വ്യാപകമായ ബന്ധുനിയമനത്തിന് വഴിയൊരുക്കുന്നതാണ് ചാന്‍സലറുടെ അധികാരം കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കം; നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്തിനാണ്? സെലക്ഷന്‍ കമ്മറ്റിയില്‍ മാറ്റം വരുത്തുന്നത് എല്ലാ ബന്ധുക്കളേയും സര്‍വകലാശാലകളില്‍ നിയമിക്കാനാണ്; സർക്കാരിനെ വിമർശിച്ച് വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സർക്കാരിനെ വിമർശിച്ച് വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് വന്നിരിക്കുകയാണ് . ചാന്‍സലറുടെ അധികാരം കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കത്തെയാണ് ഗവർണ്ണർ വിമർശിച്ചിരിക്കുന്നത്. വ്യാപകമായ ബന്ധുനിയമനത്തിന് വഴിയൊരുക്കുന്നതാണ് ചാന്‍സലറുടെ അധികാരം കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കമെന്ന് ഗവര്‍ണര്‍ പറഞ്ഞു . നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്തിനാണ് എന്ന നിർണ്ണായകമായ ചോദ്യം ഗവർണ്ണർ ഉന്നയിച്ചു.
സെലക്ഷന്‍ കമ്മറ്റിയില്‍ മാറ്റം വരുത്തുന്നത്, എല്ലാ ബന്ധുക്കളേയും സര്‍വകലാശാലകളില്‍ നിയമിക്കാനാണ് എന്നാണ് ഗവർണ്ണറുടെ വിമർശനം . അതാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്നും അദ്ദേഹം വിമർശിച്ചു . എന്നാല്‍ ഇക്കാര്യത്തില്‍ ബില്ല് തന്റെ പരിഗണനയ്ക്ക് വരുമ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
അതേസമയം ഗവര്‍ണ്ണര്‍ ഇന്ന് കേരളത്തിലെത്തും. ലോകായുക്താ, സര്‍വ്വകലാശാല നിയമ ഭേദഗതി ബില്ലുകള്‍ നിയമസഭ പാസാക്കിയാലും ഗവര്‍ണ്ണര്‍ ഒപ്പിടില്ലെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടു തന്നെയാണ് ഭരണഘടനാ വിരുദ്ധമായ ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിയത്. തന്റെ അധികാരം വെട്ടിക്കുറച്ച ബില്‍ നിയമമാകണമെങ്കില്‍ താന്‍ തന്നെ ഒപ്പിടണമെന്നും ഗവര്‍ണര്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചു.
https://www.facebook.com/Malayalivartha
























