കേരളത്തിൽ തകർത്ത് തുലാമഴയെത്തി: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് സാധ്യത!

കേരളത്തില്‍ ദുരിതം വിതച്ച് തുലാമഴയെത്തി. അടുത്തയൊരാഴ്ച സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്കും അപ്രതീക്ഷിത പ്രളയത്തിനും സാധ്യതയേറിയതിനാല്‍ സംസ്ഥാനത്ത് വലിയ തോതിലാണ് ജാഗ്രതാനിര്‍ദേശം. തുലാമഴയുടെ ശക്തമായ വരവില്‍ എറണാകുളം നഗരത്തിലും മറ്റിടങ്ങളില്‍ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വാഹനക്കുരുക്കില്‍ ജനം വലയുകയാണ്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് സൂചന.
പേരമാരിയുടെയും വെള്ളപ്പൊക്കത്തിന്റെയും സാധ്യത കണക്കിലെടുത്ത് അടുത്ത നാലു ദിവസങ്ങളില്‍ ഏറെ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിയുളള ദിവസങ്ങളില്‍ കേരളത്തില്‍ വൈകുന്നേരങ്ങളില്‍ അതിശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യതയാണ് മുന്നിലുള്ളത്. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന ഒന്നോ രണ്ടോ ദിവസം നീളുന്ന മിന്നല്‍ പ്രളയങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ കുന്നില്‍ചെരുവുകളും നദീതീരത്തും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.
ഒരു ചെറിയ പ്രദേശത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 120 മില്ലീമീറ്റര്‍ വരെ മഴ പെയ്യാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. 2018 മുതല്‍ ആവര്‍ത്തിക്കുന്ന പ്രളയം നവംബറില്‍ കേരളത്തില്‍ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. മഴ കനത്താല്‍ നവംബറില്‍ ഇടുക്കി ഉള്‍പ്പെടെ അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നേക്കാമെന്നും സൂചനയുള്ളതിനാല്‍ വൈദ്യുതിബോര്‍ഡ് കനത്ത ജാഗ്രതയാണ് പുലര്‍ത്തിവരുന്നത്. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും 80 ശതമാനത്തിലേറെയാണ് നിലവില്‍ വെള്ളത്തിന്റെ തോത്.
ഇതില്‍തന്നെ കേരളത്തിലെ എട്ടു പ്രമുഖ അണക്കെട്ടുകളില്‍ 85 ശതമാനത്തിലേറെയാണ് നിലവില്‍ വെള്ളത്തിന്റെ തോത്. പമ്പ, കുണ്ടള, മലമ്പുഴ, പൊന്‍മുടി അണക്കെട്ടുകള്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ ആദ്യഘട്ടത്തില്‍തന്നെ തുറന്നുവിടേണ്ടിവരുമെന്നാണ് നിലവിലെ സൂചന.
കഴിഞ്ഞ ആറു വര്‍ഷമായി സംസ്ഥാനത്ത് തുലമഴയുടെ തോത് കൂടിവരികയാണ്. അടുത്ത ഒരു മാസത്തോളം കേരളത്തില്‍ ശക്തമായ തോല്‍ മഴ ലഭിക്കാനിടയുള്ളതിനാല്‍ ജനങ്ങള്‍ സാരമായ ദുരിതമുണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ദക്ഷിന്ത്യന്‍ സംസ്ഥാനങ്ങൡ കേരളത്തിലാണ് കാലാവസ്ഥാ വ്യതിയാനം സമീപവര്‍ഷങ്ങളില്‍ ഏറ്റവും ദുരിതം സൃഷ്ടിക്കുന്നത്. സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍തന്നെ വെള്ളപ്പൊക്കദുരിതം ഏറ്റവും നഷ്ടമുണ്ടാക്കുന്നതും ആള്‍നാശം വിതയ്ക്കുന്നതും കേരളത്തില്‍ തന്നെ.
ചെറിയ പ്രദേശത്ത് കനത്ത തോതില്‍ അതിവര്‍ഷവും ഇതേത്തുടര്‍ന്ന് വലിയ നാശം വിതച്ച് മിന്നല്‍പ്രളയവും സംസ്ഥാനത്ത് കൂടിവരികയാണ്. കേരളത്തില്‍ മാത്രമാണ് സമീപവര്‍ഷങ്ങളിലായി ഇത്തരത്തിലൊരു പ്രതിഭാസം രൂപപ്പെട്ടിരിക്കുന്നത്.
മഴയുടെ ഘടനയിലെ വ്യത്യാസവും എട്ടു മാസം നീളുന്ന മഴയുമാണ് സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദുരിതം. തമിഴ് നാട്ടില്‍ കഴിഞ്ഞ വെള്ളയാഴ്ചയോടെയാണ് തുലാമഴ പെയ്തുതുടങ്ങിയത്. ഇന്നലെ രാത്രിയോടെ കേരള തീരം കടന്ന തുലാമഴ ഇന്നു മുതല്‍ പെയ്തുതുടങ്ങുകയും ചെയ്തു. നിലവിലെ സൂചനയനുസരിച്ച് ഡിസംബര്‍ രണ്ടാം വാരം വരെ സംസ്ഥാനത്ത് ശക്തമായ തോതില്‍ മഴ
പെയ്യുമെന്നാണ് കാലാവസ്ഥാ സൂചന.
https://www.facebook.com/Malayalivartha























