Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

എന്റെ സമ്പാദ്യം സ്വർണ്ണമായിരുന്നു:- ഓണര്‍ അടുത്തൊന്നും പുറത്തേക്ക് വരില്ലെന്ന് തോന്നിയപ്പോൾ അവർ പലതും ചെയ്തുകൂട്ടി: തിരികെ വന്നപ്പോൾ 50 ഷോറൂമുകളിലെയും സ്വർണവും, ഡയമണ്ട്സും അടങ്ങുന്ന സമ്പാദ്യമെല്ലാം തീർന്നു: ജയിലിലായപ്പോൾ മാനേജര്‍മാര്‍, ജനറല്‍ മാനേജര്‍മാര്‍ എല്ലാം രാജ്യം വിട്ടു: പത്തോ ഇരുന്നൂറോ പേരെ പോലീസ് ബുദ്ധിമുട്ടിക്കും, അതിനേക്കാള്‍ ഈ കുരിശ് താന്‍ തന്നെ ചുമന്നോളാം എന്ന് തീരുമാനിച്ചു- അറ്റ്ലസ് രാമചന്ദ്രൻ

09 AUGUST 2022 10:52 AM IST
മലയാളി വാര്‍ത്ത

ദുബൈ പോലീസിന്റെ രണ്ടര വർഷത്തെ തടങ്കലിൽ നിന്ന് മോചിതനായ അന്ന് മുതൽ അറ്റ്ലസ് രാമചന്ദ്രൻ ഒരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. അദ്ദേഹത്തിന്റെ വാട്സ്ആപ് സ്റ്റാറ്റസ് പോലും ഇപ്പോൾ പറയുന്നത് "പുനർനിർമ്മാണത്തിനായി കഠിനാധ്വാനം ചെയ്യുന്നു." എന്നാണ്. തന്റെ അഭാവത്തിൽ സ്വത്തുക്കൾ ശ്രദ്ധിക്കാതിരുന്ന മുൻ സ്റ്റാഫ് അംഗങ്ങളോട് അദ്ദേഹത്തിന് മോശമായ വികാരങ്ങൾ ഒന്നും തന്നെ ഇല്ല.

അദ്ദേഹത്തിന്റെ എൺപതാം പിറന്നാൾ ദിനത്തിൽ ദുബായിലെഅപ്പാർട്ട്മെന്റിൽ അടുത്ത സുഹൃത്തുക്കളുമായി ഒരു ചെറിയ ഒത്തുചേരൽ സംഘടിപ്പിച്ചിരുന്നു. ഇതിനിടയിൽ ഗസൽ ആസ്വദിക്കുന്ന അറ്റ്ലസ് രാമചന്ദ്രന്റെ ഒരു വീഡിയോ പ്രശസ്ത റേഡിയോ ജോക്കി ഫസ്‌ലു പങ്കുവച്ചിരുന്നു. ഇതൊക്കെ അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെ സൂചനകളാണെന്ന് വിശ്വസിക്കുകയാണ് അദ്ദേഹത്തിനെ അടുത്തറിയുന്നവർ.

ഇപ്പോഴിതാ തന്റെ പതനം ആഗ്രഹിച്ചവരെയും മനഃപൂർവം തലയിലെടുത്ത് വച്ച പാപഭാരത്തെക്കുറിച്ചും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ... 1004 ദിവസങ്ങളാണ് താന്‍ ജയിലറകളില്‍ തളളിനീക്കിയത്. അതുവരെ തന്റെ കൂടെയുണ്ടായിരുന്ന ആരെയും ഇക്കാലയളവില്‍ കാണാൻ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് തന്റെ ബിസിനസ് തകര്‍ന്നത്. അപ്പീല്‍കോടതി വിധി വരാന്‍ രണ്ടര വര്‍ഷക്കാലമെടുത്തു.

ജയിലില്‍ നിന്നും പുറത്തുവന്നപ്പോള്‍ തന്റെ കയ്യില്‍ ഒരു സ്‌റ്റോക്കും ഉണ്ടായിരുന്നില്ല. വാടകയ്ക്ക് എടുത്ത കെട്ടിടങ്ങളിലായിരുന്നു അറ്റ്‌ലസ് ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍തന്നെ ബിസ്‌നസ് ഇല്ലാത്തപക്ഷം വലിയ വാടക കൊടുത്ത് മുന്നോട്ടുപോകാന്‍ സാധിക്കുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അറ്റ്‌ലസിന്റെ എല്ലാ ബിസിനസ് ഷോപ്പുകളും അടക്കേണ്ടി വന്നത്. മെയിന്‍ ഷോപ്പിന് തന്നെ 1.2 മില്ല്യന്‍ ദിര്‍ഹംസ് ആയിരുന്നു വാടക. ബിസിനസ് ഇല്ലെങ്കില്‍ ഇത്രയും വാടക കൊടുത്ത് നമുക്ക് നില്‍ക്കാന്‍ കഴിയില്ല. കൈയ്യില്‍ ഉണ്ടായിരുന്ന കുറച്ച് ഡയമണ്ടസ് ഒരു ഹോള്‍ സെയിലര്‍ക്ക് വിറ്റാണ് ഭാര്യ ഇന്ദിര മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം കൊടുത്ത് തീർത്തത്.

ഒരു വീട്ടമ്മ മാത്രമായിരുന്ന ഇന്ദിര ബിസിനസ് കാര്യങ്ങള്‍ മാനേജ് ചെയ്തിരുന്നില്ല. പക്ഷെ ഇങ്ങനെ വിഷമം വന്നപ്പോള്‍ ഓരോ ജീവനക്കാര്‍ക്കും കൊടുത്ത് തീര്‍ക്കാനുള്ളത് എന്താണോ, അതെല്ലാം കൊടുത്തു തീര്‍ത്തു. അത് തന്നെ തൃപ്തിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. ജയിലിൽ നിന്നും പുറത്തു വന്നപ്പോഴാണ് സമ്പാദ്യമൊന്നും ബാക്കിയില്ലെന്ന് തനിക്ക് മനസ്സിലായത്. അപ്പീല്‍ കോടതി വിധി വരാന്‍ രണ്ടര വര്‍ഷമെടുത്തതിനാൽ ഒന്നും ചെയ്യാനായിരുന്നില്ല. ലോകത്താകമാനം തനിക്ക് 50 ഷോറൂമുകളുണ്ടായിരുന്നു. അതിൽ 20 എണ്ണം ദുബായിയിൽ ആയിരുന്നു. മടങ്ങി വന്നപ്പോഴേക്കും സ്വർണവും ഡയമണ്ട്സും അടങ്ങുന്ന തന്റെ സമ്പാദ്യമെല്ലാം തീർന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു.


തന്റെ ആസ്തി സ്വർണ്ണമായിരുന്നു. പക്ഷെ ഓണര്‍ അടുത്തൊന്നും പുറത്തേക്ക് വരില്ലായെന്ന് തോന്നുമ്പോള്‍ ആരൊക്കെ എന്തൊക്കെയാണ് ചെയ്യുകയെന്ന് അറിയില്ല. താൻ ജയിലിലായപ്പോൾ മാനേജര്‍മാര്‍, ജനറല്‍ മാനേജര്‍മാര്‍ എല്ലാം രാജ്യം വിട്ടു. രാജ്യം വിട്ട മാനേജർമാരുമായി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും അവരൊന്നും അവെയിലബിള്‍ ആയിരുന്നില്ല. ഇവര്‍ വിളിച്ചാല്‍ ഫോണ്‍ എടുത്തിരുന്നില്ല. കട്ട് ചെയ്യും. അങ്ങനെയാവുമ്പോള്‍ നമ്മള്‍ ആരെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു. പുറത്തിറങ്ങിയപ്പോള്‍ എന്തുകൊണ്ട് പൊലീസില്‍ പരാതി നല്‍കിയില്ലായെന്ന് നിരവധി പേര്‍ ചോദിച്ചിരുന്നു.

എന്നാല്‍ പരാതി കൊടുത്താല്‍ ഇവരുടെ കൃത്യമായ മേല്‍വിലാസം ഇല്ലാത്തിടത്തോളം കാലം പൊലീസ് ഒന്നും ചെയ്യില്ല. പത്തോ ഇരുന്നൂറോ പേരെ പൊലീസ് ബുദ്ധിമുട്ടിക്കും. അതിനേക്കാള്‍ ഭേദം ഈ കുരിശ് താന്‍ തന്നെ ചുമന്നോളാം എന്നതായിരുന്നു തീരുമാനമെന്നും അദ്ദേഹം പറയുന്നു.

രണ്ടര വര്‍ഷക്കാലത്തിന് ശേഷമാണ് അപ്പീല്‍കോടതി വിധി വന്നത്. അത്രയും കാലം തടവിലായിരുന്നു. അത് കഴിഞ്ഞ് പുറത്തു വരുമ്പോഴാണ് ഇനി ഇവിടെ ഒന്നും തന്നെ ബാക്കിയില്ലെന്ന് മനസ്സിലാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെയെന്നല്ല, അറ്റ്‌ലസിന്റെ ഒരു ഷോറുമുകളിലും ഒന്നും അവശേഷിച്ചിരുന്നില്ല. ലോകത്താകമാനം 50 ഷോറുമുകളാണ് ഉണ്ടായിരുന്നത്. അതിൽ 20 എണ്ണം ദുബായിയിലാണ്. സ്വര്‍ണവും ഡയമണ്ട്‌സും അടങ്ങുന്ന സമ്പാദ്യങ്ങളെല്ലാം തന്നെ നഷ്ടപ്പെടുകയാണുണ്ടായതെന്നും അറ്റലസ് രാമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

2015 ഓഗസ്റ്റിലാണ് അറ്റ്ലസ് രാമചന്ദ്രൻ അറസ്റ്റിലാവുന്നത്. വിവിധ ബാങ്കുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നുമായി 55കോടിയിലേറെ ദിർഹത്തിന്റെ (ആയിരം കോടിയോളം രൂപ) വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്നായിരുന്നു കേസ്. ആദ്യം നടന്ന ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നു ദുബായ് കോടതി മൂന്നുവർഷ തടവുശിക്ഷ വിധിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (4 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (4 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (6 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (6 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (8 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (8 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (8 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (9 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (9 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (9 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (10 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (11 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (11 hours ago)

Malayali Vartha Recommends