ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കിടക്കുമ്പോഴും. പ്രിയപെട്ടവള്‍ ചതിച്ചിട്ടില്ലെ എന്ന് വിശ്വസിച്ച് ഷാരോണ്‍. ആദ്യ ഭര്‍ത്താവ് മരിച്ചുതോടെ പട്ടാളക്കാരനെ കെട്ടി സുഗമായി ജീവിക്കാന്‍ സ്വപ്‌നം കണ്ട ഗ്രീഷ്മയ്ക്ക് സംഭവിച്ചത്

ജീവന് തുല്യം സ്‌നേഹിച്ചു..വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കുന്നത് സ്വപനം കണ്ടു.ഒടുവില്‍ തലോടിയ കൈകള്‍ തന്നെ വിഷം നല്‍കി കൊന്നു. ആദ്യ ഭര്‍ത്താവ് മരിച്ചു..ഇനി പട്ടാളക്കാരനെ കെട്ടി സുഗമായി ജീവിക്കാം എന്നാണ് ഗ്രീഷ്മ പ്ലാന്‍ ചെയ്തത്.എന്തായാലും ആദ്യ ഭര്‍ത്താവ് മരിച്ചത് കൊണ്ട് ജ്യോതിഷം ജയിച്ചു അല്ലെ....അറപ്പുതോന്നുന്നു വെറുപ്പ് തോന്നുന്നു അന്ത വിശ്വാസവും ജ്യോതിഷവും മാത്രവാദവും ഒക്കെ പൊക്കിപ്പിടിച്ചുകൊണ്ട് വിഡ്ഢികളായിക്കൊണ്ടിരിക്കുന്ന മനുഷ്യ മൃഗങ്ങളെ ഓര്‍ക്കുമ്പോള്‍.' ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കിടക്കുമ്പോഴും ..... പ്രിയപെട്ടവള്‍ ചതിച്ചിട്ടില്ല .....എന്ന് വിശ്വസിച്ച ... മറ്റുള്ളവരെ വിശ്വസിക്കാന്‍ ശ്രമിച്ച ..... ഷാരോണ്‍ .....
ഷാരോണ്‍ പൊലീസിന് നല്‍കിയ അവസാന മൊഴിയിലും ഉണ്ടായിരുന്നത് ആ വിശ്വാസമായിരുന്നു. ഗ്രീഷ്മയുടെ മൊഴിയെടുക്കാന്‍ പോയ പോലീസിനോട് അവള്‍ പറഞ്ഞത് ഷാരോണ്‍ മജിസ്‌ട്രേട്ടിന് കൊടുത്ത മൊഴിയില്‍ എല്ലാം ഉണ്ട്. മരണ മൊഴിയില്‍ കുറ്റക്കാരി അല്ല. നെഞ്ചും വരിച്ച് ഞാന്‍ നേരിടും. എല്ലാം കഴിഞ്ഞിട്ട് പാറശ്ശാലയിലെ പത്രക്കാരെ കാണുന്നുണ്ട് എന്നാണ്..
എന്നാല്‍ ക്രൈംബ്രാഞ്ചിന് മുമ്പില്‍ അന്വേഷണം എത്തിയപ്പോള്‍ ഈ നെഞ്ചു വിരിവ് വിലപോയില്ല. ഗ്രീഷ്മ കുറ്റസമ്മതം നടത്തി. വീട്ടിലെത്തിയ ഗ്രീഷ്മയുടെ ആത്മവിശ്വാസത്തോടെയുള്ള വെല്ലുവിളി പല പ്രദേശിക മാധ്യമ പ്രവര്‍ത്തകരേയും അത്ഭുതപ്പെടുത്തിയിരുന്നു. ഈ കുട്ടി തെറ്റു ചെയ്‌തോ എന്നും എന്തിനും പോന്ന മനസ്സ് അവള്‍ക്കുണ്ടെന്നും അടക്കം പറഞ്ഞു. എന്നാല്‍ 30 മണിക്കൂറിനുള്ളില്‍ പൊലീസിന് മുമ്പില്‍ എല്ലാം ഏറ്റെടുത്തത്തപ്പോള്‍ അവളുടെ ഉള്ളിലെ മനുഷ്യമൃഗത്തെ കേരളം കണ്ടു.
നെയ്യാറ്റിന്‍കരയില്‍ നിന്ന് പത്ത് കിലോമീറ്ററോളം ദുരത്താണ് ഷോരോണിന്റെ വീട്. ഷാരോണിന്റെ മരണത്തിലെ ദുരൂഹത പാറശ്ശാലയിലും നെയ്യാറ്റിന്‍കരയിലുമാണ് ആദ്യം ചര്‍ച്ചയായത്. വീട്ടുകാരുടെ സംശയങ്ങള്‍ വിശ്വസിക്കാന്‍ പോലും തുടക്കത്തില്‍ ആര്‍ക്കുമായില്ല. എന്നാല്‍ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് പൊലീസിന് കുടുംബം നല്‍കിയ പരാതി നിര്‍ണ്ണായകമായി. പറശ്ശാല പൊലീസ് സ്‌റ്റേഷനിലെ ഭൂരിഭാഗം പൊലീസുകാരും വിഴിഞ്ഞത്തെ ഡ്യൂട്ടിയിലാണ്. അതുകൊണ്ടു തന്നെ അത്യാവശ്യ പൊലീസുകാര്‍ മാത്രമുണ്ടായിരുന്ന സ്‌റ്റേഷനില്‍ പരാതിക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നതാണ് വസ്തുത. ഇതിനൊപ്പം ഗ്രീഷ്മയെ കുറ്റക്കാരിയല്ലെന്ന് വരുത്താന്‍ പൊലീസ് ഉദ്യോഗസ്ഥരും മുന്നില്‍ നിന്നു. ഗ്രീഷ്മയെ ന്യായീകരിച്ചും കൊലപാതക സാധ്യത നിഷേധിക്കും പാറശ്ശാല എസ് ഐയുടെ അഭിമുഖം പോലും മാധ്യമങ്ങളില്‍ എത്തി. ഗ്രീഷ്മയെ കുറ്റ വിമുക്തയാക്കുന്ന അഭിമുഖം.
ഇതിനൊപ്പമാണ് ഗ്രീഷ്മയുടെ ആത്മവിശ്വാസം ചര്‍ച്ചയാകേണ്ടത്. മജിസ്‌ട്രേട്ടിന് കൊടുത്ത മൊഴി പോലും ഗ്രീഷ്മ അറിഞ്ഞിരുന്നു. തന്നെ കുറിച്ച് മൊഴിയിലൊന്നും ഇല്ലെന്ന ആത്മവിശ്വാസം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പിലെത്തി. പൊലീസിലെ ആരോ തന്നെയാകണം ഇക്കാര്യം ഇത്ര വ്യക്തമായി ഗ്രീഷ്മയേയും അറിയിച്ചത്. അതിന്റെ ആത്മവിശ്വാസത്തിലാണ് മാധ്യമങ്ങള്‍ക്ക മുമ്പില്‍ അഹങ്കാര സ്വരവുമായി നിറഞ്ഞത്. ഈ വാര്‍ത്തയെ ചര്‍ച്ചയാക്കിയതും ഗ്രീഷ്മയുടെ വീട്ടില്‍ ആദ്യമെത്തിയതും ഏഷ്യാനെറ്റ് ന്യൂസാണ്. ഗ്രീഷ്മയുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന് പറഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ കൈയേറ്റ ശ്രമം പോലുമുണ്ടായി. അമ്മാവന്മാരുടെ ഗുണ്ടകളാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിയേണ്ട സാഹചര്യമാണ് ഉയരുന്നത്. അതിന് ശേഷം മാധ്യമങ്ങളെ ആരേയും കയറ്റില്ലെന്ന നിലപാടും അവര്‍ എടുത്തു.
ഇതിന് ശേഷം ഒരു സമൂദായ സംഘടനയുടെ പിന്തുണയില്‍ അനുകൂല വാര്‍ത്ത ചെയ്യാമെന്ന് പറഞ്ഞാണ് ഗ്രീഷ്മയുടെ വീട്ടില്‍ മറ്റൊരു കൂട്ടം മാധ്യമ പ്രവര്‍ത്തകര്‍ എത്തിയത്. ഇവരുടെ മൊബൈലും ക്യാമറയുമെല്ലാം പുറത്തു വാങ്ങി വച്ച ശേഷമാണ് അമ്മാവനും ഗുണ്ടകളും മാധ്യമ പ്രവര്‍ത്തകരെ അകത്തേക്ക് കയറ്റി വിട്ടത്. അവര്‍ക്ക് മുമ്പിലാണ് ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായി ഗ്രീഷ്മ അഹങ്കാരം നടത്തിയത്. പൊലീസില്‍ നിന്നും മജിസ്‌ട്രേട്ടിന്റെ മൊഴി മുന്‍കൂട്ടി മനസ്സിലാക്കിയായിരുന്നു അതെല്ലാം. അന്വേഷണം ഈ വിഷയങ്ങളിലേക്ക് കൂടി പോയാലേ സത്യം പൂര്‍ണ്ണമായും പുറത്തു വരൂ. പാറശ്ശാല പൊലീസിലെ ആദ്യ വിശദീകരണങ്ങള്‍ തന്നെ അട്ടിമറിക്കുള്ള സാധ്യതയാണ് ചര്‍ച്ചയാക്കുന്നത്. എങ്ങനേയും മാധ്യമങ്ങളിലെ വാര്‍ത്തകള്‍ പെണ്‍കുട്ടിക്ക് അനുകൂലമാക്കാനുള്ള ബോധ പൂര്‍വ്വമായ ശ്രമം.ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല
ഇറച്ചിവെട്ട് ഓമന, സയനൈഡ് ജോളി, നരബലി ലൈല ഇപ്പോള്‍ കഷായം ഗ്രീഷ്മ.... പുതിയ കണ്ട് പിടുത്തവുമായി 'അടുത്ത വാര്‍ത്ത വരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം കുറ്റകൃത്യത്തിന് ലിംഗമില്ല മതമില്ല എന്നാലും മറ്റ് ചിലതുണ്ട് മുതലിനോടും ആഡംബര ജീവിതത്തോടുമുള്ള അമിതമായ ഭ്രമം
https://www.facebook.com/Malayalivartha

























