നവംബര്‍ നാലിന് കമ്മറ്റിയുടെ കാലാവധി തീരുന്നു; വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മറ്റിയുടെ കാലാവധി മൂന്നുമാസത്തേക്ക് നീട്ടി ഗവര്‍ണര്‍

കേരള സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് വിവദങ്ങൾ കത്തി നിൽക്കുകയും പ്രതികാര നടപടികളുമായി ഗവർണ്ണർ മുന്നോട്ട് പോകുകയും അനുസരണക്കേട് കാണിച്ച് സെനറ്റ് അംഗങ്ങളും മുന്നോട്ട് പോകുകയാണ്. ഇപ്പോൾ ഇതാ അതിനിർണായകമായ ഒരു തീരുമാനം ഗവർണർ ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുകയാണ് . കേരള സര്‍വകലാശാല വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മറ്റിയുടെ കാലാവധി മൂന്നുമാസത്തേക്ക് നീട്ടാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടിരിക്കുകയാണ്.
നവംബര്‍ നാലിന് കമ്മറ്റിയുടെ കാലാവധി തീരുകയാണ്. ഈയൊരു സാഹര്യത്തിലാണ് വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മറ്റിയുടെ കാലാവധി മൂന്നുമാസത്തേക്ക് നീട്ടിയത്. മൂന്നംഗസമിതിയില്‍ കേരള സര്‍വകലാശാലയുടെ പ്രതിനിധിയെ നല്‍കിയിട്ടില്ല . എന്നാൽ രണ്ട് അംഗങ്ങളെ ഉള്‍പ്പെടുത്തി ഗവര്‍ണര്‍ സമിതി രൂപീകരിക്കുകയും ചെയ്തു. നിരന്തരമായി സര്‍വകലാശാല പ്രതിനിധിയെ നിർദേശിക്കാൻ ഗവർണ്ണർ പറഞ്ഞിട്ടും നല്‍കിയിരുന്നില്ല. നാലാം തീയതി അതായത് സേര്‍ച്ച് കമ്മറ്റിയുടെ കാലാവധി അവസാനിക്കുന്ന ദിവസം സെനറ്റ് കൂടും എന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന്റ് വാക്കുകളും ഗവര്‍ണറെ വല്ലാതെ ദേഷ്യപ്പെടുത്തിയിരുന്നു.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ഗവർണ്ണർ കഴിഞ്ഞ ദിവസം നിർണ്ണായകമായ ഒരു തീരുമാനാമെടുത്തിരുന്നു അതായത് ഗവർണറുടെ സ്ഥാനത്തിന്റെ അന്തസ്സ് കുറച്ചു കാണിച്ചാൽ മുഖ്യമന്തിക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രിമാരെ ആ സ്ഥാനത്ത് നിന്നും പിൻവലിക്കുമെന്നും ഗവർണ്ണർ മുന്നറിയിപ്പ് കൊടുത്ത് കൊണ്ടുള്ള ട്വീറ്റ് വന്നിരുന്നു.
അന്തസ് കെടുത്താൻ നോക്കിയാൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരെ പിൻ വലിക്കാൻ പോലും താൻ മടിക്കില്ലെന്നും കർശനമുന്നറിയിപ്പ് ഗവർണർ കൊടുക്കുകയുണ്ടായി . ഗവർണർ പദവിക്ക് യാതൊരു രീതിയിലുള്ള വിലയും കൽപ്പിക്കാത്ത മന്ത്രിമാരെ കുടഞ്ഞ് എറിയുന്ന തരത്തിൽ ഒരു മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. മന്ത്രിമാരിൽ സ്ഥാനത്തു നിന്നും ഇളക്കാൻ പോലും താൻ മടിക്കില്ല എന്നാണ് ഗവർണർ മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്.ട്വിറ്ററ്ററിലൂടെയാണ് അദ്ദേഹം ഈ കാര്യം ചൂണ്ടികാണിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണർ ചൂണ്ടിക്കാണിക്കുന്നത് .
വളരെ കർശനമായ മുന്നറിയിപ്പാണ് അദ്ദേഹം കൊടുത്തിരിക്കുന്നത് . നിലവിലെ വി.സി.യുടെ കാലാവധി 24-ന് പൂര്‍ത്തിയാവുകുകയാണ് . ഇത് വരെ ഗവർണ്ണറുടെ നിർദേശപ്രകാരം സെനറ്റ് പ്രതിനിധിയെ അറിയിച്ചിട്ടില്ല. സെനറ്റ് പ്രതിനിധിയെ തീരുമാനിക്കുന്ന കാര്യത്തിൽ കുറച്ച് ദിവസങ്ങളായി വിസിയും ഗവർണറും തമ്മിൽ ഉടക്കാണ്.മാത്രമല്ല ആർ ബിന്ദു ഗവർണറെ വിമർശിക്കുന്ന തരത്തിൽ ചില പരാമർശങ്ങൾ നടത്തി. ഈ ഘട്ടത്തിലാണ് മന്ത്രിമാർക്ക് ഗവർണ്ണർ മുന്നറിയിപ്പ് കൊടുത്തത്.
എന്നാൽ ഈ വിഷയത്തിൽ ഗവർണർക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ പ്രതികരിച്ചിരുന്നു . മന്ത്രിമാരെ തിരിച്ചുവിളിക്കാന്‍ ഒരു ഗവര്‍ണര്‍ക്കും അവകാശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടപ്പിലാക്കാനായി ശ്രമിക്കുന്നത് തെറ്റായ പ്രവണതയാണ്. അധികാരമില്ലാത്ത കാര്യങ്ങളിലാണ് ഗവര്‍ണര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. സര്‍വകലാശാലകളുടെ കാര്യത്തിലുള്ള ഇടപെടലുകളും അമിതാധികാര സ്വഭാവത്തോടുകൂടെയുള്ളതാണെന്നും എം.വി.ഗോവിന്ദന്‍ പറയുകയുണ്ടായി.
കോൺസ്റ്റിട്യൂഷന് വിരുദ്ധമായ ഇത്തരം നിലപാടുകളെ ചെറുത്തുതോല്‍പ്പിക്കണം. ഗവര്‍ണര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റു പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഈ വിഷയത്തിൽ പ്രതികരിച്ച പ്രതിപക്ഷ നേതാവും രംഗത്ത് വന്നിരിക്കുകയാണ്. ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാനുള്ള അവകാശം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാർ വീഴ്ചകളുടെ പേരിൽ മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ഗവർണർക്ക് കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു
https://www.facebook.com/Malayalivartha


























