പഠനത്തിൽ ഉഴപ്പുന്ന മകൾക്ക് ചരട് ജപിച്ച് കെട്ടാൻ പൂജാരിയുടെ അടുത്തെത്തി: പ്രശ്നം വയ്പ്പും, പൂജയും കഴിഞ്ഞ് അമ്മയെ പുറത്തിരുത്തി | മറ്റൊരു മുറിയിൽ എത്തിച്ച് പെൺകുട്ടിയോട് ലൈംഗിക ഉപദ്രവം: സുരേഷ് ഭട്ടതിരിയെ തൂക്കി എടുത്ത് പോലീസ്
പഠിപ്പിൽ ഉഴപ്പിയ മകളുമായി പ്രശ്നപരിഹാരത്തിനെത്തിയ അമ്മയെ പുറത്തിരുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗിക അതിക്രമം നടത്തിയ പൂജാരി അറസ്റ്റില്‍. ആലപ്പുഴ അരൂക്കുറ്റി പുഴുങ്ങത്ര വീട്ടില്‍ സുരേഷ് ഭട്ടതിരി എന്നു വിളിക്കുന്ന സുരേഷ് ബാബു (40)വിനെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ മേല്ശാന്തിയായ സുരേഷ് ബാബു ക്ഷേത്രത്തിന് സമീപത്ത് തന്നെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
പ്രശ്‌നം വെയ്പും പൂജകളും ഇവിടെ പതിവായിരുന്നു. കഴിഞ്ഞ ദിവസം മകള്‍ക്ക് പഠനത്തില്‍ താത്പര്യമില്ലെന്നും മറ്റും പറഞ്ഞ് പെൺകുട്ടിയുടെ അമ്മ ഇയാളെ സമീപിച്ചിരുന്നു. പരിഹാരമായി ചരട് ജപിച്ച് കെട്ടിയാല്‍മതിയെന്ന് പറഞ്ഞ ഇയാള്‍ സ്ത്രീയെ പുറത്തിരുത്തിയ ശേഷം മകളെ അടുത്ത മുറിയിലേക്ക് കൊണ്ടുപോയി.
ചരട് കെട്ടിക്കൊടുക്കാനുള്ള ഭാവേന ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിപ്രകാരം ബുധനാഴ്ച രാത്രി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എട്ടാം ക്ലാസുവരെ മാത്രം വിദ്യാഭ്യാസം നേടിയ ഇയാള്‍ അന്ന് മുതൽ പല ക്ഷേത്രങ്ങളിലും ശാന്തിമാരുടെ സഹായിയായി കൂടുകയായിരുന്നു.
ഡിവൈ.എസ്. പി നന്ദകുമാറിന്റെ നേതൃത്വത്തിൽ സി.ഐ ജിബു ജോൺ, എസ്.ഐമാരായ രതീഷ്, ഷൈജു, എസ് സി പി ഒമാരായ അനുരാജ്, സുനിൽ രാജ് , വിമൽ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വീടിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha