മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഷാരോണിനെ വേണ്ട ,പെണ്‍ പോരാളികള്‍ മുങ്ങി... സുരേഷ് ഗോപിയെ കണ്ടവരുണ്ടോ. മമ്മൂട്ടിയും മോഹന്‍ലാലും ഭയക്കുന്നു.

തലനരച്ചവരും തല നരയ്ക്കാത്തവരും സെലിബ്രിറ്റികളുമായി ഒരു പാട് സാംസ്‌കാരിക നായകന്‍മാരുള്ള നാടാണ് കേരളം. ആവശ്യമുള്ളതിനും ഇല്ലാത്തതിനും പ്രതികരിക്കുകയും പ്രതിഷേധിയ്ക്കുകയും ചെയ്യുന്നവരാണ് അവരിലേറെയും. എല്ലാ കാര്യത്തിലും ഓടി നടന്ന് പ്രതികരിക്കുന്ന സിനിമ താരമാണ് സുരേഷ് ഗോപി. ബിജെപിക്കാരനായതു കൊണ്ട് ഏത് കാര്യത്തിലും അദ്ദേഹം പ്രതിഷേധവുമായെത്തും.
നേരിട്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഫെയ്‌സ് ബുക്ക് കുറിപ്പെങ്കിലും ഉണ്ടാകും. ഇവടെ ഇരുപത്തി മൂന്ന് വയസുമാത്രം പ്രായമുള്ള ചെറുപ്പക്കാരനായ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്ന വിഷയം രാജ്യവ്യാപകമായി ചര്‍ച്ച ചെയതിട്ടും സാംസ്‌കാരിക നായകന്‍മാര്‍ ആരും അതറിഞ്ഞ മട്ടില്ല. പ്രത്യേകിച്ചൊരു രാഷ്ട്രീയ നേട്ടവുമില്ലാത്തതു കൊണ്ട് സുരേഷ് ഗോപി അത് തൊട്ടില്ലെന്ന് ധരിക്കാം.
കുടിവെള്ള വിതരണത്തിന് വരെ തയ്യാറായ മഹാനടന്‍ മമ്മൂട്ടിയും എവിടെയെന്ന ചോദ്യം ഉയരുന്നുണ്ട്. ഫെയ്‌സ് ബുക്ക് കുറിപ്പു കൊണ്ട് മാത്രം നിരവധി പ്രശ്‌നങ്ങളില്‍ ഇടപെടുന്ന മോഹല്‍ ലാലിന്റെ കുറിപ്പുകളൊന്നും ഷാരോണിന്റെ വിഷയത്തില്‍ പുറ്തതു വന്നിട്ടില്ല. ഒരാഴ്ചയായി കേരള പോലീസും മാധ്യമങ്ങളും വിടാതെ പിന്‍തുടര്‍ന്നിട്ടും ഇവരാരും ഒരക്ഷരം മിണ്ടിയിട്ടില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് പെണ്‍കുട്ടിയായതു കൊണ്ടാണോ സാംസ്‌കാരിക നായകന്മാര്‍ക്കീ മൗനം എന്നു സംശയിക്കുന്നതിലും തെറ്റില്ല.
സ്ത്രീപക്ഷക്കാരെ ന്യായമായ കാര്യത്തില്‍ പോലും ഈ മഹാന്‍മാര്‍ ഭയപ്പെടുന്നു എന്നതാണ് സത്യം. എതെങ്കിലും ആണ്‍കുട്ടിയാണ് തന്റെ കാമുകിയോട് ഇത്തരത്തില്‍ പ്രതികരിച്ചതെങ്കില്‍ സാംസ്‌കാരിക ലോകം ഒന്നടങ്കം ദംഷ്ട്രകള്‍ കാട്ടി ആക്രമിക്കാനെത്തുമായിരുന്നു. ഉയര്‍ന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയെ താഴ്ന്ന ജാതിക്കാരന്‍ പ്രേമിച്ച് വിവാഹം കഴിക്കുന്നത് ഇന്നും യാഥാസ്ഥിതികരുടെ മനസിന് അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നമ്മുടെ സാംസ്‌കാരിക നായകന്‍മാരും അത്തരം ചിന്താഗതിക്കാരാണോയെന്ന സംശയവും നിലനില്ക്കുന്നുണ്ട്.
ഉയര്‍ന്ന ജാതിക്കാര്‍ക്ക് എപ്പോഴും അനുവദിച്ചു കിട്ടുന്ന ആനുകൂല്യം കൊലയാളിയായ ഗ്രീഷ്മയ്ക്കും കിട്ടിയിരുന്നു. അതാണെല്ലോ അന്വേഷണത്തിന് പോയ പാറശാല എസ്.ഐ.യുടെ ഭാഗത്തു നിന്നും ഉണ്ടായത്. കാണാന്‍ സൗന്ദര്യമുള്ള പെണ്‍കുട്ടികള്‍ ക്രമിനലുകള്‍ ആകില്ലെന്ന് വിചിത്രമായ കണ്ടുപിടുത്തവും അദ്ദേഹത്തിന്റെ വകയാണ്. തെലിവെളുപ്പും ഉയര്‍ന്ന ജാതി സ്ഥാനവുമാണ് കേരളത്തിലെ സാംസ്‌കാരിക നായകരെ പാവം ചെറുപ്പക്കാരന്റെ മരണത്തില്‍ ഒരു ദുഖം സന്ദേശം പോലും അയക്കുന്നതില്‍ നിന്ന് വില്കകുന്നത്.
കൂലിപണിക്കാരായ അമ്മയുടെയും അച്ഛന്റെയും സ്വപ്‌നങ്ങള്‍ മുഴുവന്‍ ഗ്രീഷ് മ നശിപ്പിച്ചു. അതുമാത്രമല്ല പന്ത്രണ്ട് ദിവസം ആശുപത്രി കിടക്കിയില്‍ കിടന്ന ഷാരോണ്‍ അനുഭവിച്ച വേദന. എല്ലാം അറിഞ്ഞിരുന്നിട്ടും തന്റെ പ്രണയിനിയെ ആരം പരിഹസിക്കാതിരിക്കാന്‍ , അവള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ അവന്‍ അവസാന നിമിഷം പോലും ആരോടും ഒന്നും പറഞ്ഞിരുന്നില്ല. പുരുഷന്റെ ഇത്തരം പ്രണയത്തെ പോലും പ്രണയ പരവശരായി സ്ത്രീകളുടെ പുറകെ നടക്കുന്ന സാംസ്‌കാരിക നായകര്‍ അറിഞ്ഞില്ല.
പ്രാണന്‍ പോകും എന്നുറപ്പുണ്ടായിട്ടും തനിയ്ക്ക് തന്റെ കാമുകി വിഷം തന്നു വെന്ന് ആരോടും പറയാതെ ഈ ലോകത്ത് നിന്ന് യാത്രയായ ഷാരോണെന്ന ചെറുപ്പക്കാരന്റെ പ്രണയത്തെ സാസംസ്‌കാരിക കേരളം വാഴ്ത്തിയില്ലെങ്കിലും സാധാരണക്കാര്‍ ഓരോരുത്തരും സങ്കടത്തോടെ വാഴ്ത്തുന്നുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ശാരദകുട്ടി, റീമ കല്ലിംഗല്‍, പാര്‍വ്വതി തെരുവോത്ത് അങ്ങനെ നീളുന്ന സിനിമ മേഖലയിലെ പ്രതികരണ പുള്ളികളൊന്നും ഗ്രീഷ്മയുടെ ക്രൂരതയെ അപലപിച്ചു കണ്ടില്ല. പെണ്ണായാല്‍ എന്തു മാകാമെന്ന് അവര്‍ ചിന്തിക്കുന്നുണ്ടാവും.
സാസംസ്‌കാരിക നായകര്‍ അവിടെ നില്ക്കട്ടെ സ്ത്രീവിമോചന പ്രസ്ഥാനക്കാര്‍, സിനിമ വനിത സംഘടനകള്‍ ഇവരൊക്കെ ഗ്രീഷ്മമാരുടെ പ്രതിനിധികളാണോയെന്ന സംശയം സ്വാഭാവികം. കാരണ സ്ത്രീകള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ മാത്രമേ അവര്‍ക്ക് മനസാക്ഷി ഉണരൂ. സ്ത്രീകള്‍ ഇത്തരം ഹീനകൃത്യങ്ങളില്‍ പെട്ടാല്‍ അവര്‍ ഓടി ഒളിയ്ക്കും അവരുടെ കണ്ണില്‍ പുരുഷനാണ് കേരളത്തിലെ ഏല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍.
പുരുഷാധിപത്യത്തെയാണ് അവര്‍ എതിര്‍ക്കുന്നത്. അതുകൊണ്ട് ഇത്തരം കൊലകള്‍ അവര്‍ക്ക് ഹരമാണ്. ഗ്രീഷ്മയെ അവര്‍ അകമഴിഞ്ഞ് പ്രശംസിക്കുന്നതാവും നന്ന്. എന്നാല്‍ അവര്‍ ഓര്‍ക്കാത്ത മറ്റൊരു കാര്യമുണ്ട്. മകന്റെ വളര്‍ച്ച കണ്ട് വാര്‍ദ്ധക്യത്തില്‍ തണല്‍ പ്രതീക്ഷിച്ച ഒരമ്മ ഷാരോണിനുണ്ട്. അവരും സ്ത്രീയാണ്. അവരേ പോലുള്ളവര്‍ സത്രീവിമോചനത്തിലോ, സംരക്ഷണത്തിലോ വരില്ലെന്നത് സാധാരണക്കാര്‍ക്കാറിയാം.
എഴുത്തുകാരും, വിമര്‍ശകരുമായി ഒട്ടേറേപേര്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്ക് പ്രത്യേകിച്ച് അവാര്‍ഡു നേട്ടങ്ങളോ, രാഷ്ട്രീയ നേട്ടങ്ങളോ ഇല്ലാത്തതിനാലാവാം മരിച്ച ഷാരോണിന് വേണ്ടി രണ്ട് വരി കുറിക്കാത്തത്. ഷാരോണിന്റെ കുടുംബത്തിന്റെ വികാരം ഉള്‍ക്കൊണ്ടത് ഹരീഷ് പേരടിയെ പോലുള്ള ചിലരാണ്. അവര്‍ താരങ്ങളേക്കാള്‍ മാനുഷികതയ്ക്ക് വിലമതിക്കുന്നവരാണ്യ പ്രണയം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തേണ്ട് കാലം അതിക്രമിച്ചിരിക്കുന്നു. പ്രണയപകയും കൊലകളും പ്രണയത്തെ കുറിച്ചുള്ള വികല ചിന്തകളാണ് നല്കുന്നതെന്ന കാഴ്ചപ്പാടാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്.
https://www.facebook.com/Malayalivartha


























