'സംവരണമില്ലായിരുന്നുവെങ്കിൽ വെറും മണ്ഡലം കമ്മിറ്റിയിൽ കിടന്ന് അത്തള പിത്തള പാടുമായിരുന്ന കൊടിക്കുന്നിൽ സുരേഷ് പോലുള്ള മൂന്നാംകിട ഇരവാദക്കാരൻ്റെ കരണക്കുറ്റിക്ക് കിട്ടിയ അടിയായി കണക്കാക്കുന്നു ആ ആയിരത്തിലേറെ വോട്ടുകൾ...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞടുക്കപെട്ടിരിക്കുകയാണ്. എണ്ണായിരത്തിനടുത്ത് വോട്ടുകൾ നേടിയാണ് ഖാർഗെയുടെ വിജയം. 1072 വോട്ടുകളാണ് എതിർ സ്ഥാനാർത്ഥിയായ ശശി തരൂർ നേടിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഇപ്പോഴിതാ ശശി തരൂരിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
തോറ്റാലും താരമാണ് ഇദ്ദേഹം! ഇദ്ദേഹം നേടിയ ആയിരത്തില്പരം വോട്ടുകൾ കേരളത്തിലെ കടൽക്കിഴവന്മാരായ ഖാൻഗ്രസ്സ് നേതാക്കന്മാരുടെ കരണത്തേറ്റ പ്രഹരമാണ്. സംവരണമില്ലായിരുന്നുവെങ്കിൽ വെറും മണ്ഡലം കമ്മിറ്റിയിൽ കിടന്ന് അത്തള പിത്തള പാടുമായിരുന്ന കൊടിക്കുന്നിൽ സുരേഷ് പോലുള്ള മൂന്നാംകിട ഇരവാദക്കാരൻ്റെ കരണക്കുറ്റിക്ക് കിട്ടിയ അടിയായി കണക്കാക്കുന്നു ആ ആയിരത്തിലേറെ വോട്ടുകൾ.
സത്യത്തിൽ തോറ്റത് ഇവിടുത്തെ കാലുവാരികളായ കോൺഗ്രസ്സ് നേതാക്കന്മാരാണ്. ഇവറ്റകളുടെ ഉള്ളിലെ അടുക്കള - പാത്രം മെഴുകൽ രാഷ്ട്രീയം പുറത്ത് വെളിപ്പെടുത്തിക്കാൻ ശ്രീ. തരൂരിന് കഴിഞ്ഞു. മല്ലികാര്‍ജുന്‍ ഖാർഗെ അടിയുറച്ച കോൺഗ്രസ് നേതാവാണ്. പക്ഷേ "ജി മേഡം" എന്ന് പറയാനേ അദ്ദേഹത്തിന് ആകൂ.അതാണ് ശീലവും! "സീ മേഡം" എന്ന് പറഞ്ഞ ആർഗ്യൂ ചെയ്യുന്ന ഒരാളെയായിരുന്നു ഈ പ്രസ്ഥാനത്തിന് ആവശ്യം. ആ ആവശ്യത്തിനെയാണ് കടൽകിഴവന്മാരും അടുക്കള നിരങ്ങികളും ഒത്തുച്ചേർന്ന് നിരാകരിച്ചത്.
ഒരു കാര്യം വ്യക്തമാണ്. ICU വിൽ കിടന്ന പ്രസ്ഥാനത്തെ ജനറൽ വാർഡിലേയ്ക്കും പിന്നീട് ഡിസ്ചാർജ് ചെയ്യിച്ച് നോർമൽ ലൈഫിലേയ്ക്കും എത്തിക്കാൻ ശ്രീ. തരൂർ ജി ശ്രമിച്ചു. പക്ഷേ കേരളത്തിലെ നേതാക്കൾ പാലം വലിച്ച് ICU വിൽ നിന്നും നേരെ മോർച്ചറിയിലേയ്ക്ക് എത്തിച്ചു.തരൂർജീ, എന്നും ഇഷ്ടം ; ആദ
https://www.facebook.com/Malayalivartha























