ഇരട്ട നരബലിയ്ക്ക് പിന്നിൽ പ്രതികളുടെ ലക്ഷ്യങ്ങൾ രണ്ട്; ലൈംഗിക സംതൃപ്തിയും. സാമ്പത്തിക ഉന്നമനവും ഷാഫി ലക്ഷ്യമിട്ടപ്പോൾ, ലൈംഗിക വൈകൃതങ്ങൾ നടപ്പിലാക്കാൻ സ്ത്രീയെ വേണമെന്ന് ഭഗവൽ സിംഗ്: ആഭിചാരക്രിയകളിൽ അതീവ തല്പരനായിരുന്ന ഭഗവൽസിംഗ് നരബലി നടപ്പിലാക്കി:- നാലാമന്റെ ലക്ഷ്യം മറ്റൊന്ന്...?

ഇലന്തൂർ ഇരട്ട നരബലിക്കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്ന് പ്രതികളെ അറസ്റ്റ് ചെയ്യാൻ നീക്കവുമായി അന്വേഷണസംഘം. കേസിൽ മൂന്ന് പ്രതികൾ മാത്രമാണെന്ന നിലയിൽ മുന്നോട്ട് പോയിരുന്ന കേസിൽ വീണ്ടും ഒരു അറസ്റ്റിനു സാധ്യത മുന്നിൽക്കണ്ടാണ് ഈ നീക്കം. 2019 കാലയളവുമുതൽ ഭഗവൽ സിംഗുമായും, ലൈലയുമായും ഷാഫിയ്ക്ക് ബന്ധമുണ്ടായിരുന്നു. എന്നാൽ 2020ൽ 75കാരിയെ പീഡിപ്പിച്ച കേസിൽ ഷാഫി ജയിലിലാകുമ്പോഴും ശ്രീദേവി ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഭഗവൽ സിംഗുമായും ലൈലയുമായും നിരന്തരം ചാറ്റുകൾ നടന്നിരുന്നു.
ശബ്ദ സന്ദേശങ്ങളിലൂടെയും മെസഞ്ചറിലൂടെയുമാണ് ചാറ്റുകൾ നടന്നത്. ഇതാണ് കേസിൽ നിർണായക വഴിത്തിരിവായത്. ഷാഫിയുടെ ബുദ്ധി തന്നെയായിരുന്നു ഇതിന് പിന്നിൽ. ചാറ്റുകൾ കൃത്യമായി സുഹൃത്ത് വഴി നടന്നിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും, നാലാമനാണ് ഈ ക്രൈമിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിരിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്യുന്നതോടെ ഇലന്തൂർ കേസിൽ വീണ്ടും ചുരുളുകളഴിയും.
അതേ സമയം, ഇരട്ട നരബലിയ്ക്ക് പിന്നിൽ ഒന്നും രണ്ടും മൂന്നും പ്രതികളുടെ ലക്ഷ്യങ്ങൾ രണ്ടായിരുന്നു. ഷാഫി ലക്ഷ്യമിട്ടിരുന്നത് ലൈംഗിക സംതൃപ്തിയും. സാമ്പത്തിക ഉന്നമനവുമായിരുന്നു. കൊലപാതകങ്ങളിലൂടെ സാമ്പത്തിക ഉന്നമനം, എന്ന് പറഞ്ഞാൽ ഇരകളുടെ സ്വർണാഭരണങ്ങൾ, ഇവരുടെ കൈവശമുണ്ടായിരുന്ന പണം എന്നിവ തട്ടിയെടുക്കുക, ലൈലയെയും ഭഗവൽ സിംഗിനെയും ചൂഷണം ചെയ്ത് ഭീഷണിപ്പെടുത്തി സ്വത്ത് വകകൾ കൈവശപ്പെടുത്തുക എന്ന ലക്ഷ്യവും, ഇരകളെ ക്രൂരമായി വേട്ടയാടി പീഡിപ്പിച്ച് സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവേൽപ്പിക്കുക, അത് കണ്ട് സംതൃപ്തിയടയുക എന്നിങ്ങനെയായിരുന്നു ഷാഫിയുടെ ലക്ഷ്യങ്ങൾ.
എന്നാൽ ഭഗവൽ സിംഗിന്റെയും ലൈലയുടെയും ലക്ഷ്യങ്ങൾ നേരെ മറിച്ചായിരുന്നു. ഒന്നാമതായി അവർ പറയുന്നത് ഭഗവൽസിംഗിന് ആഭിചാര ക്രിയകളോടും ദുർമന്ത്രവാദങ്ങളോടും അതീവ തല്പരനായിരുന്നു. ഇതിലൂടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടാണ് ഇത് നടപ്പിലാക്കാൻ സ്ത്രീകളെ എത്തിച്ചതും, നരബലി നടപ്പിലാക്കിയതും. എന്നാൽ രണ്ടാമത്തെ ലക്ഷ്യം ഭഗവൽസിംഗിന്റെ ലൈംഗിക വൈകൃതങ്ങൾ സ്ത്രീകളുടെമേൽ നടപ്പിലാക്കുക എന്ന ലക്ഷ്യമായിരുന്നു. ലൈലയെ അല്ലാതെ, മറ്റൊരാളിൽ ആ വൈകൃതങ്ങൾ നടപ്പിലാക്കണമെന്ന് ഭഗവൽസിംഗ് ഇതിലൂടെ തീരുമാനിച്ചിരുന്നു. മറ്റ് ലക്ഷ്യങ്ങൾ പ്രതികൾക്ക് ഇല്ലെങ്കിലും അറസ്റ്റിലാകാൻ പോകുന്ന നാലാമന്റെ ലക്ഷ്യം മറ്റെന്തെങ്കിലും ആണോ എന്നാണ് ഇനി അന്വേഷണ സംഘത്തിന്റെ മുന്നിലുള്ളത്.
ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷമായിരുന്നു ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ വഴി ഭഗവൽസിംഗിനെ നരബലിയിൽ ഷാഫി വീഴ്ത്തിയത്. ആഭിചാര ക്രിയകളിൽ അഗ്രഗണ്യനായ സിദ്ധനായി മുരുകദാസിനെ ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ശ്രീദേവി പരിചയപ്പെടുത്തി ഇയാളുടെ അരുമ ശിഷ്യനായിട്ടായിരുന്നു ഷാഫിയുടെ കടന്നുവരവ്. ഷാഫിയെ ആഭിചാര ക്രിയ, നരബലി എന്ന ആശയങ്ങളിലേക് നയിച്ചതിൽ ജയിൽ വാസകാലം പ്രധാന ഘടകമായെന്ന സംശയം അന്വേഷണ സംഘത്തിനുണ്ടായിരുന്നു.
അന്വേഷണ ഘട്ടത്തിലാണ് ഷാഫി തന്നെയാണ് ഭഗവൽ സിംഗിനോട് ചാറ്റ് ചെയ്തിരുന്ന ശ്രീദേവി എന്ന് തെളിയുകയായിരുന്നു. ഈ സമയമാണ് ശ്രീദേവി വ്യാജമാണെന്ന് ഭഗവൽസിംഗ് പോലും തിരിച്ചറിഞ്ഞത്. തിരുവല്ലയിലെത്തിച്ച റോസ്‍ലിനെ സിനിമാചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലിൽ കിടത്തി. ഭഗവൽസിങ്ങാണ് തലയ്ക്ക് ചുറ്റികകൊണ്ടടിച്ച് ബോധംകെടുത്തിയത്. കട്ടിലിൽ കെട്ടിയിട്ട് മൂന്ന് പ്രതികളും കഴുത്തറത്തുകൊല്ലുന്നു.
ലൈലയാണ് ആദ്യം കത്തിവെച്ചത്. സെപ്റ്റംബറിൽ സമാനമായ രീതിയിൽതന്നെ പത്മയെയും കൊലപ്പെടുത്തിയത്. ബോധംകെടുത്തിയശേഷം കഴുത്തിൽ കത്തിയിറക്കുകയും ഒരു രാത്രിമുഴുവൻ പത്മയുടെയും റോസ്‌ലിനിന്റെയും രഹസ്യഭാഗങ്ങളിൽ മുറിവേൽപ്പിച്ച് രക്തം ശേഖരിക്കുകയും ചെയ്തു. ഈ രക്തം വീടുമുഴുവൻ തളിച്ചായിരുന്നു പൂജകൾ. രാത്രിമുഴുവൻ ക്രൂരമായി പീഡിപ്പിച്ചശേഷം വീട്ടുവളപ്പിൽത്തന്നെ കുഴിച്ചുമൂടുകയായിരുന്നു.
https://www.facebook.com/Malayalivartha






















