ജിഷ കൊല്ലപ്പെട്ടത് നരബലിക്കിടെ...? പിന്നിൽ ഷാഫിയോ? ജിഷയെ കൊന്ന രീതി ഇലന്തൂരിലേതിന് സാമാനം: ഷാഫിയുടേത് സ്ത്രീകളുടെ ലൈംഗിക ഭാഗത്ത് കത്തിയും കമ്പിയും കുത്തിയിറക്കുന്ന മോഡസ് ഓപ്പറാണ്ടി...

2016 ഏപ്രിൽ 28ന് ആണ് പെരുമ്പാവൂർ വട്ടോളിപ്പടി കനാൽ ബണ്ടിൽ താമസിക്കുന്ന ജിഷയെ (29) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ജിഷയുടെ ശരീരത്തിൽ മർദനമേറ്റതിന്റെയും കഴുത്തിൽ കുത്തേറ്റതിന്റെയും അടയാളങ്ങൾ കണ്ടെത്തിയിരുന്നു. പീഡിപ്പിക്കപ്പെട്ടതിന് ശേഷമായിരുന്നു കൊലപാതകം. ജിഷയുടെ ശരീരത്തിൽ 38 മുറിവുകളേറ്റതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ക്രൂരമായ ആക്രമണവും പീഡനവും മൂലമായിരുന്നു ജിഷയുടെ മരണം. ജൂൺ 16ന് പ്രതി, അസം സ്വദേശി അമീറുൾ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അമീറുൾ കുറ്റം സമ്മതിച്ചിട്ടുമില്ല. ഇലന്തൂർ നരബലിക്കേസിന്റെ സാഹചര്യത്തിൽ ഈ കൊലപാതകത്തിന് പിന്നിൽ ഷാഫിയാകാം എന്ന് വാദിക്കുകയാണ് റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായ ജോർജ് ജോസഫ്.
ജിഷ വധക്കേസിലെ പ്രതി ഇലന്തൂർ നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫിയാകാൻ സാധ്യത ഏറെയാണെന്നാണ് അദ്ദേഹം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തുന്നത്. ജിഷ കേസ് പ്രതി അമീറുൽ ഇസ്ലാം നിരപാധിയാണെങ്കിൽ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിഷയെ കൊന്ന രീതിയും ഇലന്തൂരിലേതിന് സമാനമാണ്. മുഹമ്മദ് ഷാഫി നേരത്തെ കൊലപ്പെടുത്തിയ 75-കാരിയെ കൊന്ന സംഭവവും സമാനമാണ്. സ്ത്രീകളുടെ ലൈംഗീക ഭാഗത്ത് കത്തിയും കമ്പിയും കുത്തിയിറക്കുന്ന രീതിയാണ് ഷാഫിയുടെ മോഡസ് ഓപ്പറാണ്ടി. ജിഷ കേസിൽ അന്ന് തന്നെ ഇയാൾ തന്നെയാകാനാണ് സാധ്യതയെന്നും വ്യക്തമാക്കിയിരുന്നു. പോലീസ് അന്വേഷണത്തെയും കണ്ടെത്തലിനെയും അന്നു തന്നെ എതിർത്തിരുന്നു. ജിഷയുടെ മൃതദേഹത്തിൽനിന്ന് കണ്ടെത്തിയ ചോരയിൽ 90 ശതമാനത്തിലേറെയും ആൽക്കഹോളിന്റെ സാന്നിധ്യമുണ്ടായിരുന്നു. ജിഷയെ കൊലപ്പെടുത്തിയ സ്ഥലത്തുതന്നെയാണ് മുഹമ്മദ് ഷാഫി താമസിച്ചിരുന്നതെന്നും ജോർജ് ജോസഫ് പറഞ്ഞു.
ജിഷയേ കൊലപ്പെടുത്തിയതിൽ ശിക്ഷിക്കപ്പെട്ട അമീറുൾ ഇസ്ലാം എന്ന ആസാം സ്വദേശി മാത്രമല്ല ഈ കേസിൽ പ്രതി എന്നും ഒന്നിലധികം ആളുകൾ ഉണ്ട് എന്നും അന്നും ഇന്നും നിലക്കാത്ത ചർച്ചകളാണ്. പെരുമ്പാവൂർ ജിഷയുടെ ക്രൂരമായ കൊലപാതകത്തിനു ഇലവന്തൂരിലെ നരബലിയുമായി ഉള്ള ബന്ധങ്ങൾ ഇങ്ങിനെയാണ്. തല അറുത്തിരുന്നു. സ്വകാര്യ അവയവങ്ങൾ തകർത്തിരുന്നു, സ്വകാര്യ ഭാഗത്ത് വലിയ മുറിവുകൾ ഉണ്ടാക്കുകയും തകർക്കുകയും ചെയ്തു.വയറിലും, കഴുത്തിലും, മുറിവുകൾ ഉണ്ടാക്കി പിളർത്തിയ നിലയിൽ ആയിരുന്നു. കുടല്മാല മുറിയുകയും പുറത്ത് വരികയും ചെയ്തു. ഇതിനെല്ലാം പുറമേ നെഞ്ചിൽ ആഴത്തിൽ വെട്ടി മുറിപാട് ഉണ്ടാക്കി. 30 ലധികം ഭാഗത്തായിരുന്നു ജിഷയുടെ ശരീരം വെട്ടി മുറിച്ചത്.
ഇലവന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ മാംസം കറി വയ്ച്ച് ഭക്ഷിച്ചത് ഒഴിച്ചാൽ മറ്റ് എല്ലാം ഏതാണ് സാദൃശ്യമുണ്ട്. എന്നാൽ അന്ന് മുതൽ ഇത്തരത്തിൽ ഒരു കൊലപാതകം എന്തിന് നടന്നു എന്നതിനു ഉത്തരം ആർക്കും ലഭിച്ചിരുന്നില്ല. ഒരു പെൺകുട്ടിയെ കൊലപ്പെടുത്താൽ ഇത്ര അധികം മാരക മുറിവുകൾ ഉണ്ടാക്കുക. കൊലപാതകം കഴിഞ്ഞ് മൃതദേഹം പൈശാചികമായ വിധം വെട്ടി നുറുക്കുക. ലൈംഗീക അവയവങ്ങൾ മുറിച്ചെടുക്കുകയും തകർക്കുകയും ചെയ്യുക, സ്തനങ്ങൾ മുറിക്കുക..ഇവയെല്ലാം ഒരു പ്രത്യേകതരം അന്ധവിശ്വാസം നടപ്പാക്കലിന്റെ ഭാഗമായിരുന്നു എന്ന് വേണം കരുതാൻ. ഇപ്പോൾ നരബലി കേസിൽ അറസ്റ്റിലായ മുഹമദ് ഷാഫി പെരുമ്പാവൂരിലെ താമസക്കാരനായിരുന്നു. അതിനാൽ തന്നെ അന്യ സംസ്ഥാന തൊഴിലാളികളെ ജിഷയുടെ കൊലപാതകത്തിന് ഉപയോഗിച്ചിരിക്കാം എന്നും കരുതുന്നു.
ഇലന്തൂരിലെ ഭഗവൽ സിംഗിന്‍റെ വീടിനുളളിൽ നടന്നതത്രയും പുറത്തുവരുമ്പോഴാണ് റോസ്‍ലിനും പദ്മയും അനുഭവിച്ച മരണവേദന പുറംലോകമറിയുന്നത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് റോസ്‍ലിനെ കൊലപ്പെടുത്തുന്നത്. കൈയും കാലും കട്ടിലിന്‍റെ നാല് വശങ്ങളിലായി കെട്ടിയിട്ടു. വായിൽ തുണി തിരുകി. ശരീരം മുഴുവൻ കറിക്കത്തികൊണ്ട് വരഞ്ഞത് ഒന്നാം പ്രതി ഷാഫിയാണ്. എല്ലാം കണ്ടുകൊണ്ട് നിന്ന് ലൈലയുടെ കൈയ്യിലേക്ക് കത്തി പിടിപ്പിച്ചതും ഷാഫി തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. പിന്നെ ലൈലയും റോസ്‍ലിന്‍റെ സ്വകാര്യ ഭാഗങ്ങളിലടക്കം അതിക്രൂരമായി മർദിച്ചു. തെളിവെടുപ്പിനിടെയാണ് പ്രതികൾ ഇക്കാര്യങ്ങൾ പറഞ്ഞത്.
നേരത്തെ തയാറാക്കിവെച്ച കറിമസാല അടുക്കളയിൽ നിന്ന് എടുത്തുകൊണ്ടുവന്നത് ഭഗവൽസിംഗ്. ഇറച്ചി മസാലപ്പൊടിയ്ക്കൊപ്പം കറുവാപ്പട്ടയും ഗ്രാമ്പുവും കൂടി ചേർത്തിരുന്നെന്നാണ് ഭഗവൽ സിംഗ് പൊലീസിനോട് പറഞ്ഞത്. പിന്നീട് റോസ്‍ലിന്‍റെ മുറിപ്പാടുകളിൽ മുളക് തേച്ചുപിടിപ്പിച്ചു. വേദനയിൽ ഞരങ്ങിയ റോസ്‍ലിന്‍റെ ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തിരുകിയ തുണിയ്ക്ക് മുകളിൽ പ്ലാസ്റ്റർ ഒട്ടിച്ചുവെന്നും പ്രതികള്‍ വെളിപ്പെടുത്തി. ഇര വേദനയനുഭവിച്ച് മരിക്കുന്നത് നരബലിയുടെ പുണ്യം കൂട്ടുമെന്നാണ് ഷാഫി കൂട്ടുപ്രതികളോട് പറഞ്ഞിരുന്നത്. ഇത്രയൊക്കെ പീഡിപ്പിച്ചിട്ടും റോസ്‍ലിന്‍റെ ജീവന്‍റെ ബാക്കി ശേഷിച്ചതോടെ ലൈലയും ഷാഫിയും ചേർന്ന് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങളാണ് റോസ്‍ലിന്‍റെ മരണശേഷവും ഇലന്തൂരെ വീട്ടിൽ തുടർന്നത്.
https://www.facebook.com/Malayalivartha























