Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...

പിണറായുയുടെ ഒത്താശയില്‍ തെളിവുകളെല്ലാം നശിപ്പിച്ചു; എന്‍ഐഎ നീക്കം വെറുതെയായോ?

30 SEPTEMBER 2022 01:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വനം മന്ത്രി എ.കെ ശശീന്ദ്രൻ

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ

എന്‍ഐഎ പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഈഅവസരത്തില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ നിന്ന് ഫയലുകളും മറ്റു സാധനങ്ങളും ഒളിപ്പിച്ച് കടത്തുന്നതായുള്ള വിവരവും പുറത്തു വരുന്നുണ്ട്. ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിനായി കേരളത്തിലേയ്ക്ക് എന്‍ഐഎ എത്തിയാല്‍ ഈ തെളിവുകളൊന്നും ഇനി കാണാന്‍ ഇടയില്ല. അതി വേഗത്തില്‍ ഈ തെളിവുകളെല്ലാം മാറ്റാന്‍ പോപ്പുലര്‍ ഫ്രണ്ട് അണികള്‍ക്ക് എല്ലാ ഒത്താശയും ചെയ്തു നല്‍കുന്നത് കേരളത്തിലെ സര്‍ക്കാരാണ്. കാരണം നിരോധനം നടന്ന് രണ്ടു ദിവസത്തിന് ശേഷം ഇന്നാണ് പോലീസ് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പൂട്ടിക്കാന്‍ ഇറങ്ങിയത്. തിടുക്കത്തിലുള്ള നടപടി വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. ഇതോടെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പല തെളിവുകളും നശിപ്പിക്കപ്പെടും എന്ന് ചുരുക്കം.

മാത്രമല്ല പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐ ഓഫീസുകളില്‍ നിന്ന് വിവിധ രേഖകളാണ് കഴിഞ്ഞ ദിവസം വ്യാപകമായി രഹസ്യമായി നീക്കം ചെയ്യപ്പെട്ടത്. ആയഞ്ചേരി എസ്ഡിപിഐ ഓഫീസില്‍ മാത്രമായി കെട്ടുകണക്കിന് ഫയലുകളും മറ്റ് രേഖകളുമാണ് മാറ്റിയത്. കഴിഞ്ഞ കാലങ്ങളില്‍ വിവിധ യോഗങ്ങളുടെ മിനിറ്റ്‌സ് പുസ്തകങ്ങളും ഇതില്‍പ്പെടും.

സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പടെയുള്ള രേഖകള്‍ അന്വേഷണ ഏജന്‍സികളുടെ കൈകളില്‍ അകപ്പെടാതിരിക്കാനുള്ള മുന്‍ കരുതലായാണ് ഓഫീസുകളിലെ കടലാസുകള്‍ മാറ്റുന്നതെന്നാണ് വിവരം. പലയിടങ്ങളിലെയും ഓഫീസുകളില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ എടുത്തുമാറ്റിയ നിലയിലാണ്. തെരഞ്ഞെടുപ്പ് കമ്മിഷന് സംഘടന നല്‍കിയ കണക്കില്‍ വന്‍ കൃത്രിമം നടത്തിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കോടികളുടെ വരുമാനം ലഭിച്ചിട്ടുണ്ടെന്നാണ് യാഥാര്‍ത്ഥ്യമെങ്കിലും കാല്‍ ലക്ഷം രൂപയുടെ കണക്ക് മാത്രമാണ് കമ്മിഷന് ഹാജരാക്കിയതെന്നാണ് പറയപ്പെടുന്നത്.

നടപടിക്ക് സാധ്യതയുണ്ടെന്ന ഭയത്തിലാണ് ഓഫീസുകളിലെ രേഖകളും വ്യാപകമായി മാറ്റുന്നത്. എന്നാല്‍ സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗം എസ്ഡിപിഐ ഓഫീസുകളിലെ ഫയല്‍ നീക്കത്തെ ഗൗരവമായി കാണുന്നില്ലെന്ന് ആക്ഷേപമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തില്‍ നിരോധിത സംഘടനകളുടെ ചുമരെഴുത്തുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും വടകരയില്‍ സജീവമാണ്. കൊടികളും തോരണങ്ങളും സോഷ്യല്‍ മീഡിയയിലെ സാന്നിധ്യം സംബന്ധിച്ച് പോലും അന്വേഷണത്തിന് പോലീസ് തയാറാകുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.

ഇക്കഴിഞ്ഞ പതിനേഴിന് നടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിന്റെ ചുമരെഴുത്തുകളും ഉള്‍പ്പടെ വടകര നഗരത്തിലും സമീപപ്രദേശങ്ങളിലും ഇപ്പോഴും നിലനില്‍ക്കുകയാണ്. അതേ സമയം വിഷയം ദേശീയ അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

പിഎഫ്‌ഐയുടെ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം പത്തനം തിട്ടയിലും നടന്നു. വര്‍ഷങ്ങളായി പൂട്ടിയിട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ കടയില്‍ നിന്ന് ബാഗില്‍ സാധനങ്ങള്‍ കടത്തുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. കോന്നിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ വീടുകളിലെ പോലീസ് പരിശോധനയ്ക്ക് പിന്നാലെയാണ് സാധനങ്ങള്‍ കടത്തിയത്.

ഇന്നലെ ഉച്ചയ്ക്കാണ് വര്‍ഷങ്ങളായി പൂട്ടിയിട്ട കടയില്‍ നിന്ന് ചാക്കിലും, ബാഗിലുമായി സാധനങ്ങള്‍ കടത്തിയത്. കടയുടെ ഉള്ളില്‍ കുഴിക്കുന്ന ശബ്ദം കേട്ടതായി സമീപത്തെ വ്യാപാരികള്‍ പേലീസിന് മൊഴി നല്‍കിയിട്ടുണ്ട്.സംഭവത്തില്‍ കോന്നി പോലീസ് അന്വേഷണം ആരംഭിച്ചു.

സാധനങ്ങള്‍ വാഹനത്തില്‍ കടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ജനം ടിവിക്ക് ലഭിച്ചു. എസ്ഡിപിഐ മുളന്തറ ബ്രാഞ്ച് പ്രസിഡണ്ട് അസീബിന്റെ കടയില്‍ നിന്നാണ് സാധനങ്ങള്‍ കടത്തിയത്. എന്തായാലും തീവ്ര വാദ പ്രവര്‍ത്തനങ്ങള്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ സമ്മതിച്ച സ്ഥിതിയ്ക്ക് ശക്തമായ നടപടി ഉണ്ടാകും.

എന്നാല്‍ കേരളം ഇവരെ സര്‍ക്കാര്‍ ശമ്പളം കൊടുത്ത് ഇത്രയും നാള്‍ തീറ്റിപ്പോറ്റുകയായിരുന്നു. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന് എല്ലാ മാസവും സര്‍ക്കാര്‍ വക ശമ്പളം. തീവ്രവാദ പ്രവര്‍ത്തനത്തിന് അറസ്റ്റിലായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാമിനാണ് എല്ലാ മാസവും 67,600 രൂപ കെഎസ്ഇബി ശമ്പളമായി കൊടുക്കുന്നത്.

കെഎസ്ഇബി മഞ്ചേരി ഡിവിഷന്‍ റീജണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ അസിസ്റ്റന്റായിരുന്നു ഒ.എം.എ. സലാം. തീവ്രവാദ പ്രവര്‍ത്തനത്തിനു പണം പിരിച്ചതിന് 2020 ഡിസംബര്‍ ആദ്യം അറസ്റ്റിലായി. ഇതേത്തുടര്‍ന്ന് 2020 ഡിസംബര്‍ 14ന് സലാമിനെ കെഎസ്ഇബി സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷനിലായ വ്യക്തിക്ക് ആറു മാസത്തേക്ക് ഉപജീവന ബത്ത നല്കണമെന്നാണ് നിയമം. അതിനിടെ സസ്‌പെന്‍ഷനു കാരണമായ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കണം. അന്വേഷണം പൂര്‍ത്തിയാക്കി നടപടിയുണ്ടായില്ലെങ്കില്‍ തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ നിര്‍ത്തി ശമ്പളം കൊടുക്കണമെന്നാണ് നിയമം.

ഇതിന്റെ ആനുകൂല്യം പറ്റിയാണ് സലാമിനു ശമ്പളം നല്കുന്നത്. ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതാണ് അന്വേഷണം. ഇതിനിടെ സലാം ജാമ്യത്തിലിറങ്ങി. നിരവധി തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെ അന്വേഷണം നീട്ടിക്കൊണ്ടുപോയി. ശമ്പളം നല്കുന്നത് പുറത്തറിയാതിരിക്കാന്‍ കമ്പ്യൂട്ടര്‍ സംവിധാനം ഒഴിവാക്കിയാണ് പണം അനുവദിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.84 ലക്ഷം രൂപ ശമ്പളം ലഭിച്ചതായി ഒ.എം.എ. സലാം സമര്‍പ്പിച്ച ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റിലുണ്ട്. മാര്‍ച്ച് 2003 മുതല്‍ 2010 ജൂലൈ വരെ ലീവായിരുന്നു. അതിനു ശേഷം പലപ്പോഴും മാസങ്ങളോളം മെഡിക്കല്‍ ലീവെടുത്താണ് ഭീകര പ്രവര്‍ത്തനത്തിനു നേതൃത്വം കൊടുത്തത്. കഴിഞ്ഞ ദിവസം മഞ്ചേരിയിലെ വീട്ടില്‍ നിന്നു സലാം അറസ്റ്റിലായിട്ടും കെഎസ്ഇബി നടപടികളിലേക്കു നീങ്ങിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം  (7 hours ago)

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും  (7 hours ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിച്ചു...  (7 hours ago)

മത്തി ഡിസംബർ 28 ന് കൊച്ചിയിൽ തുടക്കം കുറിച്ചു!!  (7 hours ago)

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തു  (7 hours ago)

2,500ലധികം വിദ്യാർഥികൾക്ക് ആദരവുമായി സൈലം അവാർഡ്സ്...  (7 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ  (8 hours ago)

ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊ  (8 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയ  (8 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

ആദിവാസി-ദളിത് കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കും; അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും; രമേശ് ചെന്നിത്തല ഈ വർഷവും പുതുവത്സരം ആദിവാസികൾക്കൊപ്പം ആഘോഷിക്കും  (9 hours ago)

തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടത്; തോറ്റിട്ടില്ലെന്നു കരുതി ഇരിക്കരുത്; തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴും താല്‍പര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

തൊഴിലാളികൾക്ക് കാലാനുസൃതമായ വേതനം ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും; സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ പുറ  (9 hours ago)

Malayali Vartha Recommends