Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഹിന്ദുക്കള്‍ മാത്രം വിശ്വിസിച്ചു പോന്ന ജ്യോതിഷവു കൈനോട്ടവും ഇപ്പോള്‍ മറ്റ് മതങ്ങളിലേയ്ക്കും വ്യാപിച്ചു, തലയില്‍ മുണ്ടിട്ട് ജ്യോത്സ്യമാരുടെ അടുത്തേയ്ക്ക് പോകുന്ന മറ്റ് മതക്കാരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ്, ഹിന്ദുക്കളല്ലാത്ത പത്ത് ശതമാനത്തിലധികം പേര്‍ മക്കളുടെ വിവാഹ ആവശ്യത്തിനായി ജ്യോത്സ്യന്‍മാരെ കാണുന്നുണ്ടെന്ന് കണ്ടെത്തൽ....!

31 OCTOBER 2022 04:00 PM IST
മലയാളി വാര്‍ത്ത

കവടികള്‍ നിരത്തി കാണാത്ത കണക്കുകള്‍ പറഞ്ഞ് മനുഷ്യന്റെ ജീവിതം നരകതുല്യമാക്കുന്ന ജ്യോതിഷികള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് എല്ലായിടത്ത് നിന്നും ഉയരുന്നത്. ഹിന്ദുക്കള്‍ മാത്രം വിശ്വിസിച്ചു പോന്ന ജ്യോതിഷവും കൈനോട്ടവും ഇപ്പോള്‍ മറ്റ് മതങ്ങളിലേയ്ക്കും വ്യാപിച്ചിരിക്കുന്ന അവസ്ഥയാണ് . തലയില്‍ മുണ്ടിട്ട് ജ്യോത്സ്യമാരുടെ അടുത്തേയ്ക്ക് പോകുന്ന മറ്റ് മതക്കാരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

പോലീസ് സെപ്ഷ്യല്‍ ബ്രാഞ്ച് അടുത്തിടെ നടത്തിയ അന്വേഷണത്തില്‍ ഹിന്ദുക്കളല്ലാത്ത പത്ത് ശതമാനത്തിലധികം പോര്‍ മക്കളുടെ വിവാഹ ആവശ്യത്തിനായി ജ്യോത്സ്യന്‍മാരെ കാണുന്നുണ്ടെന്ന് കണ്ടെത്തി. വിവാഹം, വീട് വെയ്ക്കല്‍, വസത്ുവാങ്ങല്‍, വില്ക്കല്‍ തുടങ്ങിയ എല്ലാ കാര്യത്തിലും ജ്യോത്സ്യന്‍മാരെ കാണുകയും പരിഹാരം ചെയ്യുകയും ചെയ്യുന്ന ക്രിസത്യന്‍,

മുസ്ലീം വിഭാഗങ്ങളുടെ എണ്ണത്തിലെ വര്‍ദ്ധന ഞെട്ടിക്കുന്നതാണ്. അന്ധവിശ്വാസം എത്രത്തോളംം കേരള സമൂഹത്തെ ബാധിച്ചിരിക്കുന്നുവെന്ന് മനസിലാക്കാനാണ് പോലീസ് ഒരു പ്രാഥമി അന്വേഷണം നടത്തിയത്. ഹിന്ദുക്കള്‍ ജ്യോത്സ്യമാരെ വിട്ട് മുസ്ലീം സിദ്ധന്‍മാരെയും പ്രാര്‍ത്ഥനാ കൂടാരങ്ങളെയും അഭയം പ്രാപിക്കുന്നുമുണ്ട്. വിശ്വാസത്തിന്റെ പേരിലല്ല ഇതൊന്നും നടത്തുന്നത്.

എന്നാല്‍ മന്ത്രവാദി, ജ്യോത്സ്യന്‍, സിദ്ധന്‍ ഇവര്‍ക്കൊക്കെ അമാനുഷിക ശക്തിയുണ്ടെന്ന വിശ്വാസമാണ് ഇത്തരത്തില്‍ ആള്‍ക്കാരെത്താന്‍ കാരണമെന് പറയപ്പെടുന്നു. തലയില്‍ മുണ്ടിട്ട് ജ്യോത്സ്യന്‍മാരെ കാണാനെത്തുന്ന രാഷ്ട്രീയക്കാരുമുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിനും ശത്രു സംഹാരത്തിനുമായാണ് രാഷ്ട്രീയക്കാര്‍ ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നത്. ഓരോ സമൂഹത്തിലും വ്യത്യസ്ത തരത്തിലുള്ള ജ്യോതിശാസ്ത്ര വിഷയങ്ങളാണ് നിലനില്ക്കുന്നത്.

മക്കളുടെ ജനനം, വിവാഹം, വിദ്യാഭ്ാസം, തൊഴില്‍ തുടങ്ങിയ എല്ലാ കാര്യങ്ങളിലും ജ്യോത്സ്യന്റെ അഭിപ്രായം കേട്ട് ജീവിക്കുന്നലരുടെ കൂട്ടത്തില്‍ ഉന്നസ്ഥാനീയര്‍ വരെയുണ്ടെന്നുള്ളത് ഞെട്ടിക്കുന്ന വിവരമാണ്. ഉന്നത സ്ഥാനത്തുള്ളവരോ, സെലിബ്രിറ്റികളോ എതെങ്കിലും ജ്യോത്സ്യനെ കാണാനെത്തിയാല്‍ ജ്യോത്സ്യന്റെ ജീവിതകാലം മുഴുവന്‍ ആ പരസ്യത്തില്‍ ജീവിക്കാം. സിനിമ താരങ്ങളെ ചില ജ്യോത്സ്യന്മാര്‍ വിലകൊടുത്ത് തന്റെ സ്ഥാപനത്തില്‍ എത്തിക്കാറുമുണ്ട്.

അതിന്റെ ഫോട്ടോയും അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിയത് ഈ ജോത്സ്യനാണെന്ന് പറഞ്ഞു കേള്‍ക്കുന്ന കഥകളുമാകുമ്പോള്‍ അയ്യാള്‍ക്ക് ജീവിതം കാലം മുഴുവന്‍ ജനങ്ങളെ പറ്റിച്ച് ജീവിക്കാന്‍ അവസരമൊരുങ്ങും. ഇത്തരത്തില്‍ വളര്‍ന്നവരാണ് പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ മരണത്തിനിടയാക്കിയവരും. ഷാരോണ്‍ രാജിന് വിഷം നല്കിയ ഗ്രീഷ്മയുടെ അകാല വൈധവ്യമാണ് കുടുംബത്തെ വിഷമിപ്പിച്ചിരുന്നത്.

ഗ്രീഷ്മയുടെ ആദ്യ ഭര്‍ത്താവ് മരിച്ചു പോകുമെന്ന സന്ദേശം നല്കിയത് ജ്യോത്സ്യനാണ്. എന്നാല്‍ ഇത്തരം പ്രവചനങ്ങള്‍ക്ക് ശാസത്രീയ അടിത്തറയില്ലായെന്നത് പറയുന്നവര്ക്കും അറിയാം. എന്നാലും കുട്ടിയുടെ രക്ഷിതാക്കളെ ആശയകുഴപ്പത്തിലാക്കാന്‍ ഇത്രയും ധാരാളമായിരുന്നു. കുട്ടുകളുണ്ടാകാത്ത ദമ്പതിമാരോട ഉരുളി കമിഴ്ത്താന്‍ പറയുന്നതുപോലെ നൂറുകണക്കിന് അന്ധവിശ്വാസങ്ങളുടെ കൂടാരമാണ് കേരളീയ സമൂഹം. അന്ധവിശ്വാസം ശക്തമാക്കുന്നതില്‍ ജ്യോത്സ്യന്‍മാരുടെ പങ്കാണ് വലുത്. പരമാവധി അന്ധവിശ്വാസം നിലനിറുത്തേണ്ടത് ജ്യോതിഷികളുടെ ആവശ്യവുമാണ്.

നിധി നേടിത്തരാം, കേസ് വിജയിപ്പിച്ചു താരം , മക്കളുണ്ടാക്കി തരാം, പ്രമോഷന്‍ ശരിയാക്കി തരാം, ജോലി വാങ്ങിതരാം, കച്ചവടം പുഷ്ടിപ്പെടുത്താം, അടുത്ത കച്ചവടക്കാരനെ പൂട്ടിച്ചു തരാം , വിവാഹ തടസ്സം മാറ്റിത്തരാം, ഭര്‍ത്താവിന്റെ കുടി നിര്‍ത്തിക്കാം, ഭര്‍ത്താവിന്റെ പരസത്രീ ബന്ധം അവസാനിപ്പിക്കാം .. ഇങ്ങനെ നീളുന്നു ജ്യോത്സ്യമാരുടെയും മന്ത്രവാദികളുടെയും മോഹന വാഗ്ദാനങ്ങള്‍ , ജീവിത്തതിന്റെ എല്ലാ മേഖലകളിലും പരാജയപ്പെട്ട മനുഷ്യര്‍ അവസാനത്തെ കച്ചിതുരുമ്പെന്ന നിലയിലാണ് ഇത്തരക്കാരുടെ അടുത്തെത്തുന്നത്.

ഒരു ഇരയെ കിട്ടികഴിഞ്ഞാല്‍ വീരഗാഥകള്‍ പറഞ്ഞ് ആദ്യം അവരെ വശത്താക്കു. പിന്നെ ജ്യേത്സ്യന്റെ നിര്‍ദ്ദേശമനുസരിച്ച് മാത്രമേ ഇവര്‍ ജീവിക്കുകയുള്ളൂ. ഇതിനിടയില്‍ മനുഷ്യബലി നടത്താന്‍ പറഞ്ഞാലും മടിയില്ലാത്തവരായി വിശ്വാസികളെ മാറ്റിയെടുക്കും.ഇത്തരത്തില്‍ വിശ്വാസത്തിന്റെ എല്ലാ വശങ്ങളും അവര്‍ ദുരുപയോഗം ചെയ്യും. സത്രീകള്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നതും ഇത്തരം ജ്യോത്സ്യന്‍മാരാണ്.

കുട്ടികളെയും കുടുംബത്തേയും കൂട്ടി ജ്യോത്സ്യമാരുടെ വീട്ടില്‍ അന്തിയുറങ്ങുന്നവരുമുണ്ട്. ജീവിതം വിജയം ചുളുവില്‍ നേടാന്‍ ശ്രമിക്കുന്നവരാണ് ജ്യോതിഷികളുടെ അടുത്തെത്തി തികഞ്ഞ മനോരാഗികളായി മാറുന്നത്. സൈബര്‍ യുഗത്തില്‍ മനുഷ്യന്‍ സകലതും കീഴടക്കിയിട്ടും അന്ധവിശ്വാസത്തിന്റെ പ്രചാരകരെയും നട്തതിപ്പുകാരെയും കൂട്ടിലടക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ പോലും ശ്രമിക്കുന്നില്ല.

കാരണ അത്രത്തോളം സ്വാധീനശക്തിയാണ് ഇക്കൂട്ടര്‍. മതത്തിന്റെയും ജാതിയുടെയും സംരക്ഷണം വ്യാജ സിദ്ധന്‍മാര്‍ക്ക് ഉള്ളതിനാല്‍ കേസുകള്‍ പലതും തേഞ്ഞുമാഞ്ഞു പോവുകയാണ്. ഇലന്തൂര്‍ നരബലിയും ഐശ്വര്യലബ്ദിക്കായിയരുന്നെങ്കില്‍ ഇപ്പോഴിതാ ജാതക ദോഷം തീര്‍ക്കാനായി കഷായത്തില്‍ വിഷം ചേര്‍ത്താണ് യുവാവിനെ കൊന്നത്. അതും സ്വന്തം കാമുകി. അന്ധവിശാവാസം പഴയതലമുറയെ മാത്രമല്ല വിദ്യാസമ്പന്നരേയും വിടാതം പിടികൂടിയിരിക്കുന്നുവെന്നതാണ് വസ്തുത.

മകളുടെ ആദ്യഭര്‍ത്താവ് മരിച്ചു പോകുമെന്ന് പ്രവചിച്ച ജ്യോത്സ്യനെ ഷാരോണ്‍ കൊലക്കേസില്‍ ഒന്നാം പ്രതിയാക്കേണ്ടതാണ്. ജ്യോത്സ്യന്റെ അറിവില്ലായ്മയോ പൊട്ടത്തരമോ കാരണം നഷ്ടപ്പെട്ടത് ഒന്നിലധികം ജീവിതങ്ങളാണ്. പെണ്‍കുട്ടിയുടെ വൈധവ്യ ദോഷം വിധിച്ച ജ്യോത്സ്യന്‍ എന്തു കൊണ്ട് അവളുടെ കാരാഗൃഹ യോഗം കാണാതെ പോയി. തട്ടിപ്പിന്റെ പുത്തന്‍ വഴികളാണ് ഇത്തരക്കാര്‍ നടത്തുന്നത്.

താല്കാലിക ലാഭത്തിന് വേണ്ടി ചെവ്വാദോഷവും , പാപദോഷവും ചൂണ്ടികാട്ടി എത്രയോ പെണ്‍കുട്ടികളുടെ ജീവിതം ഇവര്‍ ഇരുളിലടച്ചു. ഇന്നും ചെവ്വാദോഷത്തിന്റെ പേരില്‍ നരകിക്കുന്ന ഒട്ടനവധി സ്ത്രീകളും പുരുഷന്‍മാരുമുണ്ട്. ഇതിനെ നിയന്ത്രിക്കാന്‍ ശക്തമായ നിയമങ്ങള്‍ക്ക്േ കഴിയും. പ്രവചനങ്ങള്‍ക്ക് ആധികാരകമായ കാരണങ്ങളും രേഖകളും ഹാജരാക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (54 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (1 hour ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (1 hour ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (1 hour ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (1 hour ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (1 hour ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (1 hour ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (2 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (2 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (2 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (2 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (3 hours ago)

Malayali Vartha Recommends