ഗവർണ്ണർ ധനമന്ത്രിയെ വിമർശിച്ചത് എന്തിനെന്ന് ഇപ്പോൾ മനസ്സിലായി; വിമർശനം കേട്ടപാടേ ഗവർണ്ണറുടെ ഓഫീസ് നന്നാക്കാൻ 75 ലക്ഷം രൂപ ധനമന്ത്രി അനുവദിച്ചു നൽകി; നേരത്തേ സംഘ് പരിവാറിൻ്റെ സംസ്ഥാനനേതാവിനെ ഗവർണ്ണറുടെ പി.എ. ആയി അനുവദിച്ചു കൊടുത്തു; ഇതെല്ലാം ഒത്തുകളിയല്ലാതെ വേറെന്താണ്? ഗവർണ്ണർ - സർക്കാർ പോര് ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനെന്നു രമേശ് ചെന്നിത്തല

ഗവർണ്ണർ - സർക്കാർ പോര് ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവർണ്ണർ ധനമന്ത്രിയെ വിമർശിച്ചത് എന്തിനെന്ന് ഇപ്പോൾ മനസ്സിലായി. വിമർശനം കേട്ടപാടേ ഗവർണ്ണറുടെ ഓഫീസ് നന്നാക്കാൻ 75 ലക്ഷം രൂപ ധനമന്ത്രി അനുവദിച്ചുനൽകി. നേരത്തേ സംഘ് പരിവാറിൻ്റെ സംസ്ഥാനനേതാവിനെ ഗവർണ്ണറുടെ പി.എ. ആയി അനുവദിച്ചുകൊടുത്തു. ഇതെല്ലാം ഒത്തുകളിയല്ലാതെ വേറെന്താണ് ?
മാധ്യമങ്ങൾ വിവാദ വിഷയങ്ങൾ വാർത്തയാക്കിയപ്പോൾ ജനങ്ങൾക്ക് ഇരുട്ടടിയായി അരിക്ക് 20 രൂപ കൂടിയതും, കേരളത്തിൽ വിറ്റഴിക്കുന്ന മരുന്നുകൾക്ക് ഗുണ നിലവാരമില്ലെന്ന വിജിലൻസ് കണ്ടെത്തലും ചർച്ചയായില്ല. കഴിഞ്ഞ കുറെക്കാലമായി പോലീസ് കുത്തഴിഞ്ഞ അവസ്ഥയിലാണ്. .മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്മേൽ ഒരു നിയന്ത്രണവുമില്ല.
അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തിവാഴുന്നു. പോലീസിൽ ദിനംപ്രതി വീഴ്ചകൾ ആവർത്തിക്കുന്നു. മ്യൂസിയത്ത് സ്ത്രീയെ ആക്രമിച്ച കേസിലും പറശ്ശാലയിൽ പോലീസ് കസ്റ്റ ഡിയിൽ പ്രതി വിഷം കഴിച്ച സംഭവത്തിലും പോലീസിൻ്റെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്ന് പോലീസ്തന്നെ സമ്മതിച്ചിട്ടും ആർക്കെതിരെയും നടപടിയെടുക്കാത്തത് വിചിത്രമെന്നേ പറയാനാകൂ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha

























