ഗ്രീഷ്മ ഇന്റർനെറ്റിൽ തിരഞ്ഞത് ഇതൊക്കെ... കൊലപ്പെടുത്താൻ മാസങ്ങൾ നീണ്ട പദ്ധതി... അമ്മാവനേയും പൊക്കും!

ഷാരോണിനെ കൊന്നതാണെന്ന് ഗ്രീഷ്മ ഇന്ന് പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തിയിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെണ്‍കുട്ടി ഇന്‍റർനെറ്റില്‍ പരതിയെന്നും പൊലീസ് കണ്ടെത്തി.
മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് 22 കാരിയായ ഗ്രീഷ്മ.
ശാസ്ത്രീയ തെളിവുകളും,പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയുമാണ് കേസിൽ ഏറെ നിർണായകമായത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കോപ്പർ സൾഫേറ്റിന്റെ അംശം ആന്തരീകാവയവങ്ങളിൽ ഉള്ളതായി ഡോക്ടർ പറഞ്ഞിരുന്നു. 10 മുതൽ 20 ഗ്രാംവരെ കോപ്പർ സൾഫേറ്റ് അകത്തു ചെന്നെന്നാണ് പ്രാഥമിക വിവരം. കർഷകനായ ഗ്രീഷ്മയുടെ അമ്മാവൻ സൂക്ഷിച്ചിരുന്നതാണ് ഇതെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























