ഒന്നും രണ്ടുമല്ല കൈനിറയെ കള്ളങ്ങൾ; ചോദ്യം ചെയ്യലിൽ പിടിച്ചു നിന്നതു മണിക്കൂറുകളോളം; ഗ്രീഷ്‌മ ഒരു ബോൺ ക്രിമിനലോ ......

പാറശാല ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ ഗ്രീഷ്മയുടെ പങ്കിനെ പറ്റി ആദ്യമേ സംശയം ഉന്നയിച്ചത് ഷാരോണിന്റെ കുടുംബം തന്നെയായിരുന്നു. എന്നാൽ പാറശ്ശാല പോലീസിന് രണ്ടു പ്രാവശ്യം ഗ്രീഷ്മയെ ചോദ്യം ചെയ്തിട്ടും സംശയിക്കാൻ തക്കത്തൊന്നും കിട്ടിയില്ല. എന്നാൽ ഇന്നലെ പൊലീസ് നടത്തിയ എട്ട് മണിക്കൂർ ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്.
ചോദ്യം ചെയ്യലിൽ ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവും മുൻനിർത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ സത്യം പറയാൻ നിർബന്ധിതയായത് .
ഗ്രീഷ്മ പറഞ്ഞ കള്ളങ്ങൾ
ഈ മാസം പതിനാലാം തിയതിയാണ് ഷാരോണിന്‍റെ പഠനസംബന്ധമായ പ്രോജക്ട് റിപ്പോര്‍ട്ട് നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്. പാനീയം കുടിച്ച ശേഷം പച്ചനിറത്തിലാണ് ഛര്‍ദ്ദിച്ചതെന്ന് ഷാരോൺ പറയുമ്പോൾ കഷായത്തിന്‍റെ നിറം അങ്ങനെയായതുകൊണ്ടാകാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്.
ഛര്‍ദ്ദിച്ചതിന്‍റെ കാരണം ജ്യൂസ് പഴകിയതായതിനാൽ ആയിരിക്കാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്.
അമ്മയെ കൊണ്ടുവന്ന ഓട്ടോ ഡ്രൈവര്‍ക്കും ജ്യൂസ് നൽകിയെന്നും അയാളും ഛര്‍ദ്ദിച്ചെന്നും ഗ്രീഷ്മ പറഞ്ഞു. എന്നാൽ കാരക്കോണം സ്വദശിയായ പ്രദീപ് അങ്ങനെയൊരു സംഭവമുണ്ടായിട്ടിള്ള എന്ന് പറഞ്ഞു
ഏതെങ്കിലും തരത്തിൽ വീട്ടുകാർ ഉപദ്രവിക്കുമോയെന്ന ചോദ്യമുയർന്നപ്പോൾ ഷാരോണിനോട് തന്നെ ഗ്രീഷ്മ പറഞ്ഞത്, ഷാരോണുമായുള്ള ബന്ധം വിട്ടെന്നാണ് വീട്ടുകാര്‍ കരുതുന്നതെന്നും അതുകൊണ്ട് വീട്ടുകാർ ഒന്നും ചെയ്യില്ല, അങ്ങനെ പേടിക്കേണ്ട കാര്യമില്ല എന്നുമാണ്.
ജ്യൂസും കഷായവും ഏതാണെന്ന് ചോദിക്കുമ്പോൾ ഗ്രീഷ്മ ഉത്തരം നൽകിയില്ല. ആയൂർവേദ ഡോക്ടർ കൂടിയായ ഷാരോണിന്‍റെ സഹോദരൻ കഷായത്തെക്കുറിച്ച് പലതവണ ചോദിച്ചപ്പോഴും ഗ്രീഷ്മ ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. കഷായ കുപ്പിയുടെ അടപ്പിൽ അതിന്‍റെ നമ്പറുണ്ടാകുമെന്ന് പറഞ്ഞപ്പോൾ കഷായക്കുപ്പി കഴുകി കളഞ്ഞെന്നും ആക്രിക്ക് കൊടുത്തെന്നും അമ്മ ഗ്ലാസിൽ തനിക്ക് ഒഴിച്ചുവെച്ചതാണ് ഷാരോണിന് കൊടുത്തത് എന്നൊക്കെയായിരുന്നു ഗ്രീഷ്മയുടെ മറുപടി.
ഷാരോൺ ആവശ്യപ്പെട്ടത് കൊണ്ടാണ് കഷായം നൽകിയതെന്നായിരുന്നു മരണ ശേഷം ഗ്രീഷ്മ പറഞ്ഞത്. ഷാരോണാണ് തന്നോട് സഹായം ചോദിച്ചതെന്നും പറഞ്ഞു.
ഷാരോണിനെ അപായപ്പെടുത്താൻ ഉള്ള എന്തെങ്കിലും ഉദ്ദേശം ഉണ്ടായിരുന്നോ എന്ന മാതാപിതാക്കളുടെ ചോദ്യത്തിന് സുഹൃത്തായ റെജിന്‍ കൂടെയുണ്ടായിരുന്നില്ലേ, റെജിൻ കൂടെയുള്ളവർ താന്‍ എന്തെങ്കിലും ചെയ്യുമോ എന്നായിരുന്നു മറുപടി.
പുത്തന്‍കട ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍ നടുവേദനയ്ക്ക് കഷായം കുറിച്ച് നൽകിയെന്നും ഗ്രീഷ്മ പറഞ്ഞു. എന്നാൽ ഡോക്ടര്‍ ഇത് നിഷേധിച്ചു.
https://www.facebook.com/Malayalivartha
























