പ്രിയയെ തൂക്കാൻ ടീമെത്തി... ഗവർണറും കൂടി കത്തിച്ചു.... തേച്ചൊട്ടിച്ച് അഡ്വ. ജയശങ്കർ... സിപിഎമ്മിന് കുറിക്ക് കൊള്ളുന്ന മറുപടി

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അദ്ധ്യാപക നിയമന വിവാദം മുറുകുന്നു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് മാനദണ്ഡങ്ങൾ മറികടന്നാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നിട്ടുണ്ടായിരുന്നു. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കുക എന്ന മുന്‍വിധിയോടെയാണ് അഭിമുഖം നടത്തിയതെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്.
കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് നിയമിച്ചത് ഉയർന്ന റിസർച്ച് സ്‌കോർ പോയിന്റുള്ളവരെ പിന്തള്ളിയാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തായത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച നിര്‍ണായക രേഖകളിലാണ് നിയമനത്തിലെ ക്രമക്കേട് വ്യക്തമാകുന്നത്. ഇന്റർവ്യൂവിന് കുറവ് മാർക്ക് നൽകിയാണ് ഉയർന്ന റിസർച്ച് സ്‌കോർ പോയിന്റുള്ളവരെ തഴഞ്ഞത്.
എന്നാൽ ഈ സംഭവത്തെ വളരെ രസകരമായി അവതരിപ്പിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ അഡ്വ. എ. ജയശങ്കർ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അദ്ധ്യാപക നിയമനത്തെ ട്രോളിയാണ് അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്. കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ മലയാളം വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ അയച്ചവരുടെ യുജിസി ഗൈഡ് ലൈൻ പ്രകാരമുള്ള റിസർച്ച് സ്‌കോർ അടക്കം ചൂണ്ടിക്കാട്ടിയാണ് അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ജോസഫ് സ്‌കറിയ 651, സി ഗണേഷ് 645,റെജി കുമാർ 368.7,മുഹമ്മദ് റാഫി 346,പ്രകാശൻ പിപി 206,സ:പ്രിയ വർഗീസ് 156. ഇനി, ഓരോരുത്തർക്കും ഇന്റർവ്യുവിനു കിട്ടിയ മാർക്ക്.പ്രിയ വർഗീസ് 32,ജോസഫ് സ്‌കറിയ 30,സി ഗണേഷ് 28,പ്രകാശൻ 26,മുഹമ്മദ് റാഫി 22,റെജി കുമാർ 21
ഇന്റർവ്യുവിൽ മിന്നുന്ന പ്രകടനം നടത്തിയ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് ഐകകണ്‌ഠേന തീരുമാനിച്ചു. മുൻ രാജ്യസഭാംഗവും വിപ്ലവത്തീപ്പന്തവുമായ സഖാവ് കെ കെ രാകേഷിന്റെ പ്രിയപത്‌നിയാണ് പ്രിയ വർഗീസ്.
പ്രിയക്കും പ്രിയപ്പെട്ട രാകേഷിനും വിപ്ലവാഭിവാദ്യങ്ങൾ. എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
ഇന്റർവ്യുവിന് പങ്കെടുത്ത ഉദ്യോഗാർത്ഥികളിൽ ഏറ്റവും കുറവ് റിസർച്ച് സ്‌കോറും അദ്ധ്യാപന പരിചയവും പ്രിയ വർഗീസിനായിരുന്നു. അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് പ്രിയയ്ക്കാണ് ലഭിച്ചത്. 32 മാര്‍ക്ക്. റിസര്‍ച്ച് സ്‌കോറില്‍ ഏറ്റവും മുന്നിലുള്ള ജോസഫ് സ്‌കറിയയ്ക്ക് നല്‍കിയത് 30 മാര്‍ക്കും. പ്രിയയെക്കാള്‍ ഉയര്‍ന്ന റിസര്‍ച്ച് സ്‌കോറുള്ള മറ്റുള്ളവര്‍ക്കും അഭിമുഖത്തില്‍ കുറവ് മാര്‍ക്കാണ് നല്‍കിയതെന്നാണ് വ്യക്തമാകുന്നത്. കണ്ണൂര്‍ വിസിയുടെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് മാനദണ്ഡം മറികടന്ന് നിയമനം നല്‍കിയത്.
അതേസമയം ഇത് സംബന്ധിച്ച് പുറത്തുവന്ന നിർണായക രേഖകൾ ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കൈമാറി. യുജിസി ചട്ടപ്രകാരം ആവശ്യമുള്ള എട്ട് വർഷത്തെ അദ്ധ്യാപന പരിചയം ഇല്ലാത്ത, ഏറ്റവും കുറവ് റിസർച്ച് സ്‌കോറുള്ള പ്രിയ വർഗീസിന്റെ നിയമനം അടിയന്തിരമായി റദ്ദാക്കണമെന്നും കർശന നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. വിഷയത്തിൽ ശക്തമായ നടപടിക്ക് ഗവർണർ ഒരുങ്ങുന്നതിന് പിന്നാലെയാണ് വിവരവകാശ രേഖ കൂടി പുറത്തുവരുന്നത്.
പ്രിയയുടെ മൂന്ന് വർഷം ഡെപ്യൂട്ടേഷനിലെ ഗവേഷണ കാലയളവും സ്റ്റുഡന്‍റ്സ് ഡയറക്ടറായുള്ള രണ്ട് വർഷത്തെ അനധ്യാപക കാലയളവും അധ്യാപന പരിചയമായി കണക്കാക്കിയെന്നും കണ്ണൂർ സർവകലാശാല നൽകിയ വിവരാവകാശ രേഖ പറയുന്നു. പ്രിയക്ക് ഒന്നാം റാങ്ക് നൽകാൻ വി സിയും സെലക്ഷൻ കമ്മിറ്റിയുടം ശ്രമിച്ചതിന്‍റെ കൃത്യമായ തെളിവാണിതെന്ന് കാണിച്ചാണ് സേവ് യൂണിവേഴിസ്റ്റി ക്യാമ്പയിൻ കമ്മിറ്റി വീണ്ടും ഗവർണ്ണർക്ക് പരാതി നൽകി.
ഈ രേഖയിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ പുതിയ പരാതി കൂടി ഗവർണർക്ക് നൽകിയിട്ടുണ്ട്. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്ന് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
മലയാളം അസോസിയേറ്റ് പ്രൊഫസർ പരീക്ഷയിൽ പ്രിയക്ക് സിണ്ടിക്കേറ്റ് ഒന്നാം റാങ്ക് നൽകിയെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇതുവരെ നിയമന ഉത്തരവ് ഇറക്കിയിട്ടില്ല നിലവിൽ തിരുവനന്തപുരത്ത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്‍റ് ഡയറക്ടറായ പ്രിയയുടെ ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ ദിവസം ഒരു വർഷം കൂടി നീട്ടിയിരുന്നു. നിയമനത്തിനെതിരെ നേരത്തെ ഉള്ള പരാതിയിൽ വിസിയുടെ വിശദീകരണത്തിൽ ഗവർണ്ണർ കടുത്ത നടപടി എടുക്കുമെന്ന സൂചനക്കിടെയാണ് പുതിയ രേഖ പുറത്ത് വന്നത്
https://www.facebook.com/Malayalivartha



























