രാമചന്ദ്രൻ ഒരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. അദ്ദേഹത്തിന്റെ വാട്സ്ആപ് സ്റ്റാറ്റസ് പോലും ഇപ്പോൾ പറയുന്നത് "പുനർനിർമ്മാണത്തിനായി കഠിനാധ്വാനം ചെയ്യുന്നു." എന്നാണ്. തന്റെ അഭാവത്തിൽ സ്വത്തുക്കൾ ശ്രദ്ധിക്കാതിരുന്ന മുൻ സ്റ്റാഫ് അംഗങ്ങളോട് അദ്ദേഹത്തിന് മോശമായ വികാരങ്ങൾ ഒന്നും തന്നെ ഇല്ല.

അദ്ദേഹത്തിന്റെ എൺപതാം പിറന്നാൾ ദിനത്തിൽ ദുബായിലെഅപ്പാർട്ട്മെന്റിൽ അടുത്ത സുഹൃത്തുക്കളുമായി ഒരു ചെറിയ ഒത്തുചേരൽ സംഘടിപ്പിച്ചിരുന്നു. ഇതിനിടയിൽ ഗസൽ ആസ്വദിക്കുന്ന അറ്റ്ലസ് രാമചന്ദ്രന്റെ ഒരു വീഡിയോ പ്രശസ്ത റേഡിയോ ജോക്കി ഫസ്‌ലു പങ്കുവച്ചിരുന്നു. ഇതൊക്കെ അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെ സൂചനകളാണെന്ന് വിശ്വസിക്കുകയാണ് അദ്ദേഹത്തിനെ അടുത്തറിയുന്നവർ.

ഇപ്പോഴിതാ തന്റെ പതനം ആഗ്രഹിച്ചവരെയും മനഃപൂർവം തലയിലെടുത്ത് വച്ച പാപഭാരത്തെക്കുറിച്ചും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ... 1004 ദിവസങ്ങളാണ് താന്‍ ജയിലറകളില്‍ തളളിനീക്കിയത്. അതുവരെ തന്റെ കൂടെയുണ്ടായിരുന്ന ആരെയും ഇക്കാലയളവില്‍ കാണാൻ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് തന്റെ ബിസിനസ് തകര്‍ന്നത്. അപ്പീല്‍കോടതി വിധി വരാന്‍ രണ്ടര വര്‍ഷക്കാലമെടുത്തു.

ജയിലില്‍ നിന്നും പുറത്തുവന്നപ്പോള്‍ തന്റെ കയ്യില്‍ ഒരു സ്‌റ്റോക്കും ഉണ്ടായിരുന്നില്ല. വാടകയ്ക്ക് എടുത്ത കെട്ടിടങ്ങളിലായിരുന്നു അറ്റ്‌ലസ് ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍തന്നെ ബിസ്‌നസ് ഇല്ലാത്തപക്ഷം വലിയ വാടക കൊടുത്ത് മുന്നോട്ടുപോകാന്‍ സാധിക്കുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അറ്റ്‌ലസിന്റെ എല്ലാ ബിസിനസ് ഷോപ്പുകളും അടക്കേണ്ടി വന്നത്. മെയിന്‍ ഷോപ്പിന് തന്നെ 1.2 മില്ല്യന്‍ ദിര്‍ഹംസ് ആയിരുന്നു വാടക. ബിസിനസ് ഇല്ലെങ്കില്‍ ഇത്രയും വാടക കൊടുത്ത് നമുക്ക് നില്‍ക്കാന്‍ കഴിയില്ല. കൈയ്യില്‍ ഉണ്ടായിരുന്ന കുറച്ച് ഡയമണ്ടസ് ഒരു ഹോള്‍ സെയിലര്‍ക്ക് വിറ്റാണ് ഭാര്യ ഇന്ദിര മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം കൊടുത്ത് തീർത്തത്.

ഒരു വീട്ടമ്മ മാത്രമായിരുന്ന ഇന്ദിര ബിസിനസ് കാര്യങ്ങള്‍ മാനേജ് ചെയ്തിരുന്നില്ല. പക്ഷെ ഇങ്ങനെ വിഷമം വന്നപ്പോള്‍ ഓരോ ജീവനക്കാര്‍ക്കും കൊടുത്ത് തീര്‍ക്കാനുള്ളത് എന്താണോ, അതെല്ലാം കൊടുത്തു തീര്‍ത്തു. അത് തന്നെ തൃപ്തിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. ജയിലിൽ നിന്നും പുറത്തു വന്നപ്പോഴാണ് സമ്പാദ്യമൊന്നും ബാക്കിയില്ലെന്ന് തനിക്ക് മനസ്സിലായത്. അപ്പീല്‍ കോടതി വിധി വരാന്‍ രണ്ടര വര്‍ഷമെടുത്തതിനാൽ ഒന്നും ചെയ്യാനായിരുന്നില്ല. ലോകത്താകമാനം തനിക്ക് 50 ഷോറൂമുകളുണ്ടായിരുന്നു. അതിൽ 20 എണ്ണം ദുബായിയിൽ ആയിരുന്നു. മടങ്ങി വന്നപ്പോഴേക്കും സ്വർണവും ഡയമണ്ട്സും അടങ്ങുന്ന തന്റെ സമ്പാദ്യമെല്ലാം തീർന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു.


തന്റെ ആസ്തി സ്വർണ്ണമായിരുന്നു. പക്ഷെ ഓണര്‍ അടുത്തൊന്നും പുറത്തേക്ക് വരില്ലായെന്ന് തോന്നുമ്പോള്‍ ആരൊക്കെ എന്തൊക്കെയാണ് ചെയ്യുകയെന്ന് അറിയില്ല. താൻ ജയിലിലായപ്പോൾ മാനേജര്‍മാര്‍, ജനറല്‍ മാനേജര്‍മാര്‍ എല്ലാം രാജ്യം വിട്ടു. രാജ്യം വിട്ട മാനേജർമാരുമായി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും അവരൊന്നും അവെയിലബിള്‍ ആയിരുന്നില്ല. ഇവര്‍ വിളിച്ചാല്‍ ഫോണ്‍ എടുത്തിരുന്നില്ല. കട്ട് ചെയ്യും. അങ്ങനെയാവുമ്പോള്‍ നമ്മള്‍ ആരെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു. പുറത്തിറങ്ങിയപ്പോള്‍ എന്തുകൊണ്ട് പൊലീസില്‍ പരാതി നല്‍കിയില്ലായെന്ന് നിരവധി പേര്‍ ചോദിച്ചിരുന്നു.

എന്നാല്‍ പരാതി കൊടുത്താല്‍ ഇവരുടെ കൃത്യമായ മേല്‍വിലാസം ഇല്ലാത്തിടത്തോളം കാലം പൊലീസ് ഒന്നും ചെയ്യില്ല. പത്തോ ഇരുന്നൂറോ പേരെ പൊലീസ് ബുദ്ധിമുട്ടിക്കും. അതിനേക്കാള്‍ ഭേദം ഈ കുരിശ് താന്‍ തന്നെ ചുമന്നോളാം എന്നതായിരുന്നു തീരുമാനമെന്നും അദ്ദേഹം പറയുന്നു.

രണ്ടര വര്‍ഷക്കാലത്തിന് ശേഷമാണ് അപ്പീല്‍കോടതി വിധി വന്നത്. അത്രയും കാലം തടവിലായിരുന്നു. അത് കഴിഞ്ഞ് പുറത്തു വരുമ്പോഴാണ് ഇനി ഇവിടെ ഒന്നും തന്നെ ബാക്കിയില്ലെന്ന് മനസ്സിലാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെയെന്നല്ല, അറ്റ്‌ലസിന്റെ ഒരു ഷോറുമുകളിലും ഒന്നും അവശേഷിച്ചിരുന്നില്ല. ലോകത്താകമാനം 50 ഷോറുമുകളാണ് ഉണ്ടായിരുന്നത്. അതിൽ 20 എണ്ണം ദുബായിയിലാണ്. സ്വര്‍ണവും ഡയമണ്ട്‌സും അടങ്ങുന്ന സമ്പാദ്യങ്ങളെല്ലാം തന്നെ നഷ്ടപ്പെടുകയാണുണ്ടായതെന്നും അറ്റലസ് രാമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

2015 ഓഗസ്റ്റിലാണ് അറ്റ്ലസ് രാമചന്ദ്രൻ അറസ്റ്റിലാവുന്നത്. വിവിധ ബാങ്കുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നുമായി 55കോടിയിലേറെ ദിർഹത്തിന്റെ (ആയിരം കോടിയോളം രൂപ) വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്നായിരുന്നു കേസ്. ആദ്യം നടന്ന ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നു ദുബായ് കോടതി മൂന്നുവർഷ തടവുശിക്ഷ വിധിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

28 വർഷത്തെ പ്രവാസ ജീവിതം.... ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു....  (5 minutes ago)

കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാർട്ടറിൽ.... 2022ലെ ഖത്തർ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി സെമിയിലെത്തി ചരിത്രമെഴുതിയ മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു  (19 minutes ago)

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോ​ഗിക പര്യടനത്തിന് ഇന്ന് തുടക്കമാവും...  (50 minutes ago)

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയി  (1 hour ago)

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...  (1 hour ago)

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (1 hour ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (1 hour ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (2 hours ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (2 hours ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (2 hours ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (3 hours ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (3 hours ago)

Malayali Vartha Recommends