വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഉപരോധിച്ച് മത്സ്യത്തൊഴിലാളികളുടെ വൻ പ്രതിഷേധം; വിഴിഞ്ഞം തുറമുഖത്തിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചെന്ന് സൂചന; റമുഖ മന്ത്രിക്ക് ബോധക്ഷയമെന്ന് വികാരി ജനറല്‍ യൂജിന്‍ പെരേര
വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഉപരോധിച്ച് മത്സ്യത്തൊഴിലാളികളുടെ വൻ പ്രതിഷേധത്തെ തുടർന്ന് തുറമുഖത്തിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചെന്ന് റിപ്പോർട്ടുകൾ. തുറമുഖ അധികൃതര്‍ ഇക്കാര്യം അറിയിച്ചെന്ന് സമരക്കാര്‍ അറിയിച്ചു. സമരക്കാരുടെ പ്രതിനിധികള്‍ പദ്ധതിപ്രദേശം സന്ദര്‍ശിക്കുകയുണ്ടായി. എന്നാൽ മന്ത്രി അഹമദ് ദേവർകോവിലിനെതിരെ വികാരി ജനറല്‍ യൂജിന്‍ പെരേര രംഗത്തെത്തി. തുറമുഖ മന്ത്രിക്ക് ബോധക്ഷയമെന്ന് വികാരി ജനറല്‍ യൂജിന്‍ പെരേര ചൂണ്ടിക്കാണിച്ചു. അദാനിയുടെ കിമ്പളം പറ്റുന്നവരാണ് ഇടതു, വലത് സര്‍ക്കാരുകളെന്നും ഫാ.പെരേര വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ വിഴിഞ്ഞത്തെ സമരക്കാര്‍ക്കെതിരെ തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ രംഗത്തെത്തിയിരുന്നു. സമരക്കാര്‍ പുറത്തുനിന്ന് വന്നവരെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചൂണ്ടിക്കാണിച്ചു. കൂടത്തെ സമരത്തില്‍ വിഴിഞ്ഞത്തുകാര്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ മന്ത്രി സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയാറെന്നും വ്യക്തമാക്കുകയുണ്ടായി. വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഉപരോധിച്ച് മത്സ്യത്തൊഴിലാളികളുടെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്.
അതേസമയം തുറമുഖ നിർമാണത്തിലൂടെ വീടും തീരവും കടലെടുത്തെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കൂടാതെ വീട് നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസത്തിനായി മുട്ടത്തറയിലെ പതിനേഴര ഏക്കർ വിട്ടുനൽകാൻ മന്ത്രിസഭ ഉപസമിതി യോഗത്തിൽ തീരുമാനമായിട്ടുമുണ്ട്.
https://www.facebook.com/Malayalivartha