അധികാരത്തിൽ ഇരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്താൻ പദവി മറന്ന് കണ്ണൂർ വിസി പെരുമാറുന്നു; സർവ്വകലാശാല നിയമ ഭേദഗതി ചെയ്യുന്നതിലൂടെ സർക്കാരിന്റെ ലക്ഷ്യം ബന്ധു നിയമനങ്ങൾ; തനിക്ക് അനുയോജ്യരായവരെ താൻ ഉൾപ്പെടുത്തും; തന്റെ അധികാരപരിധിയിൽ ആരും ഇടപെടരുത്; കണ്ണൂർ വിസിക്കെതിരെ ആഞ്ഞടിച്ച് ഗവർണർ

കണ്ണൂർ വിസിക്കെതിരെ ആഞ്ഞടിച്ച് ഗവർണർ രംഗത്ത്. അതി രൂക്ഷമായ വിമർശനമാണ് കണ്ണൂർ വിസിക്കെതിരെ ഗവർണർ ഉന്നയിച്ചിരിക്കുന്നത്. അധികാരത്തിൽ ഇരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്താൻ പദവി മറന്ന് കണ്ണൂർ വിസി പെരുമാറുന്നു എന്ന രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് ഗവർണർ . സർവകലാശാലകളിലെ എല്ലാ ബന്ധു നിയമങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.
സർവ്വകലാശാല നിയമ ഭേദഗതി ചെയ്യുന്നതിലൂടെ സർക്കാരിന്റെ ലക്ഷ്യം ബന്ധു നിയമനങ്ങളാണെന്നും ഗവർണർ വിമർശിച്ചു . പദവിക്ക് ചേർന്ന രീതിയിലല്ല കണ്ണൂർ വീസി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. തനിക്ക് അനുയോജ്യരായവരെ താൻ ഉൾപ്പെടുത്തും തന്റെ അധികാരപരിധിയിൽ ആരും ഇടപെടരുതെന്നും ഗവർണ്ണർ മുന്നറിയിപ്പ് നൽകി . സെർച്ച് കമ്മിറ്റി നിയമപരമായി തന്നെയാണ് രൂപീകരിച്ചിരിക്കുന്നത്. ഗവർണറുടെ ഈ പ്രതികരണങ്ങളിൽ നിന്നും കണ്ണൂർ വീസി ക്കെതിരെ കടുത്ത നടപടി ഉണ്ടാകും എന്ന സൂചന ശക്തമായി തന്നെ കിട്ടുകയാണ്.
കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി സർവ്വകലാശാലയിൽ നടന്ന എല്ലാ നിയമനങ്ങളെയും പറ്റി കൂടുതലായി അന്വേഷിക്കും എന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നത് .ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് കണ്ണൂർ സർവ്വകലാശാല മാത്രമല്ല എല്ലാ സർവ്വകലാശാലകളിലും നടന്നിട്ടുള്ള ബന്ധു നിയമനങ്ങളെക്കുറിച്ച് ഗവർണർ അന്വേഷിക്കും എന്ന വിവരമാണ്. ഈയൊരു കാര്യത്തിൽ കടുത്ത നടപടിയിലേക്ക് ഗവർണർ നീങ്ങുന്നു എന്ന സൂചന കിട്ടുന്നുണ്ട്. പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്തിരിക്കുകയാണ്. കണ്ണൂർ വിസി ക്കെതിരെയും എന്തെങ്കിലും രീതിയിലുള്ള നടപടി ഉണ്ടാകും.
എന്നാൽ അവിടെ മാത്രം ഒതുങ്ങില്ല ഗവർണറുടെ നടപടികൾ എന്നതാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. സ്വജന പക്ഷപാതമാണ് നടക്കുന്നതെന്നും വിസിമാരെ നിയമിക്കുന്നത് ഇഷ്ടക്കാരെ നോക്കിയാണ് എന്നും ഗവർണർ വിമർശിച്ചിരിക്കുകയാണ്. ഇതിനെല്ലാം വിസിമാരും കൂട്ടുനിൽക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഗവർണർ ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവും ഈ ഒരു ആവശ്യം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ആറ് വർഷം സർവ്വകലാശാലകളിൽ നടന്ന ബന്ധു നിയമനങ്ങൾ എല്ലാം അന്വേഷിക്കണം എന്നായിരുന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്.വിശദമായ അന്വേഷണത്തിന് ഗവർണർ ഇപ്പോൾ ഒരുങ്ങുകയാണ്. ഇതൊരു അപൂർവങ്ങളിൽ അപൂർവമായ സംഭവമായി മാറിയിരിക്കുകയാണ്.കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന്ന എല്ലാ നിയമനങ്ങളുടെയും വിവരം ചാൻസിലർ ഗവർണർക്ക് നൽകേണ്ടിവരുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. കണ്ണൂരിൽ മാത്രം ഒതുങ്ങാത്ത വലിയ രീതിയിലുള്ള അന്വേഷണത്തിലേക്ക് ഗവർണർ നീങ്ങുന്നു എന്നതിന്റെ ശക്തമായ സൂചനകൾ കിട്ടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























