സ്‌കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന അങ്കണവാടി, പ്രീ പ്രൈമറി വിഭാഗം, ഹെഡ് മാസ്റ്ററുടെ മുറി, ഓഫീസ് റൂം എന്നിവയുടെ പൂട്ട് തകർത്തു; അങ്കണവാടിയിൽ നിന്നും കഞ്ഞിയും ഓംലറ്റുമുണ്ടാക്കി കഴിച്ചു; പ്‌ളേറ്റുകൾ സ്‌കൂളിന് പുറത്ത് വച്ചു; കണ്ണൂർ നഗരത്തിലെ സ്‌കൂളിൽ നിന്നും 9500 രൂപ മോഷ്ടിച്ച കള്ളൻ ചില്ലറക്കാരനല്ല! മോഷണത്തിനു മുന്നേ ചെയ്തു കൂട്ടിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ!

കണ്ണൂർ നഗരത്തിലെ സ്‌കൂളിൽ മോഷണം നടന്നിരുന്നു. താണയിലെ മുഴത്തടം യു.പി സ്‌കൂളിൽ നിന്നുമായിരുന്നു 9500 രൂപ മോഷണം പോയത്. ഇപ്പോൾ ഇതാ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. മോഷ്ടിക്കാൻ കയറിയ കള്ളൻ ചെയ്തു കൂട്ടിയത് ചില്ലറ കാര്യങ്ങളല്ല. സ്‌കൂൾ വളപ്പിലെ അങ്കണവാടിയിൽ നിന്ന് കഞ്ഞിയും ഓംലറ്റുമുണ്ടാക്കി കഴിച്ചു. എന്നിട്ടായിരുന്നു സ്‌കൂളിൽ വച്ചിരുന്ന പണം മോഷ്ടാവ് കൊണ്ട് പോയത്.
സ്‌കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന അങ്കണവാടി, പ്രീ പ്രൈമറി വിഭാഗം, ഹെഡ് മാസ്റ്ററുടെ മുറി, ഓഫീസ് റൂം എന്നിവയുടെ പൂട്ട് തകർത്തു. അങ്കണവാടിയിൽ നിന്നും ഭക്ഷണമുണ്ടാക്കി കഴിച്ചു. എന്നിട്ട് പ്‌ളേറ്റുകൾ സ്‌കൂളിന് പുറത്ത് വച്ചു. സ്‌കൂളിൽ നിന്നും കാണാതായ രണ്ട് ലാപ് ടോപ് ഉൾപ്പെട്ട ബാഗും കത്തിവാളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയുണ്ടായി. രാവിലെ എത്തിയ അദ്ധ്യാപിക മോഷണം നടന്ന വിവരം പുറത്തറിയിക്കുകയായിരുന്നു.
വാതിലുകൾ തുറന്നിട്ട ശേഷം ഓഫിസ് റൂമിലെ ഫയൽ വാരി വലിച്ചിട്ടു. വിവരമറിഞ്ഞെത്തിയ പ്രധാനാദ്ധ്യാപകൻ പണം നഷ്ടമായ വിവരം പറയുകയുണ്ടായി. കണ്ണൂർ ടൗൺ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ വിനു മോഹന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























