സോഫ്റ്റ്‍വെയര്‍ തകരാര്‍ കാരണം സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഫയൽ നീക്കങ്ങൾ തടസ്സപ്പെട്ടു; സാങ്കേതികമായി നേരിട്ട ഈ തടസ്സം വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു; സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം ഇത്രയധികം ദിവസം തടസ്സപ്പെടുന്നത് ഇതാദ്യം

സോഫ്റ്റ്‍വെയര്‍ തകരാര്‍ ഫയലുകൾ നീങ്ങുന്നില്ല.... സംസ്ഥാനത്ത് സ്ഥിതി ആശങ്കയിൽ... സോഫ്റ്റ്‍വെയര്‍ തകരാര്‍ കാരണം സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഫയൽ നീക്കങ്ങൾ തടയപ്പെട്ടിരിക്കുകയാണ്. നാലു ദിവസമായി ഈ പ്രശ്നം തുടങ്ങിയിട്ട്. സോഫ്റ്റ്‍വെയര്‍ കൈകാര്യം ചെയ്യുന്ന ദില്ലിയിലെ നാഷണൽ ഇൻഫര്‍മാറ്റിക് സെന്‍റര്‍ ഈ പ്രശ്നത്തെ കുറച്ചൊക്കെ പരിഹരിച്ചുവെന്ന് അവകാശപ്പെടുന്നു. എങ്കിലും ഡിജിറ്റൽ ഫയലുകൾ തുറക്കാനുള്ള ബുദ്ധിമുട്ട് ഉദ്യോഗസ്ഥർ നേരിടുന്നുണ്ട് .
വെള്ളിയാഴ്ച്ച വൈകിട്ട് ആണ് ഈ സംഭവുമുണ്ടായത്. രണ്ടേമുക്കാൽ മുതൽ സോഫ്റ്റ്‍വെയര്‍ തകരാർ ഉണ്ടായി. പ്രവർത്തനങ്ങൾ തടസപ്പെട്ടു. ആ പ്രശ്‌നത്തിന് ഇത് വരെ ശമനം വന്നില്ല. സാങ്കേതികമായി നേരിട്ട ഈ തടസ്സം വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ സാരമായി തന്നെ നേരിട്ടിരിക്കുകയാണ് . സോഫ്റ്റ്‍വെയര്‍ തകരാര്‍ കാരണം സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം ഇത്രയധികം ദിവസം തടസ്സപ്പെടുന്ന ഈയൊരു പ്രശ്നം ആദ്യമായിട്ടാണ് നേരിട്ടിരിക്കുന്നത്.
വിവരങ്ങൾ സൂക്ഷിക്കുന്ന സര്‍വറിലാണ് പ്രശ്നം. സര്‍വറിന്റെ ഹാര്‍ഡ്‍വെയര്‍ തകരാറാണ് ഇത്തരത്തിലൊരു പ്രതിസന്ധിയിലേക്ക് തള്ളി വിട്ടത്. സെക്രട്ടേറിയറ്റിലെ 99 ശതമാനം ഫയലുകളും ഡിജിറ്റലായി മാറിയിരിക്കുകയാണ് . സോഫ്റ്റ്‍വെയറിന്‍റെ പുതിയ പതിപ്പിലേക്ക് മാറുന്നതിന്‍റെ മുന്നോടിയായി ജനുവരിയിൽ അഞ്ച് ദിവസത്തേക്ക് ഫയൽ നീക്കം തടസ്സപ്പെടുന്ന ഘട്ടമുണ്ടായി .
സര്‍ക്കാര്‍ കണക്കുകൾ അനുസരിച്ച് ഒരുദിവസം കുറഞ്ഞത് 30,000 ഫയലുകൾ സെക്രട്ടേറിയറ്റിൽ കൈകാര്യം ചെയ്യുന്നുണ്ട് . 1500 പുതിയ ഫയലുകൾ ഓരോ ദിവസവും ഉണ്ടാകുകയാണ് . ഒരു പേജുള്ള ഫയൽ മുതൽ 1000 പേജുള്ള ഫയൽവരെ സെക്രട്ടേറിയറ്റിലെത്താറുണ്ട് . അതിനിടയിലാണ് ഇങ്ങനെ ഒരു പ്രശ്നം കൂടെ ഉണ്ടായിരിക്കുന്നത്. എന്തയാലും ഈ പ്രശ്നം പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.
അതേസമയം സെക്രട്ടേറിയറ്റ് നഗരത്തിൽ നിന്ന് മാറ്റാൻ ഭരണപരിഷ്‌കാര കമ്മിഷന്‍ ശുപാർശ ചെയ്ത വിവരം ഈ ഇടയ്ക്കാണ് പുറത്ത് വന്നത് . പാളയത്തുനിന്ന് 5 കിലോമീറ്ററെങ്കിലും അകലെയാകണം പുതിയ മന്ദിരം എന്നാണ് നിർദേശം . വി.എസ്. അച്യുതാനന്ദന്‍ ചെയര്‍മാനായ ഭരണപരിഷ്‌കാര കമ്മിഷനാണ് ഈ ശുപാർശ മുന്നോട്ടു വച്ചതു.
നിര്‍ദേശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍ ചെയര്‍മാനായി അഞ്ചംഗസമിതിയെ നിയോഗിച്ചു. സെക്രട്ടേറിയറ്റിലെ അധികാരത്തട്ടുകള്‍ കുറയ്ക്കുക, സെക്രട്ടേറിയറ്റില്‍നിന്ന് ഡയറക്ടറേറ്റുകളിലേക്കുള്ള ഫയലുകള്‍ തത്തുല്യ തസ്തികയില്‍ മാത്രം കൈകാര്യംചെയ്യുക, സ്ഥാനക്കയറ്റത്തിന് ജോലിയിലെ മികവ് അടിസ്ഥാനമാക്കുക, അമിത ജോലി പുനര്‍നിര്‍ണയിച്ച് ഉദ്യോഗസ്ഥ പുനര്‍വിന്യാസം നടത്തുക തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങള്‍ ഈ കമ്മിഷനുകള്‍ മുന്നോട്ടുവെച്ചിരുന്നു.
ഇവയെല്ലാം വിലയിരുത്തി ഉടനടി ചെയ്യേണ്ടത്, പിന്നീട് ചെയ്യേണ്ടത്, കൂടുതല്‍ സമയമെടുത്ത് നടപ്പാക്കേണ്ടത് എന്നിങ്ങനെ തരംതിരിച്ച് ശുപാര്‍ശ നല്‍കാനാണ് സമിതിയോട് നിര്‍ദേശിച്ചിരിക്കുന്നതു. മൂന്നുമാസമാണ് കാലാവധി. മാനേജ്മെന്റ് ഉപദേശങ്ങള്‍ക്ക് കോഴിക്കോട്ടെ ഐ.ഐ.എമ്മിന്റെ സേവനം പ്രയോജനപ്പെടുത്തും.2021 മാര്‍ച്ചിലാണ് ഈ ശുപാർശ ഭരണപരിഷ്‌കാര കമ്മിഷന്‍ മുന്നോട്ടുവെച്ചത്. പുതിയകെട്ടിടത്തിനായി കൊച്ചുവേളി, കാര്യവട്ടം, പൂജപ്പുര തുടങ്ങിയ സ്ഥലങ്ങളും നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha























