വിഷം കൊടുത്ത് മുൻപും കൊലനടത്തി? ഗ്രീഷ്മയുടെ കുടുംബത്തിലെ..ഞെട്ടിക്കുന്ന വിവരം

ഗ്രീഷ്മയുടെ കൊടും ക്രൂരത കേരളം മുഴുവൻ ചർച്ചചെയ്യുകയാണ്.ഒരു പെൺകുട്ടിക്ക് ഇങ്ങനെ ഒരു കുറ്റകൃത്യം ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ലെന്ന ആരോപണം ഒരുവശത്ത് ഉയരുമ്പോൾ ..ഇതിനെ ശെരിവെക്കുന്ന തരത്തിൽ വാർത്തകൾ പുറത്തുവരികയാണ് .ഗ്രീഷ്മ ദുരഭിമാനം തലയ്ക്ക് പിടിച്ച കുടുംബത്തിൽ ഉള്ളതാണെന്നും ഇതിന് മുൻപും ഇത്തരം സംഭവങ്ങൾ കുടുംബത്തിൽ നടന്നിട്ടുണ്ടെന്നുമുള്ള വിവരമാണ് പുറത്തുവരുന്നത്.
ഗ്രീഷ്മയുടെ അമ്മയ്ക്ക് മൂന്ന് സഹോജദരങ്ങളാണുള്ളത്. ഒരു സഹോദരിയും രണ്ടു സഹോദരന്മാരും. ഇതിൽ രണ്ടാമത്തെ സഹോദരൻ വാങ്ങിയ വിഷമാണ് ഷാരോണിന് കൊടുത്തതെന്ന് ഗ്രീഷ്മയും സമ്മതിക്കുന്നു. എന്നാൽ കുടുംബത്തിലെ മറ്റൊരു ദുരൂഹ മരണം സംശയങ്ങൾ ഇരട്ടിയാക്കുന്നു.
ദുരഭിമാനം തലയ്ക്ക് പിടിച്ചവരാണ് ഗ്രീഷ്മയുടെ കുടുംബം. കാരണവരെ പോലെ എല്ലാം നിയന്ത്രിക്കുന്നത് ഗ്രീഷ്മയുടെ അമ്മയുടെ ആദ്യ സഹോദരനാണ്. ഈ സഹോദരന്റെ ക്രൂരതയാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ഗ്രീഷ്മയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തത്. ഇതിന് പിന്നിൽ അമ്മാവൻ നൽകിയ മാനസിക സമ്മർദ്ദമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
എന്നാൽ ഞെട്ടിക്കുന്ന ദുരഭിമാന കഥയാണ് അന്വേഷണത്തിൽ നിന്നും ഈ കേസിലും കിട്ടുന്നത്. ഗ്രീഷ്മയും നാടാരായ ഷാരോണിനെ പ്രണയിക്കുന്നത് ഈ വീട്ടുകാർക്ക് പിടിച്ചിരിക്കാൻ ഇടയില്ലെന്ന് ഈ സംഭവത്തിൽ നിന്നു തന്നെ വ്യക്തമാകും. കൂടുംബ ഗൂഢാലോചനയാണ് ഷാരോണിനെ കൊന്നതെന്ന സംശയം സജീവമാക്കുന്നതാണ് ഗ്രീഷ്മയുടെ സഹോദര സ്ഥാനീയന്റെ ദുരൂഹ മരണം.
താഴ്ന്ന ജാതിയിൽ പെട്ട യുവതിയെ കല്യാണം കഴിക്കുന്നിടത്താണ് ആ യുവാവിന്റെ ഗതികേട് തുടങ്ങുന്നത്. ഈ വിവാഹത്തെ മൂത്ത അമ്മാവൻ അംഗീകരിക്കുന്നില്ല. വലിയ മാനസിക സമ്മർദ്ദം ആ യുവാവിന് സഹിക്കേണ്ടി വന്നു. കൂടുബത്തിൽ തീർത്തും ഒറ്റപ്പെട്ടു. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. അതിന് ശേഷമായിരുന്നു ആത്മഹത്യ. ഈ ആത്മഹത്യയ്ക്ക് പിന്നിലും സംശയങ്ങളുണ്ട്. അന്ന് കൃത്യമായ അന്വേഷണം നടന്നില്ല. മൂന്ന് കുട്ടികളുടെ അച്ഛനായ യുവാവ് ആത്മഹത്യ ചെയ്യുമെന്ന് ആരും വിശ്വസിക്കുന്നില്ല.
യുവാവിന്റെ മരണ ശേഷം ഭാര്യയും മരിച്ചു. പിന്നീട് ഇവരുടെ മൂന്ന് കുട്ടികളിൽ ഒരാളും. ഇതെല്ലാം സംശയമായി മാറിയെങ്കിലും സാമ്പത്തികമായി പിന്നോക്കം നൽകുന്ന യുവാവിന്റെ താഴ്ന്ന ജാതിയിൽ പെട്ട കുടുംബങ്ങൾക്ക് ഇടപെടലുകൾ നടത്താനുള്ള ശേഷി ഉണ്ടായിരുന്നില്ല. ആത്മഹത്യയും സ്വാഭാവിക മരണവുമായി ഈ മരണങ്ങളെല്ലാം മാറി. അപ്പോഴും ഗ്രീഷ്മയുടെ മൂത്ത അമ്മാവനെ കുറിച്ച് നാട്ടുകാർക്ക് സംശയങ്ങളുണ്ടായിരുന്നു. യുവാവും ഭാര്യയും കുട്ടിയും ചെറിയ കാലയളവിനുള്ളിൽ മരിച്ചു.
ഇതിൽ യുവാവ് വിഷം കഴിച്ചാണ് മരിച്ചതെന്നാണ് പറയപ്പെടുന്നത്. ഇത് യുവാവ് കുടിച്ചതാണോ മറ്റാരോങ്കിലും നൽകിയതാണോ എന്നതാണ് ഈ ഘട്ടത്തിൽ ഉയരുന്ന ചോദ്യം. ഏതാണ്ട് പത്തുകൊല്ലം മുമ്പായിരുന്നു സംഭവം. യുവാവിന്റെ ഭാര്യ മരിച്ചത് അഞ്ചു കൊല്ലം മുമ്പും. ക്യാൻസർ രോഗത്തെ തുടർന്നായിരുന്നു മരണം.
ഒരു വയസ്സിൽ താഴെ പ്രായമുള്ളപ്പോഴായിരുന്നു കുട്ടിയുടെ മരണം. ജന്മനാ തന്നെ വൈകല്യങ്ങൾ കുട്ടിക്കുണ്ടായിരുന്നു. ഭാര്യയുടേയും കുട്ടിയുടേയും മരണം സ്വാഭാവികമാണെങ്കിലും യുവാവിന്റെ മരണം കൊലപാതകമാണെന്ന് കരുതുന്നവർ ആ നാട്ടിലുണ്ട്. ആ യുവാവിന്റെ ശാപമാണ് ഇപ്പോൾ ഈ കുടുംബത്തെ തുറന്നു കാട്ടുന്നതെന്ന് പറയുന്ന നാട്ടുകാർ ആ കുടുംബത്തിന്റൈ ജാതി പരമായ ദുരഭിമാനമാണ് ചർച്ചയാക്കുന്നത്.
ഇതേ കുടുംബത്തിലെ പെൺകുട്ടിയായ ഗ്രീഷ്മയെ പ്രണയിച്ച താഴ്ന്ന ജാതിക്കാരന്റെ കൊലപാതകത്തോടെ പഴയ മരണവും സംശയത്തിലാകുകയാണ്.
https://www.facebook.com/Malayalivartha























