ഒരു വർഷം മുമ്പ് ഷാഫി മറ്റൊരു കൊലപതകം നടത്തി: മനുഷ്യ മാംസം വിൽപ്പന നടത്തി:- മൂന്നാം പ്രതി ലൈലയുടെ നിർണായക വെളിപ്പെടുത്തൽ...

ഇലന്തൂർ ഇരട്ട നരബലിയിൽ പ്രതികളുടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ഷാഫി മറ്റൊരു കൊലപാതകവും ചെയ്തിരുന്നുവെന്ന് കൂട്ടുപ്രതി ലൈല പോലീസിനോട് വെളിപ്പെടുത്തി. ഒരു വർഷം മുമ്പാണ് ഷാഫി ഇത് പറഞ്ഞതെന്ന് ലൈല പോലീസിനോട് പറഞ്ഞു. കൊലയ്ക്ക് ശേഷം മനുഷ്യ മാംസം വില്പന നടത്തിയെന്നും ഷാഫി പറഞ്ഞു. ഒരു വർഷം മുമ്പ് ഇലന്തൂരിലെ വീട്ടിൽ വെച്ചാണ് കൊലപാതകത്തെ കുറിച്ച് ഷാഫി പറഞ്ഞത്. എറണാകുളത്താണ് കൊലപതാകം നടത്തിയത്. കൃത്യത്തിന് ശേഷം മനുഷ്യമാംസം വിൽപ്പന നടത്തി. നരബലിയെപ്പറ്റി ആലോചിക്കുന്ന ഘട്ടമായിരുന്നു. ഇലന്തൂരിലെ വീടിന്‍റെ തിണ്ണിയിലിരുന്ന് സംസാരിക്കുമ്പോഴാണ് ഷാഫി ഇക്കാര്യം പറഞ്ഞതെന്നും ലൈല പറഞ്ഞു.
ലൈലയേയും ഭഗവ്ത സിംഗിനേയും വിശ്വസിപ്പിക്കാൻ താൻ പറഞ്ഞ കളളമാണിതെന്നാണ് ഷാഫി പൊലീസിനോട് പറഞ്ഞത്. അതേ സമയം പ്രതികളുടെ മൊഴി മാത്രം അടിസ്ഥാനപ്പെടുത്തിയല്ല അന്വേഷണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികൾ പറഞ്ഞതെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമെന്നും കമ്മീഷ്ണർ വ്യക്തമാക്കി.
ബലി നൽകുന്നവരുടെ മാംസം വിൽക്കാമെന്നും ഇതിലൂടെ ലക്ഷങ്ങൾ നേടാമെന്നും മുഖ്യപ്രതിയായ ഷാഫി കൂട്ടുപ്രതികളോട് പറഞ്ഞിരുന്നു. ഇരുപത് ലക്ഷം വരെ കിട്ടുമെന്നായിരുന്നു ഭഗവൽ സിംഗ് ലൈല ദമ്പതികളോട് ഇയാൾ പറഞ്ഞിരുന്നത്. കൊലപാതകം നടത്തി തൊട്ടടുത്ത ദിനം മനുഷ്യമാംസം വാങ്ങാൻ ബംഗളൂരുവിൽ നിന്ന് ആളെത്തുമെന്നും കരൾ, മാറിടം, ഹൃദയം എന്നിവയ്ക്ക് കൂടുതൽ വില കിട്ടുമെന്നും ഷാഫി പറഞ്ഞിരുന്നു.
ഇത് വിശ്വസിച്ച ലൈലയും ഭഗവൽ സിംഗും പത്ത് കിലോ മാംസം ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്തു. ശരീരഭാഗങ്ങൾ വാങ്ങാൻ ആളെത്താതായതോടെ പിന്നീട് കുഴിച്ചിടുകയായിരുന്നു. ദമ്പതികളിൽ നിന്ന് പല തവണകളായി ആറ് ലക്ഷത്തോളം രൂപയും ഷാഫി വാങ്ങിയിട്ടുണ്ട്. കൊലപാതകത്തിന്റെ പേരിൽ ഭഗവൽ സിംഗിനെ ബ്ലാക്‌മെയിൽ ചെയ്യാനും ഇയാൾ പദ്ധതിയിട്ടിരുന്നതായി വിവരമുണ്ട്.
https://www.facebook.com/Malayalivartha


























