തൃശൂരിൽ സദാചാര പൊലീസ് ചമഞ്ഞ് ലൈംഗികാതിക്രമം, ഓട്ടോറിക്ഷ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയിൽ

തൃശൂരിൽ ഓട്ടോറിക്ഷ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ട് പേര്‍ പിടിയിൽ. അക്കിക്കാവ് സ്വദേശികളാണ് പിടിയിലായത്. കല്ലുംപുറത്തുവെച്ചാണ് സ്ത്രീക്ക് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ പ്രതികള്‍ ഓട്ടോ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ മാസം 26നാണ് സംഭവം.
പാലക്കാട് നിന്ന് യുവതി ഓട്ടോയില്‍ വരികയായിരുന്നു. ഇതിനിടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇറങ്ങി. ഈ സമയം സ്ഥലത്തെത്തിയ പ്രതികള്‍ സദാചാര പൊലീസ് ചമഞ്ഞ് സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയെ ഓട്ടോ ഡ്രൈവര്‍ക്കൊപ്പമിരുത്തി പ്രതികള്‍ ഫോട്ടോ എടുക്കുകയും ചെയ്തു.
അതേസമയം കഴിഞ്ഞ ദിവസം ഇടുക്കിയിൽ കടയിൽ സാധനം വാങ്ങാൻ എത്തിയയാൾ 55 വയസുള്ള സ്ത്രീയെ പീഡിപ്പിച്ചു. അമ്പത്തിയഞ്ചുകാരിയെ പീഡനത്തിനിരയാക്കിയ നാൽപ്പത്തിയഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ അയ്യപ്പൻ കോവിൽ മാട്ടുംകൂട് സ്വദേശി പുത്തൻപുരയ്ക്കൽ വിനോദ് ജോസഫാണ് പിടിയിലായത്. ബലാൽസംഗം, അതിക്രമിച്ചു കടക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം 7 മണിയോടെ സംഭവം. വീടിനൊപ്പം അൻപത്തിയഞ്ചുകാരി കടയും നടത്തുന്നുണ്ട്. പ്രതി വിനോദ് ജോസഫ് സാധനങ്ങൾ വാങ്ങാൻ കടയിലെത്തി. സാധനങ്ങൾ എടുക്കാൻ അകത്തേക്ക് കയറിയപ്പോൾ പുറകെയെത്തിയ വിനോദ് പീഡിപ്പിച്ചെന്നാണ് പരാതി.
വീടിനു മുകളിൽ വാടകക്ക് താമസിക്കുന്നയാൾ കടയിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഇയാൾ പോലീസിനെ വിവരം അറിയിച്ചു. മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തിയ ശേഷമാണ് വിനോദിനെ വീട്ടിൽ നിന്നും വണ്ടിപ്പെരിയാർ സിഐ ഫിലിപ്പ് സാമിൻറെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
പീഡനത്തെ തുടർന്ന് അവശയായ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് പാല ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കി. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha

























