ഗൂഡാലോചനയില്‍ മറ്റൊരു യുവതി? ദുരഭിമാനം തലയ്ക്കുപിടിച്ച കുടുംബം ഷാരോണിന്റെ കൊല പ്ലാന്‍ ചെയ്തതിങ്ങനെ?ദുരഭിമാനം തലയ്ക്കു പിടിച്ച കുടുംബം

ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ആശുപത്രിയില്‍വെച്ച് രേഖപ്പെടുത്താന്‍ പോലീസ് നീക്കം. ആത്മഹത്യാശ്രമത്തിന് പിന്നാലെ തിങ്കളാഴ്ച രാവിലെ ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മജിസ്‌ട്രേറ്റിനെ ആശുപത്രിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താന്‍ അന്വേഷണസംഘം നീക്കംനടത്തുന്നത്. തിനിടെ, ഷാരോണ്‍ വധക്കേസില്‍ കൂടുതല്‍പ്രതികളുണ്ടായേക്കുമെന്ന സൂചനയും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്നുണ്ട്. നിലവില്‍ ഗ്രീഷ്മയുടെ മാതാപിതാക്കള്‍, അമ്മാവന്‍, ബന്ധുവായ മറ്റൊരു യുവതി എന്നിവരെയാണ് അന്വേഷണസംഘം ചോദ്യംചെയ്യുന്നത്. ഇവരെല്ലാം കേസില്‍ സംശയനിഴലിലുള്ളവരാണ്.
നാലുപേരെയും നാലിടങ്ങളിലെ പോലീസ് സ്‌റ്റേഷനുകളില്‍ എത്തിച്ചാണ് പോലീസിന്റെ ചോദ്യംചെയ്യല്‍. ഒരാളെ റൂറല്‍ എസ്.പി. ഓഫീസിലും മറ്റുള്ളവരെ വട്ടപ്പാറ, അരുവിക്കര, വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിലും എത്തിച്ചാണ് ചോദ്യംചെയ്യുന്നത്. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് സൂചന. റ്റൊരാളുമായി വിവാഹം ഉറപ്പിച്ചതോടെ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഷാരോണിനോടുള്ള വൈരാഗ്യവും കൊലപാതകത്തിന് കാരണമായെന്നും യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ജാതകദോഷം അടക്കമുള്ള കഥകള്‍ പറഞ്ഞ് ഷാരോണിനെ ബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാനായിരുന്നു ശ്രമം. ഷാരോണിനെ വിവാഹം കഴിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഗ്രീഷ്മയുടെ അമ്മ പറയുന്ന ശബ്ദസന്ദേശവും അയച്ചുനല്‍കിയിരുന്നു. പക്ഷേ, ഷാരോണ്‍ പിന്മാറിയില്ല. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും കഷായത്തില്‍ കളനാശിനി കലക്കിയാണ് ഷാരോണിന് നല്‍കിയതെന്നും ഗ്രീഷ്മയുടെ മൊഴിയിലുണ്ട്.
ഷാരോണിന്റെ പക്കല്‍ തന്റെ സ്വകാര്യചിത്രങ്ങളുണ്ടായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഷാരോണ്‍ ഇത് തിരികെനല്‍കിയില്ല. ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നിരുന്നു. ആത്മഹത്യാ ഭീഷണി ഉള്‍പ്പെടെ മുഴക്കിയിട്ടും ഷാരോണ്‍ വഴങ്ങിയില്ലെന്നും ഗ്രീഷ്മ പോലീസിനോട് പറഞ്ഞു.
ദുരഭിമാനം തലയ്ക്ക് പിടിച്ചവരാണ് ഗ്രീഷ്മയുടെ കുടുംബം. കാരണവരെ പോലെ എല്ലാം നിയന്ത്രിക്കുന്നത് ഗ്രീഷ്മയുടെ അമ്മയുടെ ആദ്യ സഹോദരനാണ്. ഈ സഹോദരന്റെ ക്രൂരതയാണ് മറുനാടന് ലഭിക്കുന്ന സൂചനകള്‍. ഗ്രീഷ്മയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. ഇതിന് പിന്നില്‍ അമ്മാവന്‍ നല്‍കിയ മാനസിക സമ്മര്‍ദ്ദമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഞെട്ടിക്കുന്ന ദുരഭിമാന കഥയാണ് മറുനാടന് അന്വേഷണത്തില്‍ നിന്നും ഈ കേസിലും കിട്ടുന്നത്. ഗ്രീഷ്മയും നാടാരായ ഷാരോണിനെ പ്രണയിക്കുന്നത് ഈ വീട്ടുകാര്‍ക്ക് പിടിച്ചിരിക്കാന്‍ ഇടയില്ലെന്ന് ഈ സംഭവത്തില്‍ നിന്നു തന്നെ വ്യക്തമാകും. കൂടുംബ ഗൂഢാലോചനയാണ് ഷാരോണിനെ കൊന്നതെന്ന സംശയം സജീവമാക്കുന്നതാണ് ഗ്രീഷ്മയുടെ സഹോദര സ്ഥാനീയന്റെ ദുരൂഹ മരണം.
താഴ്ന്ന ജാതിയില്‍ പെട്ട യുവതിയെ കല്യാണം കഴിക്കുന്നിടത്താണ് ആ യുവാവിന്റെ ഗതികേട് തുടങ്ങുന്നത്. ഈ വിവാഹത്തെ മൂത്ത അമ്മാവന്‍ അംഗീകരിക്കുന്നില്ല. വലിയ മാനസിക സമ്മര്‍ദ്ദം ആ യുവാവിന് സഹിക്കേണ്ടി വന്നു. കൂടുബത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടു. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. അതിന് ശേഷമായിരുന്നു ആത്മഹത്യ. ഈ ആത്മഹത്യയ്ക്ക് പിന്നിലും സംശയങ്ങളുണ്ട്. അന്ന് കൃത്യമായ അന്വേഷണം നടന്നില്ല. മൂന്ന് കുട്ടികളുടെ അച്ഛനായ യുവാവ് ആത്മഹത്യ ചെയ്യുമെന്ന് ആരും വിശ്വസിക്കുന്നില്ല. യുവാവിന്റെ മരണ ശേഷം ഭാര്യയും മരിച്ചു. പിന്നീട് ഇവരുടെ മൂന്ന് കുട്ടികളില്‍ ഒരാളും. ഇതെല്ലാം സംശയമായി മാറിയെങ്കിലും സാമ്പത്തികമായി പിന്നോക്കം നല്‍കുന്ന യുവാവിന്റെ താഴ്ന്ന ജാതിയില്‍ പെട്ട കുടുംബങ്ങള്‍ക്ക് ഇടപെടലുകള്‍ നടത്താനുള്ള ശേഷി ഉണ്ടായിരുന്നില്ല. ആത്മഹത്യയും സ്വാഭാവിക മരണവുമായി ഈ മരണങ്ങളെല്ലാം മാറി. അപ്പോഴും ഗ്രീഷ്മയുടെ മൂത്ത അമ്മാവനെ കുറിച്ച് നാട്ടുകാര്‍ക്ക് സംശയങ്ങളുണ്ടായിരുന്നു. യുവാവും ഭാര്യയും കുട്ടിയും ചെറിയ കാലയളവിനുള്ളില്‍ മരിച്ചു.
ഇതില്‍ യുവാവ് വിഷം കഴിച്ചാണ് മരിച്ചതെന്നാണ് പറയപ്പെടുന്നത്. ഇത് യുവാവ് കുടിച്ചതാണോ മറ്റാരോങ്കിലും നല്‍കിയതാണോ എന്നതാണ് ഈ ഘട്ടത്തില്‍ ഉയരുന്ന ചോദ്യം. ഏതാണ്ട് പത്തുകൊല്ലം മുമ്പായിരുന്നു സംഭവം. യുവാവിന്റെ ഭാര്യ മരിച്ചത് അഞ്ചു കൊല്ലം മുമ്പും. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു മരണം. ഒരു വയസ്സില്‍ താഴെ പ്രായമുള്ളപ്പോഴായിരുന്നു കുട്ടിയുടെ മരണം. ജന്മനാ തന്നെ വൈകല്യങ്ങള്‍ കുട്ടിക്കുണ്ടായിരുന്നു. ഭാര്യയുടേയും കുട്ടിയുടേയും മരണം സ്വാഭാവികമാണെങ്കിലും യുവാവിന്റെ മരണം കൊലപാതകമാണെന്ന് കരുതുന്നവര്‍ ആ നാട്ടിലുണ്ട്. ആ യുവാവിന്റെ ശാപമാണ് ഇപ്പോള്‍ ഈ കുടുംബത്തെ തുറന്നു കാട്ടുന്നതെന്ന് പറയുന്ന നാട്ടുകാര്‍ ആ കുടുംബത്തിന്റൈ ജാതി പരമായ ദുരഭിമാനമാണ് ചര്‍ച്ചയാക്കുന്നത്.
ഇതേ കുടുംബത്തിലെ പെണ്‍കുട്ടിയായ ഗ്രീഷ്മയെ പ്രണയിച്ച താഴ്ന്ന ജാതിക്കാരന്റെ കൊലപാതകത്തോടെ പഴയ മരണവും സംശയത്തിലാകുകയാണ്. പാറശ്ശാല പൊലീസിന്റെ നിര്‍ലോഭ പിന്തുണയില്‍ കേസെല്ലാം അട്ടിമറിക്കാന്‍ പ്രാഥമികമായി ഗ്രീഷ്മയ്ക്കും കഴിഞ്ഞു. എന്നാല്‍ പെട്ടെന്ന് കഥമാറി. വാര്‍ത്തകള്‍ ചര്‍ച്ചയാതോടെ റൂറല്‍ പൊലീസ് മേധാവി ശില്‍പ കേസില്‍ ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ വയനാടുകാരനായി. ഇതോടെ ഗ്രീഷ്മയ്ക്ക് എല്ലാ സത്യവും തുറന്നു പറയേണ്ടി വന്നു. ഷാരോണിന് നല്‍കിയത് ഇളയ അമ്മാവന്‍ വാങ്ങിയ വിഷമാണ്. മകളുടെ കാമുകന്‍ വീട്ടിലേക്ക് വരുന്നതു കണ്ടിട്ടും അമ്മയും അച്ഛനും പുറത്തേക്ക് പോകുന്ന കാഴ്ചയും ചര്‍ച്ചകളിലെത്തി. ഇതെല്ലാം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി വിഷം കൊടുക്കാന്‍ കുടുംബം ഒന്നാകെ ഗൂഢാലോചന നടത്തിയെന്നതിന് തെളിവാണ്.
മൂത്ത അമ്മാവന്‍ കുടുംബത്തിലെ കാരണവരെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇളയ സഹോദരന്‍ ഇയാള്‍ പറയുന്നതെന്തും കേള്‍ക്കും. അതുകൊണ്ടാണ് സംശയങ്ങള്‍ക്ക് പുതിയ തലം നല്‍കുന്നത്. അമ്മാവന്‍ കരുതിവെച്ചിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ ഷാരോണിനുള്ള കഷായത്തില്‍ കലര്‍ത്തിയത്. ഷാരോണ്‍ വാഷ് റൂമില്‍ പോയപ്പോള്‍ വിഷം കലര്‍ത്തുകയായിരുന്നെന്ന് പ്രതി പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. ഈ മൊഴിയില്‍ വ്യക്തത കുറവുണ്ട്. ഗ്രീഷ്മയുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ഷാരോണിന്റെ അച്ഛന്‍ ആരോപിക്കുന്നത്. ഇതിന് കൂടുതല്‍ ബലം നല്‍കുന്നതാണ് ഗ്രീഷ്മയുടെ കുടുംബത്തില്‍ നടന്ന മൂന്ന് ദുരൂഹ മരണങ്ങള്‍. ഷാരോണിനെ കൊന്നതാണെന്ന് ഗ്രീഷ്മ പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തിയിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
https://www.facebook.com/Malayalivartha

























