Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

എല്ലാം പൊളിച്ചടുക്കും... 9 വി.സിമാര്‍ ഇന്ന് 11.30നകം രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം കേള്‍ക്കില്ല; നിയമപരമായി ഗവര്‍ണര്‍ക്ക് പുറത്താക്കണമെങ്കില്‍ കാണിക്കല്‍ നോട്ടീസ്, സിറ്റിംഗ് ജഡ്ജിയുടെ പ്രത്യേക കമ്മിഷന്‍ എന്നിവ വേണം; ഇതൊന്നുമില്ലാതെ പുറത്താക്കാന്‍ അസാധാരണ നീക്കം

24 OCTOBER 2022 08:49 AM IST
മലയാളി വാര്‍ത്ത

യു.ജി.സി ചട്ടം പാലിക്കാതെ നിയമിതരായ സംസ്ഥാനത്തെ ഒമ്പത് വൈസ് ചാന്‍സലര്‍മാരുടെ രാജി ഇന്ന് രാവിലെ 11.30 മുമ്പ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം രാജി വച്ച് കീഴടങ്ങേണ്ടെന്ന് സര്‍ക്കാര്‍. ഇതോടെ, സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് എല്ലാ അതിരും ലംഘിച്ച് പുതിയ തലത്തിലെത്തി.

സര്‍ക്കാര്‍ തന്ത്രം ഇങ്ങനെയാണ്. വി.സിമാരെ രാജി വയ്പ്പിക്കാതിരിക്കുക. രാജി വച്ചില്ലെങ്കില്‍ പുറത്താക്കാതിരിക്കാന്‍ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം. സിറ്റിംഗ് ജഡ്ജിയുടെ പ്രത്യേക കമ്മിഷന്‍ വി.സിമാരെ കേള്‍ക്കണം. ഇന്ന് രാവില 11.30ന് മുമ്പ് ഇതൊക്കെ സാദ്ധ്യമല്ല.

എന്നാല്‍ ഗവര്‍ണറുടെ നീക്കം പ്രധാനമാണ്. സുപ്രീംകോടതി വിധിയോടെ ഈ വി.സിമാര്‍ അയോഗ്യരായിക്കഴിഞ്ഞു. രാജിവച്ചില്ലെങ്കില്‍ പുറത്താക്കാം. അതിന് പതിവ് നടപടി ക്രമമൊന്നും നോക്കേണ്ട. പകരം ചുമതല നല്‍കാന്‍ പ്രൊഫസര്‍മാരുടെ പാനല്‍ ശേഖരിച്ചിട്ടുണ്ട്.

കേരള, മഹാത്മാഗാന്ധി, കൊച്ചി ശാസ്ത്രസാങ്കേതികം, കണ്ണൂര്‍, കാലിക്കറ്റ്, ഫിഷറീസ്, ശ്രീ ശങ്കരാചാര്യ, എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതികം, കാലടി സംസ്‌കൃതം, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം വി.സിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.എം.എസ്.രാജശ്രീയെ അയോഗ്യയാക്കിയ സുപ്രീംകോടതി ഉത്തരവ് ആയുധമാക്കിയാണ് ഗവര്‍ണറുടെ നീക്കം.

ഇന്ന് അര്‍ദ്ധരാത്രിയോടെ കാലാവധി തീരുന്ന കേരള വി.സി പ്രൊഫ. വി.പി. മഹാദേവന്‍ പിള്ളയും ഇവരില്‍പ്പെടുന്നു. സര്‍വീസ് തീരുന്നതിന് മണിക്കൂറുകള്‍ മുമ്പ് പുറത്താക്കപ്പെട്ടാലും അദ്ദേഹത്തിന് ആനുകൂല്യങ്ങള്‍ നഷ്ടമാകും.

ഡല്‍ഹിയില്‍ നിന്ന് ഇന്നലെയെത്തിയ ഗവര്‍ണര്‍ ഒമ്പത് വി.സിമാര്‍ക്കും ഇ-മെയിലിലൂടെയും ഫാക്‌സ് വഴിയും നിര്‍ദ്ദേശം കൈമാറി. പിന്നാലെ, രാജ്ഭവന്‍ പി.ആര്‍.ഒ ഇക്കാര്യം ട്വിറ്റര്‍ വഴി പുറത്തുവിട്ടു. ചരിത്രത്തിലാദ്യമായാണ് വി.സിമാരോട് ഗവര്‍ണര്‍ ഒരുമിച്ച് രാജി ആവശ്യപ്പെടുന്നത്.

ഗവര്‍ണര്‍ക്കെതിരെ പരസ്യപ്രക്ഷോഭത്തിന് ഇടതുമുന്നണി തീരുമാനിച്ചതിന് പിന്നാലെയാണ് നടപടിയെന്നതും ശ്രദ്ധേയം. സാങ്കേതിക സര്‍വകലാശാലാ വി.സിയുടെ നിയമനം യു.ജി.സി ചട്ടത്തിന് വിരുദ്ധമെന്ന് വിലയിരുത്തി സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് റദ്ദാക്കിയത്. ഇതിനെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജിക്ക് തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്ര നിയമവും സംസ്ഥാന നിയമവും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ കേന്ദ്ര നിയമമാകും നിലനില്‍ക്കുകയെന്ന ഭരണഘടനാ അനുച്ഛേദം 254 ചൂണ്ടിക്കാട്ടിയാണ് ഡോ. രാജശ്രീയുടെ നിയമനം റദ്ദാക്കിയത്. ഇതോടെ ഈ വിധി രാജ്യത്തിന്റെ നിയമമായി. ഇതാണ് ഗവര്‍ണര്‍ പിടിവള്ളിയാക്കിയത്.

വി.സി നിയമനത്തിനായി മൂന്നില്‍ കുറയാതെ പേരുകളുള്ള പാനലാണ് സെര്‍ച്ച് കമ്മിറ്റി ചാന്‍സലര്‍ക്ക് നല്‍കേണ്ടത്. ഒരു പേര് മാത്രം നല്‍കിയതും, സുപ്രീംകോടതിയുടെ നടപടിക്ക് കാരണമായി. സര്‍വകലാശാലകളില്‍ യു.ജി.സി നിയമമേ നിലനില്‍ക്കൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു. ചട്ട ലംഘനം രണ്ട് സെര്‍ച്ച് കമ്മിറ്റിയില്‍ ഒറ്റപ്പേര് മാത്രം ഉള്‍പ്പെടുത്തി, അക്കാഡമിക് വിദഗ്ദ്ധനില്ലാതെ സെര്‍ച്ച് കമ്മിറ്റിയുണ്ടാക്കി എന്നിങ്ങനെ യു.ജി.സി ചട്ടലംഘനം രണ്ടെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നത്.

കേരള, മഹാത്മാഗാന്ധി, ഫിഷറീസ്, കണ്ണൂര്‍, സാങ്കേതികം, സംസ്‌കൃതം സര്‍വകലാശാലകളില്‍ സെര്‍ച്ച് കമ്മിറ്റിയില്‍ ഒറ്റപ്പേര് മാത്രം. മലയാളം, കാലിക്കറ്റ്, കുസാറ്റ് സര്‍വകലാശാലകളില്‍ അക്കാഡമിക് വിദഗ്ദ്ധരില്ലാത്ത കമ്മിറ്റിയും.

ഡോ. എം.എസ്. രാജശ്രിയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെ, സാങ്കേതിക സര്‍വകലാശാലാ വി.സിയുടെ താത്കാലിക ചുമതല ഡിജിറ്റല്‍ സര്‍വകലാശാലാ വി.സി ഡോ. സജി ഗോപിനാഥിന് കൈമാറാനുള്ള ശുപാര്‍ശ രാജ്ഭവന് സര്‍ക്കാര്‍ കൈമാറിയതും ഗവര്‍ണറുടെ നീക്കത്തിന് ആയുധമായി. ശനിയാഴ്ചയാണ് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയി ശുപാര്‍ശ ചാന്‍സലറുടെ അംഗീകാരത്തിനായി അയച്ചത്. ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവ് സര്‍ക്കാരും അംഗീകരിച്ച സ്ഥിതിക്ക് യു.ജി.സി ചട്ടലംഘനമുള്ള എല്ലാ സര്‍വകലാശാലകളെയും പിടികൂടുകയായിരുന്നു.

അതേസമയം രാജിവയ്ക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. വൈസ് ചാന്‍സലറെ എങ്ങനെയാണ് പിരിച്ചു വിടേണ്ടതെന്ന് യു.ജി.സി റെഗുലേഷനില്‍ പറയുന്നില്ല. ആ സാഹചര്യത്തില്‍ സര്‍വകലാശാല ആക്ട് ആണ് നിലനില്‍ക്കുക. ആക്ട് പ്രകാരം സ്വഭാവദൂഷ്യം, സാമ്പത്തികക്രമക്കേട് എന്നിവയാണ് വൈസ് ചാന്‍സലറെ പുറത്താക്കാനുള്ള കാരണങ്ങള്‍. മുന്‍കൂട്ടി നോട്ടീസ് നല്‍കുകയും വി.സിയുടെ വിശദീകരണം കേള്‍ക്കുകയും വേണം. പ്രശ്‌നം പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ച് അവരുടെ നിര്‍ദേശപ്രകാരം മാത്രമേ പുറത്താക്കാനാവൂ എന്നാണ് പറയുന്നത്. ഗവര്‍ണര്‍ക്കെതിരെ കണ്ണൂര്‍ വിസി പത്രസമ്മേളനം നടത്തിയും ചട്ടലംഘനമായി ചൂണ്ടിക്കാട്ടും. എന്തായാലും ഇന്നത്തെ ദിവസം പലതും നടക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (8 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (8 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (9 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (9 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (10 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (10 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (10 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (11 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (11 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (11 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (11 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (11 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (12 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (14 hours ago)

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (14 hours ago)

Malayali Vartha Recommends