'അധികാരവും മണി പവറും ഉണ്ടെങ്കിൽ എന്ത് ഊളത്തരവും കാട്ടി പിടിച്ചുനില്ക്കാമെന്ന എൽദോസിൻ്റെ ഹുങ്കിൻ്റെ കൊമ്പ് ഒടിഞ്ഞതിൽ സന്തോഷം. ഒപ്പം നമ്മൾ വോട്ട് കുത്തി അധികാരത്തിലേറ്റുന്നവന് പദവിയും പണവും വന്നാലും സംസ്കാരം വരുന്നില്ലെന്ന് ഒരിക്കൽ കൂടി പാഠമാകുന്നു എൽദോസ് വിഷയം...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

സ്ത്രീ പരാതി നല്കിയിട്ടും എത്രയോ ദിവസം ആ പീഡകൻ കേരളത്തിൽ പോലീസിൻ്റെ മൂക്കിനു താഴെ തന്നെയുണ്ടായിരുന്നു. എന്നിട്ടും അയാളെ പിടിക്കാൻ കഴിയാത്തത് ആരുടെ പിടിപ്പുകേട്? ആഭ്യന്തരം സുധാകരൻ്റെയോ സതീശൻ്റെയോ പോക്കറ്റിൽ അല്ലല്ലോ. സ്ത്രീസുരക്ഷയ്ക്ക് അമ്പത് ലക്ഷത്തിൻ്റെ മതിലുകെട്ടിയ ഇരട്ടച്ചങ്കുള്ള സഖാവിൻ്റെ കൈയ്യിലല്ലേ? എന്ന് ചോദിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഏത് പീഡനം വന്നാലും പോസ്റ്റിടുന്ന നിങ്ങൾ എന്തേ എൽദോസിനെ കുറിച്ച് പോസ്റ്റ് ഇടാത്തതെന്ന് ചില സാത്വിക കമ്മുകളും കുറേ അന്തംകമ്മി-കമ്മിണികളും കമൻ്റായും മെസഞ്ചറു വഴിയും ചോദിച്ചിരുന്നു. ഒരു പോസ്റ്റായി ഇടാനും വേണ്ടി സെൻസേഷണൽ ഇഷ്യു ആയി തോന്നിയില്ല എൽദോസിനെതിരെ ആ സ്ത്രീ നല്കിയ ആദ്യ പരാതി. ഒപ്പം അയാളുടെ പാർട്ടി നേതൃത്വം ആ പരാതിയിൽ കഴമ്പില്ലെന്നോ എൽദോസ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നോ തുടങ്ങിയ ക്യാപ്സ്യൂളുകൾ ഒന്നും ഇറക്കിയതുമില്ല. പകരം അയാൾ കുറ്റകാരനാണോ എന്ന് കോടതി തീരുമാനിക്കട്ടെ എന്നും അതുവരെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുമെന്നും പാർട്ടിയുടെ നേതൃത്വം പരസ്യമായി പ്രസ്താവിച്ചു. ഇവിടെയാണ് പി.കെ.ശശി സഖാവിൻ്റെ പീഡനവിഷയത്തിൽ ഇടതുപക്ഷം സ്വീകരിച്ച ആ അടവ് നയം ഓർക്കേണ്ടത്.
കോവളത്ത് എൽദോസിനൊപ്പം എത്തിയ തന്നെ ആളുകളുടെ മുന്നിൽ വച്ച് MLA മർദിച്ചു എന്നതായിരുന്നു ആദ്യ പരാതി. പിന്നീടാണല്ലോ പീഡനപരാതി വന്നത്. MLA ഒരു സ്ത്രീയെ തല്ലിയാൽ കേസെടുക്കേണ്ടത് പോലീസാണ്. ശേഷം പീഡനപരാതി വന്നാൽ കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ടത് കേരള പോലീസാണ്. ആ സ്ത്രീ പരാതി നല്കിയിട്ടും എത്രയോ ദിവസം ആ പീഡകൻ ഖേറളത്തിൽ പോലീസിൻ്റെ മൂക്കിനു താഴെ തന്നെയുണ്ടായിരുന്നു. എന്നിട്ടും അയാളെ പിടിക്കാൻ കഴിയാത്തത് ആരുടെ പിടിപ്പുകേട്? ആഭ്യന്തരം സുധാകരൻ്റെയോ സതീശൻ്റെയോ പോക്കറ്റിൽ അല്ലല്ലോ. സ്ത്രീസുരക്ഷയ്ക്ക് അമ്പത് ലക്ഷത്തിൻ്റെ മതിലുകെട്ടിയ ഇരട്ടച്ചങ്കുള്ള സഖാവിൻ്റെ കൈയ്യിലല്ലേ?
പിന്നെ ഈ വിഷയത്തിന്മേൽ പ്രതികരിക്കാൻ കമ്മികൾക്കും കമ്മിണികൾക്കും എന്ത് ധാർമ്മികതയാണുള്ളത്? ഇപ്പോൾ ഇടതോരം ചേർന്നു നടക്കുന്ന ഗണേഷ് കുമാറിനെതിരെ സ്വന്തം പാർട്ടി ആചാര്യൻ പറഞ്ഞത് അപ്പാടെ വിഴുങ്ങി സിന്ദാവാ വിളിച്ചു നടക്കുന്നവർക്ക് എൽദോസിനെ ട്രോളാൻ എങ്ങനെ കഴിയും? ആദ്യം അയാളെ പോലീസ് അറസ്റ്റ് ചെയ്ത് നിയമം നടപ്പാക്കട്ടെ കേരള പോലീസ്. പിന്നെ ഈ നാറിയ വിഷയത്തിൽ അവൾക്കൊപ്പം കൂടാനൊന്നും തീരെ താല്പര്യമില്ല.
ഭാര്യയും കുട്ടിയും ഉണ്ടെന്നറിഞ്ഞിട്ടും ഊളയായ ഒരുത്തൻ ഒന്ന് ചിരിച്ചാൽ, അവൻ്റെ മണിപവറും പ്രിവിലേജും കണ്ട് ലിവിംഗ് റിലേഷനിലാവുന്ന " ഒരുത്തി"കളെ പിന്നീട് അതിജീവിതയാക്കുന്ന ആ ഓഞ്ഞ ഏർപ്പാടിന് ഒപ്പം ചേരുന്നില്ല. അധികാരവും മണി പവറും ഉണ്ടെങ്കിൽ എന്ത് ഊളത്തരവും കാട്ടി പിടിച്ചുനില്ക്കാമെന്ന എൽദോസിൻ്റെ ഹുങ്കിൻ്റെ കൊമ്പ് ഒടിഞ്ഞതിൽ സന്തോഷം. ഒപ്പം നമ്മൾ വോട്ട് കുത്തി അധികാരത്തിലേറ്റുന്നവന് പദവിയും പണവും വന്നാലും സംസ്കാരം വരുന്നില്ലെന്ന് ഒരിക്കൽ കൂടി പാഠമാകുന്നു എൽദോസ് വിഷയം.
https://www.facebook.com/Malayalivartha























