സെനറ്റ് പ്രതിനിധികളെ പിരിച്ച് വിട്ട സംഭവത്തിൽ ഗവർണ്ണർക്കെതിരെ സിപിഎം; അംഗങ്ങളെ പിൻവലിച്ച നടപടി നിയമപരമായി ചോദ്യം ചെയ്യാൻ സുപ്രീംകോടതിയിലേക്ക്; കേരള സെനറ്റിലെ സിപിഎം അംഗങ്ങൾ നിയമോപദേശം തേടി

സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന സെനറ്റ് പ്രതിനിധികളെ ഗവർണ്ണർ പിരിച്ച് വിട്ടിരുന്നു. ഇപ്പോൾ ഇതാ ഗവർണ്ണറുടെ ഈയൊരു തീരുമാനത്തിനെതിരെ കോടതിയിലേക്ക് നീങ്ങുകയാണ് കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ. ഗവർണ്ണർ സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി നിയമപരമായി ചോദ്യം ചെയ്യാൻ ആണ് സെനറ്റ് അംഗങ്ങലുടെ നീക്കം. ആ നീക്കവുമായി കേരള സെനറ്റിലെ സിപിഎം അംഗങ്ങൾ നിയമോപദേശം തേടി.
സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചത് നോട്ടീസ് നൽകാതെ എന്നാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. രണ്ട് സിപിഎം അംഗങ്ങൾ അടക്കം 15 പേരെ ഗവർണർ പിൻവലിച്ചു. ചാൻസലറെന്ന നിലയിൽ ഗവർണ്ണർ തന്നെ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അസാധാരണ നടപടിയിലൂടെ പിൻവലിക്കുകയും ചെയ്‌തത്.
വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ഗവർണ്ണർ അറിയിച്ചിരുന്നു . എന്നാൽ ഈ യോഗത്തിൽ വരാതെ വിട്ടു നിന്ന അംഗങ്ങളെയാണ് ചാൻസിലർ അയോഗ്യരാക്കിയത്. പിൻവലിക്കപ്പെട്ടവരിൽ നാല് വകുപ്പ് മേധാവിമാരും രണ്ട് പേർ സിന്റിക്കേറ്റ് അംഗങ്ങളുമാണ് .
പ്രതിനിധിയെ നിർദ്ദേശിക്കണമെന്ന അന്ത്യശാസനം ഗവർണ്ണർ കൊടുത്തിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന് ഇടത് അംഗങ്ങൾ കൂട്ടത്തോടെ വിട്ടുനിൽക്കുകയും ചെയ്തു . ഇതോടെ ക്വാറം തികയാതെ യോഗം പിരിയുകയായിരുന്നു. ഇതിന് പിന്നാലെ അസാധാരണ നടപടിയിലേക്ക് ഗവർണർ കടക്കുകയായിരുന്നു.
വിട്ടുനിന്ന അംഗങ്ങളുടെ പേരുകൾ അടക്കമുള്ള റിപ്പോർട്ട് തേടിയ ഗവർണർ ഇത് ലഭിച്ചതോടെ 'അംഗങ്ങളെ പിൻവലിക്കുന്ന' നടപടിയിലേക്ക് പോകുകയായിരുന്നു. ഇത്രയധികം സെനറ്റ് അംഗങ്ങളെ ഒറ്റയടിക്ക് ഗവർണ്ണർ പിൻവലിക്കുന്നത് ആദ്യമായിട്ടാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ചാൻസലർക്ക് താല്പര്യം നഷ്ടമായാൽ അംഗങ്ങളെ പിൻവലിക്കാമെന്ന വ്യവസ്ഥ ഇപ്പോഴുണ്ട്.
ചാന്‍സലറുടെ നോമിനികളായ 15 പേരെ പിന്‍വലിച്ച് കൊണ്ടുള്ള പ്രതികാര നടപടിയാണ് ഗവർണ്ണർ സ്വീകരിച്ചത് . അവസാനം കൂടിയ സെനറ്റ് യോഗത്തിൽ നിന്നും ചില സെനറ്റ് അംഗങ്ങൾ വിട്ടു നിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ വരികയും സെനറ്റ് യോഗം ചേരാനാകാതെ പിരിയേണ്ടിയും വന്നു. അപ്പോൾ സെനറ്റ് പ്രതിനിധിയെ അറിയിക്കാൻ കഴിഞ്ഞില്ല. വിളിച്ചുചേര്‍ത്ത സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടു നിന്നതാണ് അംഗങ്ങളെ പിന്‍വലിക്കാനുള്ള തരത്തിലേക്ക് ഗവർണറെ ചൊടിപ്പിച്ചത് .
ശനിയാഴ്ച മുതല്‍ 15 അംഗങ്ങള്‍ അയോഗ്യരാണെന്ന് കാണിച്ച് കേരള സര്‍വകലാശാല വി.സിക്ക് ചാന്‍സലറായ ഗവര്‍ണര്‍ കത്ത് നല്‍കുകയും ചെയ്തിരുന്നു . പിന്‍വലിച്ചവരില്‍ അഞ്ച് പേര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൂടിയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.വി.സി. നിയമനത്തിനായി ചാന്‍സലറായ ഗവര്‍ണര്‍ രൂപവത്കരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതു ചര്‍ച്ച ചെയ്യാനായിരുന്നു യോഗം വിളിച്ചത് ന്നാല്‍ 91 അംഗങ്ങളുള്ള സെനറ്റില്‍ പങ്കെടുക്കാനെത്തിയത് വി.സി. ഡോ. വി.പി. മഹാദേവന്‍ പിള്ളയടക്കം 13 പേര്‍ മാത്രമായിരുന്നു.
വിസിയും ഗവർണർ നാമനിർദ്ദേശം ചെയ്ത 2 പേരും 10 യുഡിഎഫ് അംഗങ്ങളും ഉൾപ്പെടെ 13 പേർ ആണ് ഉണ്ടായിരുന്നത്. ഗവർണർ നാമനിർദ്ദേശം ചെയ്ത 13 പേരിൽ 11 പേരും പ്രോ വൈസ് ചാൻസലറുംയോഗത്തിൽ ചേരാതെ വിട്ടു നിൽക്കുകയായിരുന്നു. ക്വാറം തികയ്ക്കാനുള്ള 19 പേര്‍പോലുമില്ലാത്തതിനാല്‍ യോഗം നടന്നില്ല.ആകെ സെനറ്റ് അംഗങ്ങളുടെ എണ്ണം . 103 ആണ് . നിലവിലുള്ള അംഗങ്ങൾ 91 ആണ്. ഇപ്പോഴുള്ള അംഗങ്ങളുടെ അഞ്ചിലൊന്ന് മാത്രമാണ് ക്വോറം. . നിലവിലെ വി.സി.യുടെ കാലാവധി 24-ന് പൂര്‍ത്തിയാവുകുകയാണ് . ഇത് വരെ ഗവർണ്ണറുടെ നിർദേശപ്രകാരം സെനറ്റ് പ്രതിനിധിയെ അറിയിച്ചിട്ടില്ല. സെനറ്റ് പ്രതിനിധിയെ തീരുമാനിക്കുന്ന കാര്യത്തിൽ കുറച്ച് ദിവസങ്ങളായി വിസിയും ഗവർണറും തമ്മിൽ ഉടക്കാണ്.
https://www.facebook.com/Malayalivartha


























